പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾക്ക് ജോലി ഉറപ്പാക്കും: മന്ത്രി രമേശ് ചെന്നിത്തല

അഖിലയ്ക്കും അതുല്യക്കും ജോലി ഉറപ്പാക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചു.

പോത്തുണ്ടിയിൽ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കൾക്ക് ജോലി ഉറപ്പാക്കും: മന്ത്രി രമേശ് ചെന്നിത്തല
dot image

പാലക്കാട്: പാലക്കാട് പോത്തുണ്ടിയില്‍ കൊല്ലപ്പെട്ട സുധാകരന്റെയും സജിതയുടെയും മക്കള്‍ക്ക് ജോലി ഉറപ്പാക്കുമെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. സുധാകരന്റെയും സജിതയുടെയും മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സുധാകരന്റെയും സജിതയുടെയും മക്കളായ അഖിലയ്ക്കും അതുല്യക്കും ജോലി ഉറപ്പാക്കുമെന്ന് മന്ത്രി കുടുംബത്തെ അറിയിച്ചു.

സുധാകരനെയും അമ്മ ലക്ഷ്മിയേയും കൊലപ്പെടുത്തിയ കേസില്‍ ചെന്താമരയ്ക്ക് ഇക്കഴിഞ്ഞ ജൂലൈ 20-ാം തീയതി കോടതി വധശിക്ഷ വിധിച്ചിരുന്നു. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി. ചെന്താമര 20 ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിച്ചിരുന്നു. ചെന്താമരയ്ക്ക് തുക നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ നല്‍കണമെന്നും കോടതി വിധിച്ചിരുന്നു. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസെന്ന് നിരീക്ഷിച്ചായിരുന്നു കോടതിയുടെ നടപടി.

2025 ജനവരിയിലായിരുന്നു നെന്മാറയില്‍ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. സുധാകരനെയും അമ്മ ലക്ഷ്മിയേയും ചെന്താമര പതിയിരുന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു അരുംകൊല. സുധാകരനെയും സജിതയെയും കൊലപ്പെടുത്തിയ ശേഷം കാട്ടിലേക്ക് ഓടിരക്ഷപ്പെട്ട ചെന്താമരയെ മണിക്കൂറുകള്‍ തിരഞ്ഞെ ശേഷമായിരുന്നു പൊലീസിന് പിടികൂടാനായത്.

Content Highlights- Minister Ramesh Chennithala has assured that jobs will be provided to the children of Sudhakaran and Sajitha in pothundi

dot image
To advertise here,contact us
dot image