അറസ്റ്റിലായ മുന്‍ ശ്രീലങ്കന്‍ പ്രസിഡൻ്റ് റെനിൽ വിക്രമസിംഗെ ഐസിയുവില്‍

മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസംഗയെ ഇന്നലെ ഐസിയുവിലേക്ക് മാറ്റി

dot image

കൊളംബോ: സര്‍ക്കാര്‍ പണം ദൂരുപയോഗം ചെയ്ത കേസില്‍ അറസ്റ്റിലായ മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് റെനില്‍ വിക്രമസിംഗയെ ഇന്നലെ ഐസിയുവിലേക്ക് മാറ്റി. അമിത രക്തസമ്മര്‍ദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്നതുമാണ് റെനിലിനെ ആശുപത്രിയിലേക്ക് മാറ്റാന്‍ കാരണം. കഴിഞ്ഞ ദിവസമായിരുന്നു റെനിൽ വിക്രമസിംഗയെ അറസ്റ്റ് ചെയ്തത്. പ്രൊഫ. മൈത്രിയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ 2023ൽ പ്രസിഡന്റായിരുന്ന കാലത്ത് സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്ത് യുഎസിലേക്ക പോയി എന്നാതായിരുന്നു സിംഗയ്‌ക്കെതിരായ കേസ്‌. 2022 ജൂലായ് മുതൽ 2024 സെപ്തംബർ വരെയാണ് റനിൽ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്.

ഭാര്യയും പ്രൊഫസറുമായ മൈത്രിയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ പോകുന്നതിനായി സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന കേസിൽ മൊഴി രേഖപ്പെടുത്താൻ വിക്രമസിംഗെയെ ക്രിമിനൽ ഡിപ്പാർട്ട്‌മെന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് ആസ്ഥാനത്ത് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നാണ് 76കാരനായ വിക്രമസിംഗെയെ അറസ്റ്റ് ചെയ്തത്. ആറ് തവണ ശ്രീലങ്കൻ പ്രധാനമന്ത്രിയായും സേവനം അനുഷ്ഠിച്ചിട്ടുള്ള വിക്രമസിംഗെ യുഎസിൽ ഔദ്യോഗിക സന്ദർശനം നടത്തി തിരികെയെത്തിയ ശേഷം ഭാര്യയുടെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പൊതുപണം ഉപയോഗിച്ച് ലണ്ടനിലേക്ക് പോയെന്നാണ് കേസിൽ പറയുന്നത്.

2023ലെ ഹവാനയിൽ നടന്ന ജി77 ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് വിക്രമസിംഗെ ലണ്ടനിലേക്ക് തിരിച്ചത്. വോൾവർഹാംപ്ടൺ സർവകലാശാലയിൽ നടന്ന ചടങ്ങിൽ അദ്ദേഹം ഭാര്യയ്‌ക്കൊപ്പം പങ്കെടുത്തു. 2022നും 2024നും ഇടയിൽ വിക്രമസിംഗെ 23 വിദേശ യാത്രകൾക്കായി 600 മില്യൺ രൂപയിലധികം ചെലവഴിച്ചെന്നും റിപ്പോർട്ടുണ്ട്. ഗോതബയ രാജപക്‌സെയ്ക്ക് പിന്നാലെ ശ്രീലങ്കൻ പ്രസിഡന്റായ വിക്രമസിംഗെ രാജ്യത്തെ 2022ലെ സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറ്റുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നു.

Content Highlight : Arrested former Sri Lankan president Ranil Wickremesinghe in ICU

dot image
To advertise here,contact us
dot image