ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വീണ്ടും കുറഞ്ഞു; സ്വര്‍ണശേഖരത്തിലും ഇടിവ്

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇതിന് മുന്‍പത്തെ ആഴ്ചയിലും 8.09 ബില്യണ്‍ ഡോളര്‍ കുറഞ്ഞിരുന്നു. പ്രധാനമായും വിദേശ കറന്‍സി (FCA) കുറഞ്ഞതാണ് ഇതിന് കാരണമായത്

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വീണ്ടും കുറഞ്ഞു; സ്വര്‍ണശേഖരത്തിലും ഇടിവ്
dot image

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം വീണ്ടും കുറഞ്ഞതായി റിസര്‍വ് ബാങ്ക്. മെയ് 22ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ ഫോറെക്‌സ് റിസര്‍വ് 7.51 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 681.38 ബില്യണ്‍ ഡോളറിലെത്തിയതായി ആര്‍ബിഐയുടെ പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്തിന്റെ സ്വര്‍ണശേഖരത്തിലും ഇടിവ് രേഖപ്പെടുത്തി. ഗോള്‍ഡ് റിസര്‍വ് 4.53 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 114.78 ബില്യണ്‍ ഡോളറായതായി ആര്‍ബിഐ അറിയിച്ചിട്ടുണ്ട്.

കൂടാതെ, അന്താരാഷ്ട്ര നാണയ നിധിയിലുള്ള ഇന്ത്യയുടെ സ്‌പെഷ്യല്‍ ഡ്രോയിങ് റൈറ്റ്‌സ് (SDR) 77 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 18.74 ബില്യണ്‍ ഡോളറിലെത്തി. ഐഎംഎഫിലുള്ള ഇന്ത്യയുടെ റിസര്‍വ് പൊസിഷന്‍ 33 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 4.81 ബില്യണ്‍ ഡോളറായി. ഐഎംഎഫിലെ റിസര്‍വ് പൊസിഷന്‍ എന്നത് ഒരു അംഗരാജ്യത്തിന്റെ ക്വാട്ടയുടെ ഭാഗമാണ്. ഇത് ഒരു രാജ്യത്തിന്റെ ഔദ്യോഗിക വിദേശനാണ്യ കരുതല്‍ ശേഖരത്തിലേക്ക് കണക്കാക്കുന്ന ഒരു അടിയന്തര ലിക്വിഡ് സേവിങ്‌സ് അക്കൗണ്ട് പോലെയാണ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യയുടെ വിദേശനാണ്യ ശേഖരം ഇതിന് മുന്‍പത്തെ ആഴ്ചയിലും 8.09 ബില്യണ്‍ ഡോളര്‍ കുറഞ്ഞിരുന്നു. പ്രധാനമായും വിദേശ കറന്‍സി (FCA) കുറഞ്ഞതാണ് ഇതിന് കാരണമായത്. FCA 6.48 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് 545.90 ബില്യണ്‍ ഡോളറിലെത്തി.

രൂപയുടെ മൂല്യത്തില്‍ വലിയ ചാഞ്ചാട്ടം ഉണ്ടാകാതിരിക്കാന്‍ ആര്‍ബിഐ വിദേശനാണയ വിപണി നിരന്തരം നിരീക്ഷിക്കുകയാണെന്നും ആവശ്യമെങ്കില്‍ ഇടപെടലുകള്‍ നടത്താറുണ്ടെന്നും കേന്ദ്രബാങ്ക് വ്യക്തമാക്കി. എന്നാല്‍ ഒരു നിശ്ചിത എക്‌സ്‌ചേഞ്ച് നിരക്ക് ലക്ഷ്യമിടുന്നില്ലെന്നും, വിപണിയില്‍ ക്രമസമാധാനപരമായ നിലപാട് ഉറപ്പാക്കാനാണ് ഇടപെടലുകളെന്നും RBI ആവര്‍ത്തിച്ചു വ്യക്തമാക്കി.

Content Highlights: India’s foreign exchange reserves fell by $7.51 billion to $681.38 billion, with declines in gold holdings and foreign currency assets adding pressure amid ongoing rupee volatility

dot image
To advertise here,contact us
dot image