LIVE

LIVE BLOG: വയനാട് തുരങ്കപാത നിർമ്മാണ സ്ഥലത്ത് മണ്ണിടിച്ചിൽ; ആളുകൾ കുടുങ്ങി, മന്ത്രിമാർ സ്ഥലത്തേക്ക്

dot image

വയനാട് മേപ്പാടി തുരങ്ക പാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍. നിര്‍മ്മാണം നടക്കുന്നതിനിടെ മണ്ണിടിഞ്ഞ് റോഡിലേക്ക് പതിക്കുകയായിരുന്നു. കളളാടി പാലത്തിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. എന്‍ഡിആര്‍എഫ് സംഘത്തോട് സ്ഥലത്തേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മണ്ണില്‍ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തി. മണ്ണിനടിയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പ്രദേശത്ത് മഴ തുടരുകയാണ്. മേപ്പാടിയില്‍ നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന പ്രധാന പാതയിലാണ് അപകടമുണ്ടായത്.

തുരങ്കപാത നിര്‍മ്മാണത്തിനായി തൊഴിലാളികളെ കൊണ്ടുപോകുന്ന പ്രൈവറ്റ് ബസ് മണ്ണിനടിയിലായി. ബസിനുളളില്‍ തൊഴിലാളികള്‍ ഉളളതായും സംശയമുണ്ട്. ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല. നിലവില്‍ മുപ്പതംഗ എന്‍ഡിആര്‍എഫ് സംഘം വയനാട്ടിലുണ്ട്. കോഴിക്കോട് നിന്ന് ഒരു യൂണിറ്റ് എന്‍ഡിആര്‍എഫ് സംഘം കൂടി വയനാട്ടിലേക്ക് പോകും. അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

മണ്ണിടിച്ചില്‍ സാഹചര്യം മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തില്‍ വിലയിരുത്തി. ജില്ലയില്‍ നിന്നുള്ള മന്ത്രി ടി സിദ്ദിഖുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മന്ത്രിക്ക് നിര്‍ദേശം നല്‍കി. റവന്യൂ മന്ത്രി എ പി അനില്‍കുമാറിനോടും കൃഷി മന്ത്രി ടി സിദ്ദിഖിനോടും വയനാട്ടിലേക്ക് തിരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

Content Highlights- A landslide occurred at the Wayanad tunnel road construction site, reportedly trapping people. Ministers are heading to the location as rescue and assessment efforts begin

Live News Updates
  • Jul 07, 2026 01:10 PM

    സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മുഖ്യമന്ത്രി

    മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍. വയനാട്ടില്‍ നിന്നുള്ള മന്ത്രി ടി. സിദ്ധിഖുമായി അടിയന്തര കൂടിക്കാഴ്ച നടത്തി. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ട്. റവന്യൂ മന്ത്രി എ പി അനില്‍കുമാറും കൃഷിമന്ത്രി ടി സിദ്ദിഖും വയനാട്ടിലെത്തും. ജില്ലാ കളക്ടറുമായും ഫോണില്‍ സംസാരിച്ചുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

    To advertise here,contact us
  • Jul 07, 2026 01:03 PM

    വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

    അതിതീവ്ര മഴയെ തുടര്‍ന്ന് വയനാട്, കോഴിക്കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു.

    To advertise here,contact us
  • Jul 07, 2026 01:00 PM

    കാണാതായത് പതിനെട്ട് പേരെ

    മണ്ണിടിച്ചിലില്‍ കാണാതായത് പതിനെട്ട് പേരെയെന്ന് പുതിയ വിവരം. കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാകുകയാണ്. അപകടത്തില്‍ തൊഴിലാളികള്‍ താമസിച്ച ലേബര്‍ ക്യാമ്പിലെ ഷെഡ്ഡുകള്‍ തകര്‍ന്നു.

    To advertise here,contact us
  • Jul 07, 2026 12:56 PM

    മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മന്ത്രി പി കെ ബഷീര്‍

    മണ്ണ് നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് മന്ത്രി പി കെ ബഷീര്‍ പറഞ്ഞു. പദ്ധതിയുടെ മേല്‍നോട്ടം കൊങ്കണ്‍ റെയില്‍വേയ്ക്കാണ്. അപകടരമായ സാഹചര്യമാണോയെന്ന് മനസ്സിലാക്കാന്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ സ്ഥലത്തേയ്ക്ക് അയയ്ക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

    To advertise here,contact us
  • Jul 07, 2026 12:53 PM

    കളക്ടറെ വിളിച്ച് പ്രിയങ്ക ഗാന്ധി എംപി

    വയനാട് കളക്ടറെ ഫോണില്‍ ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എംപി. തുരങ്ക പാതയിലെ അപകടത്തിന്റെ വിവരങ്ങള്‍ എംപി തേടി.

    To advertise here,contact us
  • Jul 07, 2026 12:50 PM

    അപകട കാരണം അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതെന്ന് മന്ത്രി

    അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതാണ് അപകട കാരണമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു. പ്രകൃതിദുരന്തമല്ല, മനുഷ്യനിര്‍മ്മിത ദുരന്തമാണ് സംഭവിച്ചത്. വിംസ് ആശുപത്രിയില്‍ ആറ് പേര്‍ ചികിത്സയിലുണ്ട്. എന്‍ഡിആര്‍എഫിന്റെ വയനാട്, കോഴിക്കോട് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തും. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ഡയറക്ടര്‍ക്ക് ഏകോപനം നടത്താന്‍ നിര്‍ദേശം നല്‍കി. അശാസ്ത്രീയമായി മണ്ണ് കൂട്ടിയിടരുതെന്ന് നിര്‍മ്മാണ കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. നിര്‍ദേശം പാലിക്കാത്തതില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കും. കല്‍പ്പറ്റയിലെ ടൗണ്‍ഷിപ്പില്‍ വ്യാപകമായി മണ്ണ് കൂട്ടിയിരുതെന്ന നിര്‍ദേശവും പാലിച്ചില്ല. മഴക്കാലത്ത് നിര്‍മ്മാണം നടത്തരുതെന്നും കുടുംബാംഗങ്ങളെ മാറ്റി പാര്‍പ്പിക്കണമെന്നും കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

    To advertise here,contact us
  • Jul 07, 2026 12:46 PM

    രക്ഷാപ്രവര്‍ത്തനത്തിന് മുന്‍തൂക്കമെന്ന് മന്ത്രി

    നിലവില്‍ രക്ഷാപ്രവര്‍ത്തനത്തിനാണ് മുന്‍തൂക്കം നല്‍കുന്നതെന്ന് മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. പൂര്‍ണ്ണമായും വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

    To advertise here,contact us
  • Jul 07, 2026 12:44 PM

    ഇനിയും മണ്ണിടിയാനുള്ള സാഹചര്യമുണ്ടെന്ന് പ്രദേശവാസി

    പ്രദേശത്ത് ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന് പ്രദേശവാസി റിയാസ് പറഞ്ഞു. റോഡ് മുഴുവനായും ബ്ലോക്കാണ്. രക്ഷാപ്രവര്‍ത്തനത്തിന് മഴ തടസ്സമാണെന്നും പ്രദേശവാസി പറഞ്ഞു.

    To advertise here,contact us
  • Jul 07, 2026 12:41 PM

    ആറ് പേരെ രക്ഷപ്പെട്ടുത്തി

    മണ്ണിനടിയില്‍ കുടുങ്ങിയ ആറ് പേരെ രക്ഷപ്പെടുത്തി. കിരണ്‍കുമാര്‍, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് ഥാപ്പൂര്‍, രജനീഷ്, തന്‍മയി ഘോഷ് എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ വിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

    To advertise here,contact us
  • Jul 07, 2026 12:37 PM

    അപകടത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

    To advertise here,contact us
  • Jul 07, 2026 12:35 PM

    അപകടത്തിൽപ്പെട്ടത് തൊഴിലാളികൾ

    തുരങ്ക പാത നിർമ്മാണത്തിന് എത്തിയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്

    To advertise here,contact us
  • Jul 07, 2026 12:30 PM

    എന്‍ഡിആര്‍എഫ് യൂണിറ്റ് സ്ഥലത്തേക്ക്

    മീനങ്ങാടിയില്‍ നിന്നുള്ള എന്‍ഡിആര്‍എഫ് യൂണിറ്റ് ഉടന്‍ സംഭവ സ്ഥലത്തെത്തും. കോഴിക്കോടുള്ള സംഘത്തോടും വയനാട്ടില്‍ എത്താന്‍ നിര്‍ദേശിച്ചു. വയനാട് ജില്ലാ കളക്ടറുമായും മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു.

    To advertise here,contact us
  • Jul 07, 2026 12:29 PM

    പതിനാറ് പേർ കുടുങ്ങിക്കിടക്കുന്നു

    മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് 16 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. രണ്ട് പേരെ പുറത്തെടുത്തു

    To advertise here,contact us
dot image
To advertise here,contact us
dot image