'ഇതെന്ത് പിച്ച് ?,രണ്ട് ദിവസം കൊണ്ട് 36 വിക്കറ്റ്'; മെൽബണിലെ തോൽവിക്ക് പിന്നാലെ വിമർശനവുമായി സ്മിത്ത്

ആദ്യ ദിനം 20 വിക്കറ്റും രണ്ടാം ദിനം 16 വിക്കറ്റുമാണ് വീണത്

'ഇതെന്ത് പിച്ച് ?,രണ്ട് ദിവസം കൊണ്ട് 36 വിക്കറ്റ്'; മെൽബണിലെ തോൽവിക്ക് പിന്നാലെ വിമർശനവുമായി സ്മിത്ത്
dot image

മെൽബണിൽനടന്ന ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ആഷസ് ടെസ്റ്റ് രണ്ട് ദിവസത്തിനുള്ളിൽ അവസാനിച്ചതിന് പിന്നാലെ പ്രതികരണവുമായി ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്.

ആദ്യ ദിനം 20 വിക്കറ്റും രണ്ടാം ദിനം 16 വിക്കറ്റുമാണ് വീണത്. 36 വിക്കറ്റുകൾ രണ്ട് ദിവസംകൊണ്ട് വീഴുകയെന്നത് ടെസ്റ്റിൽ അസാധാരണമാണെന്നും ബൗളർമാർക്ക് പൂർണ്ണ ആധിപത്യം നൽകുന്ന പിച്ചാണിതെന്നുമാണ് സ്മിത്ത് വിമർശിച്ചത്. പിച്ച് ക്യൂറേറ്റർ കരുതിയതിലും കൂടുതൽ ബൗളർമാരുടെ ആധിപത്യം പിച്ചിൽ കാണാനായി എന്നാണ് കരുതുന്നത്. കുറച്ചു കൂടി പുല്ല് ചെത്തി മാറ്റേണ്ടതായുണ്ടായിരുന്നു, സ്മിത്ത് കൂട്ടിച്ചേർത്തു.

മെൽബണിൽ നടന്ന ആഷസ് പരമ്പരയിലെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ട് നാല് വിക്കറ്റിന്റെ ജയമാണ് നേടിയത്. ആദ്യ ദിനം ഇരു ടീമുകളുടെയും പത്ത് വിക്കറ്റുകൾ വീണ മത്സരത്തിൽ രണ്ടാം ദിനത്തിൽ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്സിൽ 132 റൺസിന് ഓൾ ഔട്ടായിരുന്നു. 42 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡുമായി ഇറങ്ങിയ ഓസീസിന് ആകെ 174 റൺസിന്റെ ലീഡാണ് ഉണ്ടായിരുന്നത്. ഇംഗ്ലണ്ട് അത് ആറ് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

ആഷസ് പരമ്പരയിലെ ആദ്യ മൂന്ന് മത്സരവും ജയിച്ച് ഓസീസ് നേരത്തെ തന്നെ പരമ്പര ഉറപ്പിച്ചിരുന്നു. ഇംഗ്ലണ്ട് ഈ മത്സരം ജയിച്ചതോടെ പരമ്പര 3 -1 എന്ന നിലയിലായി. ജനുവരി നാല് മുതലാണ് അവസാനത്തെ ടെസ്റ്റ് മത്സരം.

Content Highlights:steve smith on pitch in following two-day Test in melbourne

dot image
To advertise here,contact us
dot image