വാംഖഡെയിൽ സഞ്ജുവിന്റെ വെടിക്കെട്ട് കണ്ടത് റെക്കോർഡ് കാഴ്ച്ചക്കാർ

ക്രിക്കറ്റ് ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ

വാംഖഡെയിൽ സഞ്ജുവിന്റെ വെടിക്കെട്ട് കണ്ടത് റെക്കോർഡ് കാഴ്ച്ചക്കാർ
dot image

ക്രിക്കറ്റ് ചരിത്രത്തിലെ സകല റെക്കോർഡുകളും തകർത്തെറിഞ്ഞ് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ടി20 ലോകകപ്പിലെ ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനൽ പോരാട്ടം. ഡിജിറ്റൽ കാഴ്ചക്കാരുടെ എണ്ണത്തിൽ പുതിയ ചരിത്രമാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം കുറിച്ചത്.

സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒരേസമയം 6.52 കോടി ആളുകളാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടം തത്സമയം കണ്ടത്. ഒരു ലൈവ് ഇവന്‍റിന് ലോകത്ത് ലഭിക്കുന്ന ഏറ്റവും ഉയർന്ന കൺകറന്‍റ് വ്യൂവർഷിപ്പ് എന്ന ലോക റെക്കോർഡ് ഇതോടെ ഈ മത്സരത്തിന് സ്വന്തമായി.

ജിയോ ഹോട്ട്സ്റ്റാറിൽ മാത്രം ആകെ 61.9 കോടി കാഴ്ചക്കാരാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി പോരാട്ടത്തിന് ലഭിച്ചത്. 2024 ടി20 ലോകകപ്പ് ഫൈനലിന് ലഭിച്ച 53.3 കോടി കാഴ്ച്ചകാരുടെ റെക്കോർഡാണ് ഇതോടെ വഴിമാറിയത്.

ടിവിയിലും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലുമായി ആകെ 2300 കോടി മിനിറ്റുകൾ(വാച്ച് ടൈം) ആളുകൾ ഈ മത്സരം കണ്ടു. ലോകത്ത് ഏറ്റവും കൂടുതൽ പേർ കണ്ട രാജ്യാന്തര ടി20 മത്സരമെന്ന റെക്കോര്‍ഡ് ഇതോടെ ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിന് സ്വന്തമായി.

ടെലിവിഷനിലും ഡിജിറ്റലിലുമായി ആകെ 32 കോടിയിലധികം പേരാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം കണ്ടത്. രണ്ട് ഇന്നിംഗ്‌സുകളിലുമായി പിറന്ന 499 റൺസ് പിറന്ന മത്സരംആരാധകരെ ആവേശക്കൊടുമുടിയില്‍ എത്തിച്ചിരുന്നു.

Content Highlights:sanju-samson-wankhede-batting-record-viewership

dot image
To advertise here,contact us
dot image