
റയൽ ബെറ്റിസിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് ചെൽസി യുവേഫ യൂറോപ്പ കോൺഫറൻസ് കിരീടം സ്വന്തമാക്കി. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന് രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചുവന്നായിരുന്നു ചെൽസിയുടെ കിരീടധാരണം.
മത്സരത്തിന്റെ ഒമ്പതാം മിനിറ്റിൽ അബ്ദെ എസ്സാൽസൗലിയിലൂടെ റയൽ ബെറ്റിസാണ് ആദ്യം ഗോൾ നേടിയത്. എന്നാൽ ശേഷം ഉണർന്നുകളിച്ച ചെൽസി 65-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസിലൂടെ സമനില പിടിച്ചു.
70 -ാം മിനിറ്റിൽ നിക്കോളാസ് ജാക്സൺ ചെൽസിയെ മുന്നിലെത്തിച്ചു. ഈ രണ്ട് ഗോളിനും വഴി ഒരുക്കിയത് പാമറായിരുന്നു. ശേഷം 83-ാം മിനിറ്റിൽ ജാഡൻ സാഞ്ചോയും ഇഞ്ചുറി ടൈമിൽ കഓസൊദേയും ഗോൾ നേടിയതോടെ 4 -1 ന്റെ ജയം നേടാൻ ചെൽസിക്കായി.
Content Highlights: Chelsea beat Real Betis 4-1 to win Uefa Conference League