

ന്യൂഡൽഹി: തുടർച്ചയായി ഒൻപത് തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രിയെന്ന ചരിത്ര നേട്ടം സ്വന്തമാക്കി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ. മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് രാവിലെ പതിനൊന്ന് മണിക്ക് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. രാജ്യത്ത് ഏറ്റവും കൂടുതല്‍ ബജറ്റ് അവതരിപ്പിച്ചിട്ടുളളതിന്റെ റെക്കോര്‍ഡ് മുന്‍ പ്രധാനമന്ത്രി മൊറാര്‍ജി ദേശായിയുടെ പേരിലാണ്. 10 ബജറ്റുകളാണ് മൊറാര്‍ജി ദേശായി അവതരിപ്പിച്ചത്. ആദ്യമായാണ് പൊതുഅവധി ദിവസമായ ഞായറാഴ്ച്ച ബജറ്റ് അവതരിപ്പിക്കുന്നത്. നേരത്തെ രാഷ്ട്രപതി ഭവനിലെത്തി നിർമ്മല സീതാരാമൻ ദ്രൗപതി മുർമുവിനോട് ബജറ്റ് അവതരിപ്പിക്കാൻ അനുമതി തേടിയിരുന്നു. പിന്നാലെ കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് കേന്ദ്ര ബജറ്റിന് അംഗീകാരം നൽകിയിരുന്നു.
നേരത്തെ 2026 ലെ സാമ്പത്തിക സർവേ സർക്കാർ പുറത്തിറക്കിയിരുന്നു. 2026 സാമ്പത്തിക വർഷത്തിൽ (FY26) ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 7.4 ശതമാനവും FY27 ൽ 6.8-7.2 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് പ്രവചിക്കുന്നത്. നിയന്ത്രണ പരിഷ്കാരങ്ങൾ, ശക്തമായ മാക്രോ ഇക്കണോമിക് അടിത്തറ, സ്വകാര്യ മേഖലയിലെ നിക്ഷേപത്തിനായുള്ള എന്നിവയാണ് ഈ നേട്ടത്തിൻ്റെ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
അപൂർവ്വ ധാതുക്കൾക്കായി പ്രഖ്യാപിക്കപ്പെട്ട കോറിഡോറിൽ കേരളത്തെ ഉൾപ്പെടുത്തി.
ആഗോള ബയോ ഫാർമ ഉദ്പാദന ഹബ്ബാക്കി രാജ്യത്തെ മാറ്റുമെന്ന് നിർമ്മല സീതാരാമൻ. ബയോഫാര്‍മ ശക്തി പദ്ധതിയ്ക്ക് 10000 കോടി രൂപ വകയിരുത്തി
യുവശക്തി നയിക്കുന്ന ബജറ്റായിരിക്കും അവതരിപ്പിക്കാൻ പോകുന്നതെന്ന് ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ
മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് പാർലമെൻ്റിൽ അവതരിപ്പിച്ച് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ.
ബജറ്റ് അവതരണത്തിന് മുന്നോടിയായി ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം കേന്ദ്ര ബജറ്റിന് അംഗീകാരം നൽകി.
വികസിത് ഭാരത് എന്ന സ്വപ്നത്തിലേക്ക് രാജ്യത്തെ നയിക്കുന്ന ചരിത്ര ബജറ്റാകും അവതരിപ്പിക്കുകയെന്ന് കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജ്ജു വ്യക്തമാക്കി.
ഇത്തവണ ബജറ്റ് അവതരണത്തിന് എത്തിയ നിർമ്മല സീതാരാമൻ്റെ കാഞ്ചീവരം സാരി ശ്രദ്ധേയമായി. തമിഴ്നാട്ടിൽ നിന്നുള്ള പരമ്പരാഗത കാഞ്ചീവരം സാരി നിർമ്മല സീതാരാമൻ തെരഞ്ഞെടുത്തത് രാഷ്ട്രീയ നിലപാടായാണ് വിലയിരുത്തപ്പെടുന്നത്. ഇളം സ്വർണ്ണ-തവിട്ട് ചെക്കുകളുള്ള പർപ്പിൾ സാരിയാണ് നിർമ്മ സീതാരാമൻ തെരഞ്ഞെടുത്തത്. സമ്പന്നമായ പട്ടിനും വിദഗ്ധമായ കരകൗശല വൈദഗ്ധ്യത്തിനും പേരുകേട്ട കാഞ്ചീവരം സാരികൾ ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കൈത്തറികളിൽ ഒന്നാണ്. തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സ്വന്തം സംസ്ഥാനത്തെ കൈത്തറി പാരമ്പര്യത്തെ ഉയർത്തിക്കാണിക്കാനാണ് നിർമ്മല സീതാരാമൻ കാഞ്ചീവരം സാരി തെരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ.
2019 ലെ ആദ്യ ബജറ്റ് അവതരിപ്പിക്കുമ്പോൾ പിങ്ക് നിറത്തിലുള്ള മംഗളഗിരി സാരി ധരിച്ചാണ് കൈത്തറി പാരമ്പര്യത്തെ അടയാളപ്പെടുത്തുന്ന രീതിയ്ക്ക് നിർമ്മല സീതാരാമൻ തുടക്കം കുറിച്ചത്. 2020 ൽ മഞ്ഞ-സ്വർണ്ണ സിൽക്ക് സാരി, 2021 ൽ പോച്ചാംപള്ളി ഇക്കാത്ത്, 2022ൽ ഒഡീഷയിലെ ബോംകായ്, 2023 ൽ കർണാടകയിലെ ഇൽക്കൽ, 2024 ൽ സമ്പൂർണ്ണ ബജറ്റിനായി ഒരു മംഗളഗിരി സിൽക്ക് സാരി, ഇടക്കാല ബജറ്റിനായി കാന്ത എംബ്രോയ്ഡറി ചെയ്ത നീല ടസ്സർ സിൽക്ക് സാരി എന്നിവയായിരുന്നു നിർമ്മല സീതാരാമൻ ധരിച്ചത്.
ബജറ്റിൽ ഒന്നും പ്രതീക്ഷിക്കുന്നില്ലെന്ന വിമർശനവുമായി പ്രിയങ്ക ഗാന്ധി
ഒരു പ്രതീക്ഷയുമില്ലാത്ത സർക്കാർ അവതരിപ്പിക്കുന്ന ബജറ്റെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ബജറ്റിൽ എന്ത് പ്രതീക്ഷിക്കാനാണെന്നും അഖിലേഷ് യാദവ് ചോദിച്ചു. ഇതുവരെയുളള ബജറ്റുകളൊക്കെയും അഞ്ച് ശതമാനം ആളുകൾക്ക് മാത്രമുളളതായിരുന്നു. സർക്കാർ ഇതുവരെയുളള വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും അഖിലേഷ് യാദവ് ചോദിച്ചു.
കേന്ദ്ര ബജറ്റിന് അംഗീകാരം നൽകാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി കേന്ദ്ര മന്ത്രിസഭാ യോഗം ചേരുന്നു.
പുതിയ എക്സൈസ് തീരുവ നിലവിൽ വന്നതോടെ സിഗരറ്റിന്റെയും പാൻ മസാലയുടെയും വില ഇന്ന് മുതൽ വർദ്ധിക്കും. പുതിയ ആരോഗ്യ, ദേശീയ സുരക്ഷാ സെസിനൊപ്പം പാൻ മസാല ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ അധിക എക്സൈസ് തീരുവയും ചുമത്തും.
2026 ജനുവരിയിൽ ജിഎസ്ടി പിരിവ് 1.93 ലക്ഷം കോടി രൂപയായതായി റിപ്പോർട്ട്. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.2% കൂടുതലാണെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് എൻഐഐ റിപ്പോർട്ട് ചെയ്യുന്നു. 2026 ജനുവരിയിൽ ചരക്ക് സേവന നികുതി (ജിഎസ്ടി) പിരിവ് 1,93,384 കോടി രൂപയിലെത്തി.
ബജറ്റ് അവതരണത്തിനായി നിർമ്മല സീതാരാമന്‍ പാർലമെന്റില്‍ എത്തി. അല്‍പസമയത്തിനകം കേന്ദ്ര മന്ത്രിസഭ യോഗം ചേർന്ന് ബജറ്റിന് അംഗീകാരം നല്‍കും.
ബജറ്റ് അവതരണത്തിന് മുന്നോടിയായി തൻ്റെ പ മ്പരാഗത ചുവന്ന 'ബഹി-ഖട്ട' ശൈലിയിലുള്ള സഞ്ചിയിൽ സൂക്ഷിച്ചിരിക്കുന്ന ബജറ്റ് രേഖ അടങ്ങിയ ഡിജിറ്റൽ ടാബ്‌ലെറ്റ് നിർമ്മല സീതാരാമൻ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
VIDEO | Union Finance Minister Nirmala Sitharaman shows the digital tablet, containing the Budget document, enclosed in a traditional red 'bahi-khata' style pouch. #Budget2026WithPTI #UnionBudgetWithPTI
— Press Trust of India (@PTI_News) February 1, 2026
(Full video available on PTI Videos - https://t.co/n147TvrpG7) pic.twitter.com/YfF1S9zpvz
ബജറ്റ് അവതരണത്തിൻ്റെ മുന്നോടിയായി നടക്കുന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും ധനകാര്യ മന്ത്രി നിർമ്മല സീതാരാമനും പാർലമെൻ്റിൽ എത്തി.
ബജറ്റിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിന് എന്തെല്ലാം ഉണ്ടാകുമെന്ന ആകാംക്ഷയിലാണെന്ന് ശശി തരൂർ എം പി. 'ധനമന്ത്രി എന്താണ് പറയുന്നതെന്ന് കേൾക്കാൻ നാമെല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സാമ്പത്തിക സർവേ നല്ല സാമ്പത്തിക വളർച്ച പ്രവചിക്കുന്നു… ആ വളർച്ചയ്‌ക്കൊപ്പം തൊഴിലുകളും ഉണ്ടാകുമോ? തൊഴിലില്ലായ്മയുടെ വർദ്ധനവ് ആരെയും സഹായിക്കില്ല. അതിനാൽ, ഇന്ത്യയിലെ യുവാക്കൾക്ക് ഈ രാജ്യത്ത് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് അവരുടെ മനസ്സിലുള്ള പദ്ധതികൾ എന്തൊക്കെയാണെന്ന് കാണാൻ ഞങ്ങൾ ആകാംക്ഷയിലാണ്,'
2026–27 ലെ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിന് മുന്നോടിയായി, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ രാഷ്ട്രപതി ഭവനിലെത്തി. ദേശീയ ചിഹ്നം ആലേഖനം ചെയ്ത ചുവന്ന തുണിയിൽ തൻ്റെ ട്രേഡ് മാർക്ക് ബഹി-ഖട്ടയും (ടാബ്‌ലെറ്റ്) നിർമ്മല സീതാരാമൻ ഒപ്പം കരുതിയിരുന്നു. രാവിലെ 11 മണിക്ക് നിർമ്മല സീതാരാമൻ ബജറ്റ് അവതിപ്പിക്കും.
