
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമി വിഷയം നനഞ്ഞ പടക്കമായി മാറിയെന്നും എം വി ഗോവിന്ദൻ്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുതിയ വിവാദമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി.
'ജമാഅത്തെ ഇസ്ലാമി വിഷയം നനഞ്ഞ പടക്കമായി. ഗോവിന്ദന് മാഷിൻ്റെ വെളിപ്പെടുത്തല്‍ അല്ലേ ഇപ്പോള്‍ പുതിയ വിവാദം. ഇത്രയും ദിവസം പറഞ്ഞത് വെറുതെയായി. യാഥാര്‍ത്ഥ്യം എന്താണെന്ന് ഗോവിന്ദന് മാഷ് ഇന്നലെ പറഞ്ഞത് കേട്ടപ്പോള്‍ മനസ്സിലായില്ലേ ? അവരാണ് എല്ലാ തരം വൈവിധ്യമുള്ള കൂട്ടുക്കെട്ടുകളും ഉണ്ടാക്കിയത്. അത് മറച്ച് വെയ്ക്കാന്‍ കഴിയില്ല. പല തവണ സമൂഹ മാധ്യമങ്ങളില്‍ അവരുടെ കൂട്ടുകെട്ടുകളുടെ ചിത്രങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഇതുവരെ അങ്ങനെ ഒരു കൂട്ടുകെട്ടും ഉണ്ടായക്കിയിട്ടില്ല. നിലമ്പൂര്‍ എന്തായാലും എൽഡിഎഫിൻ്റെ കയ്യില്‍ നിന്ന് പോയി. ഇതുവരെ പറഞ്ഞതിന് വിരുദ്ധമായി ഇലെക്ഷൻ്റെ തലേദിവസം വന്ന് പറഞ്ഞാല്‍ ജനങ്ങള്‍ വെറുതെ വിടുമോ ?' കുഞ്ഞാലികുട്ടി ചോദിച്ചു.
അതേ സമയം, നിലമ്പൂര്‍ തിരഞ്ഞെടുപ്പ് കേരളം കാത്തിരിക്കുന്ന തിരഞ്ഞെടുപ്പാണെന്നും സംസ്ഥാനത്ത് ആഞ്ഞടിക്കുന്ന ഭരണവിരുദ്ധ വികാരം യുഡിഎഫിന് അനുകൂലമാണെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പ് ഉയര്‍ത്തി കാട്ടിയ പ്രശ്നങ്ങളെല്ലാം യുഡിഎഫിന് ഉപയോഗിക്കാന്‍ പറ്റിയെന്നും യുഡിഎഫിനെ അധികാരത്തിലേക്ക് തിരിച്ച് വരാനുള്ള വഴി നിലമ്പൂരിലൂടെ തെളിയുമെന്നും അദേഹം പറഞ്ഞു.
Content Highlights- 'Jamaat-e-Islami is a wet firecracker, isn't MV Govindan's revelation a new controversy'; PK Kunjalikutty