വിമാന ഇന്ധന വിലയില്‍ 10% വര്‍ധന; വില വ്യത്യാസത്തെ നേരിടാന്‍ വിലസ്ഥിരത സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍

പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ മൂലം ആഗോള എണ്ണവില ഉയരുന്ന സാഹചര്യത്തില്‍, ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്ഥിരനിരക്കില്‍ ഇന്ധനം നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്

വിമാന ഇന്ധന വിലയില്‍ 10% വര്‍ധന; വില വ്യത്യാസത്തെ നേരിടാന്‍ വിലസ്ഥിരത സംവിധാനം ഏര്‍പ്പെടുത്തി സര്‍ക്കാര്‍
dot image

വിമാന ഇന്ധനമായ ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവല്‍ വിലയില്‍ ഏകദേശം 10% വര്‍ധന. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള വിമാന ഇന്ധന റീട്ടെയിലര്‍മാര്‍ വിലസ്ഥിരീകരണ സംവിധാനം നടപ്പിലാക്കിയതിനെ തുടര്‍ന്നാണ് വില വര്‍ധിപ്പിച്ചത്. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ മൂലം ആഗോള എണ്ണവില ഉയരുന്ന സാഹചര്യത്തില്‍, ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് മൂന്ന് വര്‍ഷം വരെ സ്ഥിരനിരക്കില്‍ ഇന്ധനം നല്‍കുന്ന പദ്ധതി സര്‍ക്കാര്‍ കൊണ്ടുവന്നത്.

ഈ സ്ഥിരനിരക്കിലുള്ള ഇന്ധനവില സംവിധാനം വന്നതോടെ വിമാനക്കമ്പനികള്‍ക്ക് ആഗോള എണ്ണവിലയിലെ കുത്തനെയുള്ള വില വ്യത്യാസം നേരിട്ട് അനുഭവപ്പെടില്ല. വിലവര്‍ധനയ്ക്ക് ശേഷം, ആഭ്യന്തര വിമാനക്കമ്പനികള്‍ക്കുള്ള എടിഎഫ് വില ലിറ്ററിന് 104.927ല്‍ നിന്ന് 115 ആയി ഉയര്‍ന്നു. അതായത് ലിറ്ററിന് 10.08 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

എന്നാല്‍ എല്ലാ വിമാനക്കമ്പനികളും ഈ വിലസ്ഥിരീകരണ പദ്ധതിയില്‍ ഉള്‍പ്പെടില്ല. സര്‍ക്കാര്‍ പിന്തുണയുള്ള ഈ പദ്ധതിയില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുന്ന വിമാനക്കമ്പനികള്‍ക്കു മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. പദ്ധതിയില്‍ പങ്കെടുക്കാത്ത വിമാനക്കമ്പനികള്‍ അന്താരാഷ്ട്ര വിമാനക്കമ്പനികളെപ്പോലെ വിപണിയോട് ബന്ധിപ്പിച്ചിരിക്കുന്ന വിലയായ നിലവിലെ ഏകദേശം ലിറ്ററിന് 142 രൂപ നിരക്കിലാണ് എടിഎഫ് വാങ്ങേണ്ടത്.

അതേസമയം, പദ്ധതിയില്‍ പങ്കെടുക്കുന്ന വിമാനക്കമ്പനികള്‍ക്ക് ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും യുദ്ധസാഹചര്യങ്ങളും മൂലമുള്ള വിലമാറ്റങ്ങളില്‍ നിന്ന് സംരക്ഷണം ലഭിക്കും. അവര്‍ക്ക് തുടര്‍ന്നും 115 രൂപ പ്രതി ലിറ്റര്‍ നിരക്കില്‍ ഇന്ധനം ലഭിക്കും. പദ്ധതിയില്‍ പങ്കെടുക്കാത്തവര്‍ ലിറ്ററിന് 142 രൂപ നല്‍കേണ്ടിവരുമെങ്കിലും, ഭാവിയില്‍ ഇന്ധനവില കുറയുകയാണെങ്കില്‍ അതിന്റെ പ്രയോജനവും അവര്‍ക്ക് ലഭിക്കും. ഈ വിലസ്ഥിരീകരണ പദ്ധതി പൂര്‍ണ്ണമായും സ്വമേധയാ സ്വീകരിക്കാവുന്നതാണ്.

ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു?

ഈ സ്വമേധയാ പദ്ധതിയില്‍ പങ്കെടുക്കുന്ന വിമാനക്കമ്പനികള്‍, ലിറ്ററിന് 86.32 രൂപ എന്ന സ്ഥിരമായ ബെഞ്ച്മാര്‍ക്ക് വില നല്‍കും. ഇതിനൊപ്പം വിമാനത്താവള ചാര്‍ജുകള്‍, എണ്ണക്കമ്പനികളുടെ മാര്‍ജിന്‍, ബാധകമായ നികുതികള്‍ എന്നിവയും ചേര്‍ക്കപ്പെടും. ഇതിന്റെ ഫലമായി, ഡല്‍ഹിയില്‍ വിമാന ഇന്ധനത്തിന്റെ വില്‍പ്പന വില ലിറ്ററിന് 115 രൂപ നിരക്കിലും മുംബൈയില്‍ 114.50 രൂപയും ചെന്നൈയില്‍ 139 രൂപയുമാണ്. പുതിയ സംവിധാനം ഇന്ധനവിലയിലെ അപ്രതീക്ഷിത ചാഞ്ചാട്ടങ്ങളില്‍ നിന്ന് വിമാനക്കമ്പനികള്‍ക്ക് കൂടുതല്‍ സാമ്പത്തിക സ്ഥിരത നല്‍കും.

Content Highlights: India has increased ATF prices by around 10% while introducing a voluntary price stabilization scheme that allows domestic airlines to purchase jet fuel at a fixed rate of ₹115 per litre for up to three years, shielding them from global oil price volatility

dot image
To advertise here,contact us
dot image