ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി മാരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍

നേരത്തെ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്

ഇംഗ്ലണ്ടിനെ എറിഞ്ഞുവീഴ്ത്തി മാരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍
dot image

വനിതാ ഏകദിന ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഫൈനലില്‍. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ 125 റണ്‍സ് വിജയം സ്വന്തമാക്കിയാണ് ദക്ഷിണാഫ്രിക്കൻ വനിതകൾ ഫൈനലിന് യോഗ്യത നേടിയത്. 320 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ടിനെ 42.3 ഓവറില്‍ 194 റണ്‍സിന് ദക്ഷിണാഫ്രിക്ക ഓള്‍ഔട്ടാക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ മാരിസെയ്ന്‍ കാപ്പാണ് ഇംഗ്ലീഷ് പെണ്‍പടയെ എറിഞ്ഞുവീഴ്ത്തിയത്. നാളെ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം സെമിഫൈനൽ മത്സരത്തിലെ വിജയികളെയാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ നേരിടുക.

ഗുവാഹത്തിയിലെ ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 319 റണ്‍സാണ് നേടിയത്. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ വെടിക്കെട്ട് സെഞ്ച്വറിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ഓപ്പണറായി ഇറങ്ങി 143 പന്തില്‍ നാല് സിക്‌സറും 20 ബൗണ്ടറിയും സഹിതം 169 റണ്‍സെടുത്താണ് വോള്‍വാര്‍ഡ് മടങ്ങിയത്. മറ്റൊരു ഓപ്പണര്‍ ടസ്മിന്‍ ബ്രിറ്റ്‌സ് 45 റണ്‍സും മാരിസാന്‍ കാപ്പ് 42 റണ്‍സും നേടി തിളങ്ങി. ഇംഗ്ലണ്ടിന് വേണ്ടി സോഫി എക്ലെസ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ലോറന്‍ ബെല്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി.

Content Highlights: Women’s World Cup Semifinal: South Africa-W reach final after beating England-W by 125 runs

dot image
To advertise here,contact us
dot image