'ഇടനാഴിയില്‍ ഒരു കാലൊച്ച'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി

ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചെന്നും മന്ത്രി പറഞ്ഞു

'ഇടനാഴിയില്‍ ഒരു കാലൊച്ച'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി
dot image

തിരുവനന്തപുരം: ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയെ പരിഹസിച്ച് മന്ത്രി വി ശിവന്‍കുട്ടി. കടലാമ ആവാസ വ്യവസ്ഥയെ സംരക്ഷിക്കാന്‍ കേരളത്തിലടക്കം പദ്ധതി പ്രഖ്യാപിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പരിഹാസം. 'ഇടനാഴിയില്‍ ഒരു കാലൊച്ച' എന്ന തലക്കെട്ടോടെ ഒരു കടലാമയുടെ ചിത്രം പങ്കുവെച്ച് ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രി കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ചത്.

മാധ്യമങ്ങളെ കണ്ടപ്പോള്‍ കേന്ദ്ര ബജറ്റിനെതിരെ മന്ത്രി വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. കേന്ദ്രബജറ്റിൽ മനുഷ്യർക്ക് ഒന്നും ഉണ്ടാകില്ലെന്ന് മന്ത്രി പറഞ്ഞു. ആമയും പശുവുമൊക്കെ ഉണ്ടാകും. അവരുടയൊക്കെ സമയം എന്നും മന്ത്രി പറഞ്ഞു. ബജറ്റില്‍ പൊതുവിദ്യാഭ്യാസ മേഖലയെ പൂര്‍ണമായും അവഗണിച്ചെന്നും മന്ത്രി വിമർശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയെ മാത്രം ലക്ഷ്യംവെച്ചുള്ളതാണ് ബജറ്റ്. സ്‌കൂള്‍ വിദ്യാഭ്യാസത്തെ അവഗണിച്ചു. സംസ്ഥാന ബജറ്റില്‍ നിന്നും കേന്ദ്രം പാഠം പഠിക്കണം. പൊതു വിദ്യാഭ്യാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണം. കോര്‍പ്പറേറ്റ് നയങ്ങള്‍ സംരക്ഷിക്കാനുള്ള ബജറ്റാണ് നടന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ബജറ്റ് വന്‍കിട കമ്പനികളെ സഹായിക്കുന്നതാണ്. ദരിദ്രരെ പാടെ അവഗണിച്ചു.

പ്രതിപക്ഷ നേതാവിനെതിരെയും മന്ത്രി വിമര്‍ശനം ഉന്നയിച്ചു. പ്രതിപക്ഷ നേതാവ് രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചതായി മന്ത്രി പറഞ്ഞു. ആ അവസരത്തിലാണ് താന്‍ തിരിച്ചും അഭിപ്രായ പ്രകടനം നടത്തിയത്. സതീശനുമായി വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. ഒരു പരിപാടിക്കിടെ അദ്ദേഹം തനിക്കെതിരെ വ്യക്തിപരമായി ആഞ്ഞടിച്ചു. പുറത്തെത്തിയാല്‍ താനും തിരിച്ച് ആഞ്ഞടിക്കുമെന്ന് പറഞ്ഞു. സ്പീക്കറോടും മുഖ്യമന്ത്രിയോടും ശരിയല്ലാത്ത രീതിയില്‍ അദ്ദേഹം ഒരുപാട് പെരുമാറിയിട്ടുണ്ട്. ബെല്ലും ബ്രേക്കുമില്ലാത്ത രീതിയിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. പിണറായി മന്തിസഭയിലെ അഴിമതി നടത്തിയ ഒരു മന്ത്രിയെ കണ്ടെത്താന്‍ താന്‍ സതീശനെ വെല്ലുവിളിക്കുകയാണ്. നേമത്ത് സതീശന്‍ തന്നെ മത്സരിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

Content Highlights- Minister V Shivankutty has voiced strong opposition to the Union Budget 2026

dot image
To advertise here,contact us
dot image