
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായി ഇന്ത്യൻ വ്യോമസേന ആക്രമിച്ച പാകിസ്ഥാനിലെ ഭോലാരി വ്യോമതാവളത്തിൽ നാല് വെസ്റ്റേൺ ഫൈറ്റർ ജെറ്റുകളും ഒരു സാബ് 200 AEW&C (എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ) വിമാനവും നിലയുറപ്പിച്ചിരുന്നതായി റിപ്പോർട്ട്. ഉന്നത വൃത്തങ്ങങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തുറമുഖ നഗരമായ കറാച്ചിയിൽ നിന്ന് 100 മൈൽ മാത്രം അകലെയാണ് ഭോലാരി വ്യോമ താവളം സ്ഥിതി ചെയ്യുന്നത്. ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യ ബൊളാരി അടക്കം 12 പാകിസ്താൻ വ്യോമതാവളങ്ങൾ ആക്രമിച്ചിരുന്നു. ബ്രഹ്മോസ് മിസൈൽ ഉപയോഗിച്ചാണ് വ്യോമസേന ബൊളാരി ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ ഹാംഗറിന്റെ മേൽക്കൂരയ്ക്ക് നാശം ഉണ്ടാകുകയും അകത്ത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
പഞ്ചാബ് പ്രവിശ്യയിൽ വിന്യസിച്ചിരുന്ന അഞ്ചോളം പ്രധാന വ്യോമ പ്രതിരോധ മിസൈൽ ലോഞ്ചറുകളും അമേരിക്കൻ, ചൈനീസ് റഡാറുകളും വ്യോമസേന തകർത്തതായും ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ടി വി റിപ്പോർട്ട് ചെയ്തു. ആക്രമണത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ സാങ്കേതിക വിശകലനം തുടരുകയാണ്.
Content Highlights: Pakistan's Bholari airbase was hit by Indian Air Force during Operation Sindoor