കിട്ടാനുള്ള കണക്കുകൾ ജന്തർ മന്തറിൽ മൈക്ക് കെട്ടി പറയുകയല്ല വേണ്ടത്, സഭയിൽ പറയണം: വി മുരളീധരൻ

മകളുടെ കമ്പനി എന്ത് സേവനം നൽകി എന്ന് മുഖ്യമന്ത്രി പറയണമെന്നും വി മുരളീധരന് ആവശ്യപ്പെട്ടു.

dot image

ഡല്ഹി: കേരള സർക്കാരിന്റെ ഡല്ഹി സമരത്തിനെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്. കേരളത്തിന് കേന്ദ്രത്തില് നിന്ന് കിട്ടാനുള്ള കണക്കുകൾ സഭയിൽ പറയുന്നില്ല എന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. കിട്ടാനുള്ളതിന്റെ കണക്ക് ജന്തർ മന്തറിൽ മൈക്ക് കെട്ടി പറയുകയല്ല വേണ്ടത്. ധനകാര്യ കമ്മിഷൻ്റെ മാനദണ്ഡം തിരുത്തണം എന്നാണ് ആവശ്യമെങ്കിൽ, അതിന് ജന്തർ മന്തറിൽ സമരം ചെയ്യുക അല്ല വേണ്ടത്. കേരളത്തിൽ എത്തി ചർച്ച ചെയ്താണ് ധനകാര്യ കമ്മീഷൻ മാനദണ്ഡം രൂപീകരിച്ചത് എന്നും വി മുരളീധരന് പറഞ്ഞു.

ഇഡി നോട്ടീസ് പേടിച്ച് നടക്കുന്ന അരവിന്ദ് കെജ്രിവാളിനെ ആണ് സമരവേദിയിൽ ഇരുത്തിയതെന്ന് വി മുരളീധരന് പരിഹസിച്ചു. മകൾ വാങ്ങിയ പണത്തിൻ്റെ കാര്യത്തിൽ പച്ചക്കള്ളം പറയുന്നത് മുഖ്യമന്ത്രി ആണ്. മകളുടെ കമ്പനി എന്ത് സേവനം നൽകി എന്ന് മുഖ്യമന്ത്രി പറയണമെന്നും വി മുരളീധരന് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്ക് ധനകാര്യത്തെ കുറിച്ച് ഒന്നും അറിയില്ല. ബാലഗോപാൽ ജിഎസ്ടിയെ കുറിച്ച് പറഞ്ഞത് അദ്ദേഹത്തിനും മുഖ്യമന്ത്രിക്കും മനസ്സിലായില്ലെന്നും വി മുരളീധരന് പറഞ്ഞു.

പിണറായി വിജയനും വിഡി സതീശനും തമ്മിലുള്ളത് ഒത്തുതീർപ്പ് നാടകമാണ്. താൻ എന്ന് പിണറായി വിജയനെ കാണാൻ പോയെന്ന കാര്യം പറയാൻ വിഡി സതീശനെ വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞ വി മുരളീധരന് സിപിഎം ബിജെപിക്ക് താൻ ഇടനിലക്കാരൻ അല്ലെന്നും കൂട്ടിചേർത്തു.

dot image
To advertise here,contact us
dot image