ഫ്രഞ്ച് ഓപൺ ഫൈനലിന്റെ നീണ്ടുനിന്ന മണിക്കൂറുകൾ; 43 വർഷത്തെ ചരിത്രം പഴങ്കഥയായി

1982ലാണ് ഇതിന് മുമ്പത്തെ ഫ്രഞ്ച് ഓപണിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരം നടന്നത്

dot image

ഫ്രഞ്ച് ഓപൺ ടെന്നിസ് ടൂർണമെന്റിന്റെ ഫൈനലിൽ ചരിത്രം തിരുത്തി കാർലോസ് അൽകാരസ്-യാനിക് സിന്നർ സഖ്യം. ഫ്രഞ്ച് ഓപൺ ഫൈനലിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരമാണ് ഇന്നലെ നടന്നത്. അഞ്ച് മണിക്കൂറും 29 മിനിറ്റുമായിരുന്നു ഇരുതാരങ്ങളും കിരീടത്തിനായി പോരാട്ടം നടത്തിയത്. ദൈർഘ്യമേറിയ ഫ്രഞ്ച് ഓപൺ ഫൈനൽ മത്സരമെന്ന 43 വർഷം പഴക്കമുള്ള റെക്കോർഡാണ് അൽകാരസും സിന്നറും ചേർന്ന് പഴങ്കഥയാക്കിയത്.

1982ലാണ് ഇതിന് മുമ്പത്തെ ഫ്രഞ്ച് ഓപണിലെ ഏറ്റവും ദൈർഘ്യമേറിയ മത്സരം നടന്നത്. അന്ന് സ്വീഡൻകാരനായ ടെന്നിസ് താരം മാറ്റ്സ് വിലാൻഡറും അർജന്റീനയുടെ ഗില്ലെർമോ വിലാസും തമ്മിലാണ് കിരീടപ്പോര് നടന്നത്. നാല് മണിക്കൂറും 47 മിനിറ്റും നീണ്ടുനിന്ന പോരാട്ടത്തിൽ മാറ്റ്സ് വിലാൻഡർ വിജയിച്ചിരുന്നു.

ഇത്തവണത്തെ ഫ്രഞ്ച് ഓപണിൽ കാർലോസ് അൽകാരസ് ആണ് ചാംപ്യൻ. ഫൈനലിൽ ഇറ്റാലിയൻ താരം യാനിക് സിന്നറിനെ രണ്ടിനെതിരെ മൂന്ന് സെറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് അൽകാരസ് ഫ്രഞ്ച് ഓപണിന്റെ ജേതാവായത്. ഒരുഘട്ടത്തിൽ സിന്നർ ചാംപ്യൻഷിപ്പ് വിജയത്തിന് അരികിലെത്തിയിരുന്നു. തുടർച്ചയായ രണ്ടാം തവണയും അൽകാരസ് ഫ്രഞ്ച് ഓപണിന്റെ ജേതാവായി. സ്കോർ 6-4, 7-6 (7-4), 4-6, 6-7 (4-7), 6-7 (2-10).

Content Highlights: Carlos Alcaraz and Jannik Sinner in longest-ever French Open final

dot image
To advertise here,contact us
dot image