

തിരുവനന്തപുരം: വി ഡി സതീശന്‍ സര്‍ക്കാരിന്റെ കന്നി ബജറ്റിനായി ഉറ്റുനോക്കി കേരളം. യുഡിഎഫ് പ്രകടനപത്രികയിലെ വാദ്ഗാനങ്ങളില്‍ എത്രയെണ്ണം ബജറ്റില്‍ ഇടംപിടിക്കുമെന്നാണ് ഉറ്റുനോക്കുന്നത്. ഇന്ദിരാ ഗ്യാരണ്ടി, ക്ഷേമ പദ്ധതികള്‍, മിഷന്‍ സമുദ്ര ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളിലെ പ്രഖ്യാപനവും മദ്യ വില വര്‍ധന, മദ്യത്തിന് പ്രത്യേക സെസ്, ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലുണ്ടെന്നാണ് വിവരം. കേരളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കാണിക്കുന്ന ധവള പത്രം അവതരിപ്പിച്ചതിന് പിന്നാലെ വരുന്ന ബജറ്റായതിനാല്‍ വരുമാന വര്‍ധനയ്ക്കായി എന്തൊക്കെ പ്രഖ്യാപിക്കുമെന്നാണ് നോക്കിക്കാണുന്നത്. കിഫ്ബിയില്‍ കൊണ്ടുവരാന്‍ സാധ്യതയുള്ള മാറ്റങ്ങളും ബജറ്റിലുണ്ടാകുമെന്നാണ് കരുതുന്നത്. മസ്‌ക്കറ്റ്, സമുദ്ര (കോവളം) ഹോട്ടലുകളില്‍ ഇരുന്നാണ് മുഖ്യമന്ത്രി ബജറ്റ് എഴുതിയത്. ബജറ്റിനായി 8.45ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വീട്ടില്‍ നിന്ന് നിയമസഭയിലേക്ക് ഇറങ്ങും.
Content Highlights: Follow live updates of the Kerala budget presentation by the V. D. Satheesan government, featuring major financial announcements and policy decisions
നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍ നടപ്പാക്കും. പ്രാരംഭഘട്ട പ്രവര്‍ത്തനത്തിനായി 200 കോടി രൂപ വകയിരുത്തും. കൊച്ചി വിമാനത്താവളവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ സ്ഥാപിക്കും. കേരളത്തെ ഏഷ്യയിലെ പ്രധാന ഏവിയേഷന്‍ ലോജിസ്റ്റിക്‌സ് ഹബ്ബാക്കും. റെയര്‍ ക്രിട്ടിക്കല്‍ മിനറല്‍സ് കോറിഡോറിനായി 100 കോടി രൂപ വകയിരുത്തും
അന്തര്‍ദേശീയ മാരിടൈം മ്യൂസിയം- 50 കോടി രൂപ
അന്തര്‍ദേശീയ മാരിടൈം മ്യൂസിയത്തിനായി 50 കോടി രൂപ വകയിരുത്തും. സൗത്തേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍ സ്ഥാപിക്കും. തിരുവന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലായി സൗത്തേണ്‍ കേരള ഇക്കണോമിക് കോറിഡോര്‍ സ്ഥാപിക്കും.
ജലഗതാഗതം വികസിപ്പിക്കും. ജലാശയങ്ങള്‍ കേന്ദ്രീകരിച്ച് ഏകീകൃത നെറ്റ്‌വര്‍ക്ക് തുടങ്ങും.
മുഖ്യമന്ത്രി ആദ്യം പ്രഖ്യാപിച്ചത് മിഷൻ സമുദ്ര പദ്ധതി. അഞ്ച് വർഷത്തിനുള്ളിൽ മിഷൻ സമുദ്ര നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പോർട്ട് സിറ്റിയായി വിഭാവനം ചെയ്യും. വിഴിഞ്ഞം പദ്ധതി കണക്റ്റിവിറ്റി വേഗത്തിൽ ആക്കും. മാരിടൈം സമ്പദ് വ്യവസ്ഥയിലേക്ക് കേരളത്തെ മാറ്റും.
ഔട്ടർ റിങ് റോഡ് സ്ഥലം ഏറ്റെടുപ്പും നിർമ്മാണ പ്രവർത്തനവും വേഗത്തിലാകും. കപ്പൽ നിർമ്മാണ കേന്ദ്രം സ്ഥാപിക്കും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം തുടങ്ങും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം തുടങ്ങും. തീരദേശത്തുള്ളവർക്ക് തൊഴിൽ അവസരത്തിന് സംവരണം നൽകും. കടൽ വഴി ചരക്ക് ഗതാഗതം ശക്തമാക്കും. സ്വകാര്യ പങ്കാളിത്തത്തോടെ മാരിടൈം പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മിഷൻ സമുദ്രയ്ക്കായി 400 കോടി രൂപയാണ് വകയിരുത്തുന്നത്.
ബജറ്റ് അവതരണത്തിൽ സാമ്പത്തിക സ്ഥിതി തുറന്ന് പറഞ്ഞ് മുഖ്യമന്ത്രി വി ഡി സതീശൻ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് ഈ ബജറ്റെന്ന് വി ഡി സതീശൻ പറഞ്ഞു. പശ്ചിമേഷ്യന്‍ യുദ്ധവും പ്രതിസന്ധിയുടെ ആക്കം കൂട്ടി. കൂടുതൽ പലിശക്കാണ് കിഫ്ബി വായ്പ എടുക്കുന്നത്. കിഫ്‌ബി സമഗ്രമായി പരിഷ്കരിക്കും. കിഫ്ബി പൊളിച്ച് പണിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധം: മുഖ്യമന്ത്രി
നിയമസഭയിൽ ബജറ്റ് അവതരണം ആരംഭിച്ചു. അടുത്ത അഞ്ചുവർഷം നടത്താനുള്ള വികസന ക്ഷേമ പ്രവർത്തനത്തിന്റെ ദിശസൂചികയാണ് ഇന്നത്തെ ബജറ്റെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ പറഞ്ഞു. സാമൂഹ്യ വികസന സൂചിക കുറച്ച് വർഷങ്ങളായി സ്തംഭാനാവസ്ഥയിലാണ്. തൊഴിലില്ലായ്മ ആശങ്കയായി നിലനില്‍ക്കുന്നു. പുതുയുഗ കേരളം സൃഷ്ടിക്കാൻ സർക്കാർ പ്രതിജ്ഞാബന്ധം. വലിയ സാമ്പത്തിക വെല്ലുവിളികളാണ് കേരളം നേരിടുന്നത്.
ബജറ്റ് അവതരണം തുടങ്ങി
മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരിപ്പിക്കുന്നു

സഭാ നടപടികൾ തുടങ്ങി
ബജറ്റ് പ്രഖ്യാപനം തുടങ്ങി. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ സഭയിലെത്തി.

മുഖ്യമന്ത്രി നിയമസഭയിലെത്തി
ബജറ്റ് അവതരിപ്പിക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിലെത്തി. മന്ത്രിമാർക്കും എംഎൽഎമാർക്കും ഹസ്തദാനം നൽകി.
ബജറ്റ് പ്രഖ്യാപനം അൽപ്പസമയത്തിനകം
ബജറ്റ് പ്രഖ്യാപനത്തിനായി മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശൻ നിയമസഭയിലേക്കിറങ്ങി. മാധ്യമങ്ങളോട് പ്രതികരിക്കാതെയായിരുന്നു വി ഡി സതീശൻ നിയമസഭയിലേക്കിറങ്ങിയത്.

ബജറ്റ് രേഖ കൈമാറി
മുഖ്യമന്ത്രിയും ധനമന്ത്രിയുമായ വി ഡി സതീശന് ബജറ്റ് രേഖ കൈമാറി. ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാലിൻ്റെ നേതൃത്വത്തിലെ ഉദ്യോഗസ്ഥരാണ് ബജറ്റ് രേഖ കൈമാറിയത്.
