ഫിഫ ലോകകപ്പ് യോഗ്യത റൗണ്ട്; വെയ്ൽസിനെ തോൽപ്പിച്ച് ബെൽജിയം

മത്സരം തുടങ്ങി 27 മിനിറ്റുകൾക്കുള്ളിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബെൽജിയം മുന്നിലെത്തി

dot image

ഫിഫ 2026 ഫുട്ബോൾ ലോകകപ്പ് യോഗ്യത റൗണ്ടിൽ വെയ്ൽസിനെ തോൽപ്പിച്ച് ബെൽജിയം. മൂന്നിനെതിരെ നാല് ഗോളുകൾക്കാണ് ബെൽജിയത്തിന്റെ വിജയം. ഇരുടീമുകളും മൂന്ന് ഗോളുകൾ വീതം നേടി സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 88-ാം മിനിറ്റിലെ കെവിൻ ഡി ബ്രുയ്നെയുടെ ഗോളാണ് ബെൽജിയം വിജയത്തിൽ നിർണായകമായത്.

മത്സരം തുടങ്ങി 27 മിനിറ്റുകൾക്കുള്ളിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബെൽജിയം മുന്നിലെത്തി. 15-ാം മിനിറ്റിൽ റൊമേലു ലുക്കാക്കുവും 19-ാം മിനിറ്റിൽ ക്യാപ്റ്റൻ യൂറി ടീലിമന്‍സും 27-ാം മിനിറ്റിൽ ജെറമി ഡോക്കുവും ബെൽജിയത്തിനായി വലചലിപ്പിച്ചു. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് വെയ്ൽസ് ആദ്യ ഗോൾ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ 52-ാം മിനിറ്റിൽ ഹാരി വിൽസണിലൂടെ വെയ്ൽസ് ആദ്യ ഗോൾ തിരിച്ചടിച്ചു.

രണ്ടാം പകുതിയിലാണ് വെയ്ൽസിന്റെ പോരാട്ടം കൂടുതൽ ശക്തമായത്. 51-ാം മിനിറ്റിൽ സോർബ തോമസും 69-ാം മിനിറ്റിൽ ബ്രെണ്ണൻ ജോൺസണും വെയ്ൽസിനായി വലകുലുക്കി. ബെൽജിയത്തെ സമനിലയിൽ കുരുക്കാമെന്ന വെയ്ൽസിന്റെ പ്രതീക്ഷകകളെ തകർത്തത് കെവിൻ ഡി ബ്രുയ്നെയാണ്. 88-ാം മിനിറ്റിൽ ഡിബ്രുയ്നെയുടെ ഗോളിൽ ബെൽജിയം വിജയത്തിലെത്തി.

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ രണ്ട് മത്സരങ്ങളിൽ ഒരു ജയം മാത്രമാണ് ബെൽജിയത്തിന് നേടാനായത്. ആദ്യ മത്സരത്തിൽ നോർത്ത് മാസിഡോണിയയോട് ബെൽജിയം സമനിലയിൽ കുരുങ്ങിയിരുന്നു. മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ബെൽജിയം. ലോകകപ്പ് യോഗ്യതയ്ക്ക് അവശേഷിക്കുന്ന മൂന്ന് മത്സരം ബെൽജിയത്തിന് നിർണായകമാണ്.

Content Highlights: FIFA World Cup 2026 Qualifiers: De Bruyne lifts Belgium past Wales

dot image
To advertise here,contact us
dot image