

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 75.85% പോളിംഗ് ആണ് രണ്ടാം ഘട്ടത്തിൽ രേഖപ്പെടുത്തിയത്. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. എല്ലാ ജില്ലകളിലും പോളിംഗ് ശതമാനം 70 കടന്നു. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയായിരുന്നു വോട്ടെടുപ്പ്. ആദ്യ ഘട്ടത്തിൽ 70.91 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഇതോടെ തദ്ദേശ തെരഞ്ഞെടുപ്പിലെ ആകെ പോളിംഗ് 73.56% ആയി.
1,53,37,176 കോടി വോട്ടര്‍മാരാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളില്‍ വിധിയെഴുതിയത്. ഇതില്‍ 80.92 ലക്ഷം പേര്‍ സ്ത്രീകളും 72.47 ലക്ഷം പേര്‍ പുരുഷന്മാരുമാണ്. 470 പഞ്ചായത്തുകളിലെ 9,027 വാര്‍ഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തുകളിലെ 1,177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തുകളിലെ 182 ഡിവിഷനിലേക്കുമാണ് വോട്ടെടുപ്പ് നടന്നത്. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ കോര്‍പറേഷനുകളിലായി 188 ഡിവിഷനിലെയും 47 മുനിസിപ്പാലിറ്റിയിലെ 1,834 ഡിവിഷനിലേക്കും വോട്ടെടുപ്പ് നടന്നു. 38,994 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്. ഇതില്‍ 18,974 പേര്‍ പുരുഷന്മാരും 20,020 പേര്‍ സ്ത്രീകളുമാണ്. പ്രശ്ന ബാധിത ബൂത്തുകള്‍ ഏറെയുള്ളത് രണ്ടാംഘട്ടത്തിലായിരുന്നു. അതുകൊണ്ടുതന്നെ കര്‍ശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. 2,005 പ്രശ്ന ബാധിത ബൂത്തുകളാണ് ഈ ഏഴ് ജില്ലകളിലായി ഉള്ളത്. ഇതില്‍ പകുതിയില്‍ കൂടുതലും കണ്ണൂര്‍ ജില്ലയിലാണ്. കോഴിക്കോട് ജില്ലയിലെ 51 ബൂത്തുകളില്‍ മാവോയിസ്റ്റ് ഭീതിയുമുണ്ടായിരുന്നു.
രണ്ടാം ഘട്ടം; ആകെ പോളിംഗ് ശതമാനം 75.85
വോട്ട് ചെയ്തവർ : 1.16കോടി
ആകെ വോട്ടർമാർ :1,53,37, 176
തൃശൂർ : 72.26
പാലക്കാട് : 76.09
മലപ്പുറം : 77.24
കോഴിക്കോട് : 76.95
വയനാട് : 77.98
കണ്ണൂർ : 76.4
കാസർകോട് : 74.64
കോര്‍പ്പറേഷന്‍
തൃശൂര്‍: 62.25
കോഴികോട്: 69.33
കണ്ണൂര്‍: 69.53
സംസ്ഥാനത്തെ പോളിംഗ് ശതമാനം 73.56; അന്തിമ കണക്ക് ഉടൻ പ്രസിദ്ധീകരിക്കും: എ ഷാജഹാൻ
തദ്ദേശതെരഞ്ഞെടുപ്പിൽ രണ്ടുഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പ് സമാധാനപരമായിരുന്നുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ. അന്തിമ കണക്ക് ഉടൻ പ്രസിദ്ധീകരിക്കുമെന്നും 73.56 ആണ് പോളിംഗ് ശതമാനമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും അധികം വോട്ടർമാർ വോട്ട് ചെയ്തത് ഈ വർഷമാണെന്നും അദ്ദേഹം പ്രതികരിച്ചു.
രണ്ടാം ഘട്ടത്തില്‍ മികച്ച പോളിംഗ്; എല്ലാ ജില്ലകളിലും പോളിംഗ് ശതമാനം 70 കടന്നു
സംസ്ഥാനത്ത് രണ്ടാം ഘട്ട പോളിംഗ് അവസാനിച്ചു. മികച്ച പോളിംഗാണ് എല്ലാ ജില്ലകളിലും രേഖപ്പെടുത്തിയത്. പോളിംഗ് ശതാമാനം 70 ശതമാനം കടന്നു. ഏറ്റവും കൂടിതല്‍ പോളിംഗ് വയനാട് ജില്ലയിലും കുറവ് തൃശൂരിലുമാണ്.
എംഎൽഎ ഓഫീസിൽ നിന്നും ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; അടൂരിലെ വീട്ടിലേക്കെന്ന് സൂചന
പാലക്കാട് എംഎൽഎ ഓഫീസിൽ നിന്നും ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ. പത്തനംതിട്ട അടൂരിലെ വീട്ടിലേക്കാണ് യാത്ര എന്നാണ് വിവരം. രാഹുലിനൊപ്പം യൂത്ത് കോൺഗ്രസ് പ്രവർത്തകരുമുണ്ട്. 15 ദിവസമായി ഒളിവില്‍ കഴിയുകയായിരുന്ന രാഹുല്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് വോട്ട് ചെയ്തത്.
കാസർകോട് പിലിക്കോട് യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് മർദ്ദനമേറ്റതായി പരാതി
കാസർകോട് പിലിക്കോട് യുഡിഎഫ് ബൂത്ത് ഏജന്റുമാർക്ക് ക്രൂര മർദ്ദനമേറ്റതായി പരാതി. പിലിക്കോട് പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ യുഡിഎഫ് ബൂത്ത് ഏജന്റുമാർക്കാണ് മർദനമേറ്റത്. കള്ളവോട്ട് ചോദ്യം ചെയ്തതോടെ സിപിഐഎം പ്രവർത്തകർ മർദ്ദിച്ചു എന്നാണ് പരാതി.
പരിക്കേറ്റ യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ നിഷാം പട്ടേൽ ഉൾപ്പെടെയുള്ളവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാസർകോട് ബേഡഡുക്കയിൽ സിപിഐഎം പഞ്ചായത്ത് അംഗം കള്ളവോട്ട് ചെയ്തതായി പരാതി
കാസർകോട് ബേഡഡുക്കയിൽ കള്ളവോട്ട് പരാതി. സിപിഐഎം പഞ്ചായത്ത് അംഗം വത്സല കള്ളവോട്ട് ചെയ്തതായാണ് പരാതി. വാർഡ് നാലിലും വാർഡ് ആറിലും ഇവർ വോട്ട് ചെയ്തെന്ന് യുഡിഎഫ് ആരോപിച്ചു. ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 70% പിന്നിട്ട് പോളിംഗ്
രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 70% പിന്നിട്ട് പോളിംഗ്. ഏറ്റവും കുറവ് പോളിംഗ് തൃശൂരിലും കൂടുതല്‍ മലപ്പുറത്തുമാണ്.
ഇതുവരെ,
ആകെ ശതമാനം: 74.26
വോട്ട് ചെയ്തവര്‍: 1.13 കോടി
ആകെ വോട്ടര്‍മാര്‍: 1,53,37, 176
തൃശൂര്‍: 70.92
പാലക്കാട് : 74.62
മലപ്പുറം : 75.81
കോഴിക്കോട് : 75.37
വയനാട് : 75.90
കണ്ണൂര്‍ : 74.3
കാസര്‍കോട്: 72.74
കോര്‍പ്പറേഷന്‍
തൃശൂര്‍: 60.95
കോഴിക്കോട്: 67.28
കണ്ണൂര്‍: 67.19
പോളിംഗ് ബൂത്തിലെത്തിയ നജീബ് കാന്തപുരം എംഎൽഎയെ തടഞ്ഞതായി പരാതി; സിപിഐഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷം
പെരിന്തൽമണ്ണ മാനത്ത് മംഗലം ബൂത്തിലെത്തിയ നജീബ് കാന്തപുരം എംഎൽഎയെ സിപിഐഎം പ്രവർത്തകർ തടഞ്ഞെന്ന് ലീഗ് പ്രവർത്തകരുടെ പരാതി. പോളിംഗ് ബൂത്തിനകത്തേക്ക് എംഎൽ എ കടക്കാൻ ശ്രമിച്ചെന്നാണ് സിപിഐഎം പ്രവർത്തകരുടെ ആരോപണം. ഇതേത്തുടർന്ന് സിപിഐഎം-ലീഗ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി.
വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍
ലൈംഗികാതിക്രമ കേസുകളില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ വോട്ട് ചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. 15 ദിവസങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന രാഹുല്‍ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെത്തിയാണ് വോട്ട് ചെയ്തത്.

കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി
വടക്കാഞ്ചേരി നഗരസഭ 20-ാം ഡിവിഷനിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ച യുവാവിനെ പിടികൂടി. മങ്കര തരു പീടികയിൽ അൻവറാ(42)ണ് പിടിയിലായത്. മങ്കര സ്വദേശിയായ ഇയാൾക്ക് കുളപ്പുള്ളിയിൽ വോട്ടർ പട്ടികയിൽ പേരുണ്ട്. അവിടെ ഇന്ന് വോട്ട് ചെയ്ത ഇയാൾ, വീണ്ടും ഇന്ന് വോട്ട് ചെയ്യാൻ ശ്രമിച്ചതോടെ ഉദ്യോഗസ്ഥർ ഇയാളുടെ കയ്യിലെ പഴയ മഷിയടയാളം കണ്ടതോടെയാണ് ഇയാളെ പിടികൂടിയത്. ഇയാളെ പ്രിസൈഡിങ്ങ് ഓഫീസറുടെ പരാതി പ്രകാരം പൊലീസ് കരുതൽ തടങ്കലിൽ വെച്ചു.
കോഴിക്കോട് കല്ലാച്ചിയിൽ എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം
കോഴിക്കോട് കല്ലാച്ചിയിൽ വോട്ടിംഗിനെ ചൊല്ലി എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം. നാദാപുരം പഞ്ചായത്ത് രണ്ടാം വാർഡ് കല്ലാച്ചി എംഎൽപി സ്കൂളിലെ ബൂത്തിലാണ് പ്രവർത്തകർ തമ്മിൽ വാക്കേറ്റം ഉണ്ടായത്. പൊലീസ് ലാത്തി വീശി. സംഘർഷ സാധ്യത കണക്കിലെടുത്ത് കേന്ദ്ര സേന ഉൾപ്പെടെ കൂടുതൽ പൊലീസിനെ സ്ഥലത്തെത്തിച്ചിട്ടുണ്ട്.
വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപണം; പട്ടാമ്പി നഗരസഭയിൽ മുസ്‌ലിം ലീഗ്-വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കം
പാലക്കാട് പട്ടാമ്പി നഗരസഭയിലെ പന്ത്രണ്ടാം വാർഡിൽ മുസ്‌ലിം ലീഗ്-വെൽഫെയർ പാർട്ടി പ്രവർത്തകർ തമ്മിൽ തർക്കം. കൂൾ സിറ്റി ബൂത്തിന് മുന്നിലായിരുന്നു തർക്കമുണ്ടായത്.
വെൽഫെയർ പാർട്ടി പ്രവർത്തകർ ബൂത്തിൽ കയറി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു തർക്കം. പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.
വാർഡിൽ മുസ്‌ലിം ലീഗിൻ്റെ ടി പി ഉസ്മാൻ, വെൽഫെയർ പാർട്ടിയുടെ സ്വതന്ത്രനായി കെ പി സാജിദ്, സ്വതന്ത്രനായി അബ്ദുൽ കരീം എന്നിവർ മത്സരിക്കുന്നുണ്ട്. സിപിഐഎം പിന്തുണയോടെയാണ് വെൽഫെയർ പാർട്ടി സ്വതന്ത്രൻ മത്സരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ അബ്ദുൽ കരീം തങ്ങളുടെ സ്വതന്ത്രനാണെന്നും വാർഡിൽ വോട്ട് കുറവായതിനാലാണ് പ്രചാരണത്തിനിറങ്ങാതിരുന്നതെന്നും സിപിഐഎം നേതൃത്വം അറിയിച്ചു.
'വോട്ട് കോണിക്ക്, തെളിയുന്നത് താമരയും അരിവാളും'; പരാതിയുമായി കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി
കോഴിക്കോട് മടവൂര്‍ പഞ്ചായത്തിലെ പത്താം വാര്‍ഡിലെ ഒന്ന് രണ്ട് ബൂത്തുകളിലെ വോട്ടിങ് മെഷീനില്‍ ചിഹ്നം മാറി തെളിയുന്നതായി പരാതി. കോണി ചിഹ്നത്തിന് വോട്ട് രേഖപ്പെടുത്തുമ്പോള്‍ ഒന്നാം ബൂത്തിലെ വോട്ട് താമര ചിഹ്നത്തിലും രണ്ടാം ബൂത്തിലെ വോട്ട് അരിവാള്‍ ചുറ്റിക നക്ഷത്രം ചിഹ്നത്തിലും പതിയുന്നുവെന്നാണ് പരാതി. തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് യുഡിഎഫ് സ്ഥാനാര്‍ത്ഥി പരാതി നല്‍കിയിട്ടുണ്ട്.

കാസര്‍കോട് ഉദുമ പഞ്ചായത്തില്‍ വോട്ടിംഗ് യന്ത്രം തകരാറില്‍
ഉദുമ പഞ്ചായത്തിലെ വാര്‍ഡ് അഞ്ചായ അരമങ്ങാനത്ത് വോട്ടിംഗ് യന്ത്രം തകരാറിലായി. ഒരു മണിക്കൂറോളമായി വോട്ടിംഗ് തടസ്സപ്പെട്ടിരിക്കുകയാണ്. രാവിലെ പത്ത് മണി മുതല്‍ ബൂത്തിലെത്തിയവര്‍ വോട്ട് ചെയ്യാന്‍ വേണ്ടി കാത്തിരിക്കുകയാണ്. ഇന്ന് രാവിലെയും സമാനമായി ഒരു മണിക്കൂറോളം തടസം നേരിട്ടിരുന്നുവെന്നാണ് വോട്ടര്‍മാര്‍ പറയുന്നത്. നിലവില്‍ പകരം യന്ത്രം എത്തിച്ചിട്ടുണ്ടെങ്കിലും എത്ര സമയം കൊണ്ട് പരിഹരിക്കുമെന്നത് വ്യക്തമല്ല

തെരഞ്ഞെടുപ്പിലെ ചർച്ച രാഹുൽ മാങ്കൂട്ടത്തിൽ അല്ല, ശബരിമല: ഷാഫി പറമ്പിൽ എംപി
തദ്ദേശ തെരഞ്ഞെടുപ്പിൽ ചർച്ചയാകുന്നത് ശബരിമല വിഷയമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ വിഷയമല്ലെന്നും ഷാഫി പറമ്പിൽ എംപി. ജനങ്ങൾ പരിഗണിക്കുന്നത് ശബരിമലയിലെ സ്വർണകൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ജനപ്രതിനിധിയായിരുന്നിട്ടും രാഹുലിനെതിരെ പാർട്ടി നടപടിയെടുത്തു. സമാന പരാതികൾ ലഭിച്ചിട്ടും സിപിഐഎം എന്ത് നടപടിയെടുത്തു.
ഈ വിഷയത്തിൽ പറയാനുള്ളതെല്ലാം താൻ പറഞ്ഞെന്നും ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറിയിട്ടില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നടൻ ടൊവിനോ തോമസ് വോട്ട് ചെയ്തു

ഏഴ് ജില്ലകളിലും പോളിങ് 50 ശതമാനം കടന്നു
വോട്ടെടുപ്പ് പുരോഗമിക്കുന്നു
12.30 വരെ രേഖപ്പെടുത്തിയ ആകെ പോളിങ് 44.64 ശതമാനം
തൃശൂർ- 43.46
പാലക്കാട്- 45.09
മലപ്പുറം- 46.43
കോഴിക്കോട്- 44.89
വയനാട്- 43.66
കണ്ണൂർ- 43.05
കാസർകോട്- 43.22
കോർപ്പറേഷനിലെ പോളിങ് ശതമാനം
തൃശൂർ- 35.84
കോഴിക്കോട്- 37.99
കണ്ണൂർ- 35.97
സ്ഥാനാർത്ഥിയുടെ വീട്ടിൽ കയറി ആക്രമണമെന്ന് പരാതി; കേസെടുത്ത് പൊലീസ്
പാലക്കാട് വണ്ടാഴി പഞ്ചായത്ത് കിഴക്കേത്തറ പതിനൊന്നാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി
സജിത വിപിനെ സിപിഐഎം പ്രവർത്തകർ വീട്ടിൽ കയറി അക്രമിച്ചെന്ന് പരാതി. രാവിലെ 10 മണിയോടെയാണ് സംഭവം.
സജിതയുടെ ഭർത്താവ് വിപിനും, സജിതയുടെ അമ്മ പങ്കജം, 11മാസം പ്രായമുള്ള കുഞ്ഞിനും പരിക്കേറ്റെന്നാണ് കുടുംബം പരാതി നൽകിയിരിക്കുന്നത്. ബൂത്തിൽ ഉണ്ടായ തർക്കത്തിന് പിന്നാലെ ആക്രമിക്കുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. കേസെടുത്ത് നടപടി തുടങ്ങിയതായി മംഗലം ഡാം പൊലീസ് അറിയിച്ചു.
രണ്ടാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ഇതുവരെയുള്ള ആകെ പോളിങ്ങ്: 44.08 ശതമാനം
തൃശൂർ- 43.01
പാലക്കാട്- 44.58
മലപ്പുറം- 45.85
കോഴിക്കോട്- 44.17
വയനാട്- 43.17
കണ്ണൂർ- 42.34
കാസർകോട്- 42.53
കോർപ്പറേഷനുകളിലെ പോളിങ് ശതമാനം
തൃശൂർ-35. 59
കോഴിക്കോട്- 44.36
കണ്ണൂർ- 35.37
പോളിങ് ശതമാനം - സമയം 12.05PM
ആകെ പോളിങ് - 40.09
തൃശൂർ- 39.58
പാലക്കാട്- 40.87
മലപ്പുറം- 42. 02
കോഴിക്കോട്- 40.24
വയനാട്- 39.99
കണ്ണൂർ- 38.73
കാസർകോട്- 38.94
പാലക്കാട് വെണ്ണക്കരയിൽ പോലീസും നാട്ടുകാരും തമ്മിൽ വാക്കു തർക്കം. പോളിങ് ബൂത്തിലേക്ക് വാഹനങ്ങൾ എത്തിക്കുന്നതുമായി ബന്ധപ്പെട്ടാണ് തർക്കം. ബൂത്തിലേക്ക് കൂടുതൽ പോലീസിനെ വിന്യസിച്ചു
മുഖ്യമന്ത്രിയുടെ 'സ്ത്രീലമ്പട' പരാമർശം അല്പത്തരമെന്ന് കെ സുധാകരൻ എംപി. അദ്ദേഹത്തിന്റെ സംസ്ഥാനത്ത് അദ്ദേഹം തന്നെ അങ്ങനെ പറയുന്നു എന്ന് വെച്ചാൽ പിന്നെ എന്താണർത്ഥം എന്നും സുധാകരൻ ചോദിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ, അടൂർ പ്രകാശ് വിവാദങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ചയാകില്ലെന്നും കെ സുധാകരൻ

തദ്ദേശം രണ്ടാം ഘട്ടം: വോട്ട് ചെയ്തവരുടെ എണ്ണം അരക്കോടി പിന്നിട്ടു
ആര് വോട്ട് ചെയ്താലും അത് സ്വീകരിക്കുമെന്ന് അടൂർ പ്രകാശ്
'ഞങ്ങൾക്ക് കിട്ടുന്ന വോട്ട് ഞങ്ങൾ സ്വീകരിക്കും. പ്രത്യക്ഷമായും പരോക്ഷമായും ഞങ്ങൾ ആരുമായും ബന്ധം സ്ഥാപിക്കാൻ പോയിട്ടില്ല'; ജമാഅത്തെ ഇസ്‌ലാമിയുട വോട്ട് സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അടൂർ പ്രകാശ്

കണ്ണൂരിൽ വോട്ടു ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു
കണ്ണൂരിൽ വോട്ട് ചെയ്യാൻ എത്തിയ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് ആണ് മരിച്ചത്
'എവിടെയായിരുന്നാലും വോട്ട് ഒഴിവാക്കാറില്ല. ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്നത് നമ്മുടെ അവകാശമാണ്. മലയാളിയുടെ ഉള്ളിൽ എപ്പോഴും ആ ചിന്തയുണ്ടാകും. ഏത് നാടിന്റെയും പുരോഗതി നമ്മളെ ഭരിക്കുന്ന ആളുകളെ അനുസരിച്ചിരിക്കും'; വോട്ട് രേഖപ്പെടുത്തിയ ശേഷം സത്യൻ അന്തിക്കാട് മാധ്യമങ്ങളോട്

രണ്ടാം ഘട്ട വിധിയെഴുത്തിൽ പോളിങ് ശതമാനം 25 കടന്നു. ഏറ്റവും കൂടുതൽ പോളിങ് വയനാട്ടിൽ. കുറവ് കണ്ണൂരിൽ
മലപ്പുറം ജില്ലയിലെ പോളിംഗ് 25 ശതമാനം പിന്നിട്ടു
'എല്ലാ സമുദായത്തിൻ്റെയും പിന്തുണ എൽഡിഎഫിന് ലഭിക്കും, ജമാഅത്തെ ഇസ്‌ലാമിക്ക് മുസ്‌ലിം വിഭാഗത്തിനിടയിൽ വലിയ സ്വാധീനമില്ല'; എം വി ഗോവിന്ദൻ

കോർപ്പറേഷൻ പോളിങ് ശതമാനം
പോളിങ് ഇതുവരെ - 22.35 %
തൃശൂർ - 18.61
കോഴിക്കോട് - 21.89
കണ്ണൂർ - 16.65
ജമാഅത്തെ ഇസ്‌ലാമിയെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴച്ചതിൻ്റെ പ്രതികരണം തെരഞ്ഞെടുപ്പിൽ ഉണ്ടാകുമെന്ന് കേരള അമീർ പി.മുജീബ് റഹ്മാൻ
ബിജെപി ബൂത്ത് ഏജന്റുമാർ ഇറങ്ങിപ്പോയി
കോഴിക്കോട് കാരശ്ശേരി കാരമൂല ഈസ്റ്റ് ഒന്നാം ബൂത്തിൽ വ്യാപകമായി ഓപ്പൺ വോട്ടുകൾ ചെയ്തെന്നാരോപിച്ച് ബൂത്ത് ഏജന്റുമാർ ഇറങ്ങിപ്പോയി
കോർപ്പറേഷൻ പോളിങ് ശതമാനം - സമയം 9.38 am
തൃശൂർ - 13.64
കോഴിക്കോട് - 16.16
കണ്ണൂർ - 12.48
പോളിങ് ശതമാനം - സമയം 9.30 am
ആകെ പോളിങ് 15.9 ശതമാനം
കിഫ്‌ക്കെതിരെ നോട്ടീസ് അയച്ച് സാധാരണ തെരഞ്ഞെടുപ്പില്‍ കാണിക്കുന്ന തറവേല കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നു; ഭയക്കുന്നില്ല: കെ രാജന്‍
വോട്ട് രേഖപ്പെടുത്തി മന്ത്രി കെ രാജന്‍. വോട്ട് ചെയ്യാന്‍ തുടങ്ങിയത് മുതല്‍ ഒരേ ബൂത്തിലാണ് വോട്ട് ചെയ്യുന്നതെന്ന് രാജന്‍ പറഞ്ഞു. എല്‍ഡിഎഫിന് അനുകൂല തരംഗമുണ്ടായി. കേരളത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ 9200 കോടി രൂപ സംഭാവന ചെയ്ത കിഫ്‌ക്കെതിരെ നോട്ടീസ് അയച്ച് സാധാരണ തെരഞ്ഞെടുപ്പില്‍ കാണിക്കുന്ന തറവേല കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്നുവെന്നും ഇതിനെ തങ്ങള്‍ ഭയക്കുന്നില്ലെന്നും രാജന്‍ പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു; ഇത് വര്‍ഗീയ നിലപാടിന്റെ ഭാഗം: ടി പി രാമകൃഷ്ണൻ
ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രതീക്ഷയ്ക്ക് അപ്പുറത്തുള്ള വിജയം കൈവരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. മതനിരപേക്ഷതയ്ക്കും വികസനത്തിനും ജനക്ഷേമത്തിനുമാണ് ജനങ്ങൾ വോട്ട് രേഖപ്പെടുത്തുന്നത്. വര്‍ഗീയ കൂട്ടുകെട്ട് കേരളത്തിലും രൂപപ്പെട്ടു. അത് സാധാരണ ജനങ്ങളുടെ ജീവിതത്തെ വലിയ തോതില്‍ അപകടപ്പെടുത്തുന്നു. അതിന്റെ ഭാഗമായിട്ടാണ് പതിവില്‍ കവിഞ്ഞ രീതിയില്‍ യുഡിഎഫ് വെല്‍ഫെയര്‍ പാര്‍ട്ടിക്ക് പിന്തുണ നല്‍കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഇത് വര്‍ഗീയ നിലപാടിന്റെ ഭാഗമാണ്.

കേരളത്തിലാകെ ഇടതുപക്ഷത്തിന് അനുകൂലമായ തരംഗം. ഇടതുപക്ഷത്തിനോട് ജനങ്ങൾക്ക് പ്രത്യേക ആദരവ്. കഴിഞ്ഞ ഒമ്പതര വർഷക്കാലയളവ് കൊണ്ട് വലിയ വികസനമാണ് നടന്നത്. നമ്മുടെ കൺമുൻപിൽ വലിയ മാറ്റങ്ങൾ കാണുന്നുണ്ട് എന്ന് ഇ പി ജയരാജൻ

ഇ പി ജയരാജൻ വോട്ട് രേഖപ്പെടുത്തി

പോളിങ് ശതമാനം - സമയം 8.35 am
തൃശൂർ- 7.24
പാലക്കാട്- 7.24
മലപ്പുറം- 7.26
കോഴിക്കോട്- 7.14
വയനാട്- 7.47
കണ്ണൂർ- 7.06
കാസർക്കോട്- 7.18
ചേലക്കര പഞ്ചായത്തിലെ പതിനാറാം വാർഡ് കുറുമലയിലെ ഒന്നാം നമ്പർ ബൂത്തിൽ വോട്ടിങ് മെഷീനിൽ തകരാർ.
പോളിങ് തുടങ്ങാനായില്ല
അടൂർ പ്രകാശിന്റെ ദിലീപ് അനുകൂല പരാമർശം അനവസരത്തിലുള്ള, നിരുത്തരവാദപരമായ പ്രസ്താവനയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

പാലക്കാട് നഗരസഭ വാർഡ് 19ൽ (കൊപ്പം) വോട്ടർമാരെ സ്വാധീനിക്കാൻ ബിജെപി പ്രവർത്തകർ പൂജിച്ച താമര വിതരണം ചെയ്തുവെന്ന് കോൺഗ്രസ്
കോർപ്പറേഷൻ വോട്ട് നില
മൊത്തം- 4.37 ശതമാനം
തൃശൂർ - 3.01
കോഴിക്കോട് - 3.03
കണ്ണൂർ - 3.77
മന്ത്രി പി എ മുഹമ്മദ് റിയാസ് വോട്ട് രേഖപ്പെടുത്തി

'എൽഡിഎഫ് നല്ല ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തിയത്. വലിയ പിന്തുണയാണ് എൽഡിഎഫിന് ലഭിച്ചത്. അത് എൽഡിഎഫിന് ചരിത്ര വിജയം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ശബരിമല വിവാദം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. വിഷയത്തിൽ സർക്കാർ കർക്കശമായ നിലപാടെടുത്തു. ഈ സർക്കാർ ആയിരുന്നില്ലെങ്കിൽ ഇത്തരം കാര്യങ്ങളിൽ കൃത്യതയോടെയുള്ള നടപടികൾ ഉണ്ടാകില്ലായിരുന്നു. വിശ്വാസികളുടെ പിന്തുണ സർക്കാരിനാണ്.
ജമാഅത്തെ ഇസ്‌ലാമിയെ മുസ്‌ലിം സമൂഹം തള്ളിക്കളഞ്ഞതാണ്. മുസ്‌ലിങ്ങളെ യുഡിഎഫിന് അനുകൂലമാക്കാനാണ് യുഡിഎഫ് ജമാഅത്തെ ഇസ്ലാമിയെ കൂടെക്കൂട്ടിയതെങ്കിൽ അതൊന്നും ഈ തെരഞ്ഞെടുപ്പിൽ യാഥാർഥ്യമാകാൻ പോകുന്നില്ല.
കോൺഗ്രസിലെ സ്ത്രീലമ്പടന്മാർ എന്താണ് കാട്ടിക്കൂട്ടുന്നത്? എന്തുകൊണ്ടാണ് സ്ത്രീകൾ തെളിവുമായി മുന്നോട്ടുവരാൻ തയ്യാറാകാതിരുന്നത്. വെറും ഭീഷണിയല്ല, നിങ്ങളെ കൊന്നുതള്ളും എന്നാണ് ഇരകളെ ഭീഷണിപ്പെടുത്തിയത്. ഇപ്പോൾ വന്നതിനേക്കാളും അപ്പുറത്തുള്ള കാര്യങ്ങളും പുറത്തുവന്നേക്കാം. യഥാർത്ഥ ലൈംഗിക കുറ്റവാളികൾ നാടിന് മുൻപിൽ വെൽ ഡ്രാഫ്റ്റഡ് എന്നൊക്കെ പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ അതൊന്നും പൊതുസമൂഹം അംഗീകരിക്കില്ല'

കണ്ണൂർ പിണറായി പഞ്ചായത്തിലെ ഒന്നാം നമ്പർ ബൂത്തിൽ മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തി

തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് ശക്തമായ മുന്നേറ്റം ഉണ്ടാകുമെന്ന് കെ സുരേന്ദ്രൻ. ശബരിമലയിലെ സ്വർണക്കൊള്ളക്കാർ ഈ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിടുമെന്നും എൽഡിഎഫും യുഡിഎഫും തീവ്രവാദ ശക്തികളുമായിട്ടാണ് സഖ്യം ഉണ്ടാക്കിയിരിക്കുന്നത് എന്നും സുരേന്ദ്രൻ പറഞ്ഞു. യുഡിഎഫ്-ജമാഅത്തെ ഇസ്‌ലാമി ബന്ധവും എൽഡിഎഫ് പോപ്പുലർ ഫ്രണ്ട് ബന്ധവും ജനം തിരിച്ചറിയുമെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

പതിവുതെറ്റിക്കാതെ ഇത്തവണയും ആദ്യ വോട്ടറായി വോട്ട് രേഖപ്പെടുത്തി കെ.പി മോഹനൻ എംഎൽഎ

ജനാധിപത്യം, മതസൗഹാർദ്ദം, രാജ്യത്തിന്റെ പാരമ്പര്യം, ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എന്നിവ സംരക്ഷിക്കപ്പെടണം എന്നും അതിനുവേണ്ടി പ്രവർത്തിക്കുന്ന ഭരണസമിതി ജയിക്കണമെന്നും ജിഫ്രി മുത്തുകോയ തങ്ങള്‍. സമസ്തയ്ക്ക് രാഷ്ട്രീയം ഇല്ല എന്നും വ്യക്തികൾക്ക് രാഷ്ട്രീയം ഉണ്ടാകാം അതിനനുസരിച്ച് അവർ വോട്ട് ചെയ്യും എന്നും ജിഫ്രി മുത്തുകോയ തങ്ങള്‍ പറഞ്ഞു

മൊത്തം - 1.99
തൃശൂർ- 1.86
പാലക്കാട്- 1.91
മലപ്പുറം- 2.27
കോഴിക്കോട് 2.02
വയനാട്- 1.79
കണ്ണൂർ- 2.14
കാസർകോട്- 1.99
കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് വോട്ട് രേഖപ്പെടുത്തി. ഐക്യജനാധിപത്യ മുന്നണി വിജയപ്രതീക്ഷയിലെന്ന് സണ്ണി ജോസഫ്. സർക്കാരിൻ്റെ ജനദ്രോഹ നയങ്ങൾക്കെതിരെയുള്ള ജനവിധി ഉണ്ടാകും എന്നും ശബരിമല സ്വർണക്കൊള്ള വലിയ വിഷയമായി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വോട്ട് ചെയ്ത് മുസ്‌ലിം ലീഗ് നേതാക്കൾ
തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മുസ്‌ലിം ലീഗ് നേതാക്കൾ. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ അടക്കമാണ് വോട്ട് ചെയ്തത്.യുഡിഎഫിന്റെ വിജയം സുനിശ്ചിതമെന്നും ഭരണവിരുദ്ധ വികാരം ജനങ്ങളെ സ്വാധീനിക്കുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാർലമെന്റിൽ കണ്ട അതേ ട്രെൻഡ് ആണ് കാണാനാകുന്നതെന്നും ജനങ്ങളുടെ ജീവിതത്തെ ബാധിച്ച ഭരണമാണ് ഇതെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

മോക്ക് പോളിങ് തടസ്സപ്പെട്ടു
മലപ്പുറം മുതുവല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വാര്‍ഡ് 13 (പാറക്കുളം) മോക്ക് പോളിങ് തടസ്സപ്പെട്ടു. അല്‍ ഹികമ മദ്രസയിലാണ് ബൂത്ത്. ജില്ലാ പഞ്ചായത്തിലേക്കുള്ള മെഷീനാണ് തകരാറിലായത്.