ശാർദൂൽ മാജിക്ക്; കൈവിട്ട കളി തിരിച്ചുപിടിച്ച് ഇന്ത്യ; ഫോട്ടോ ഫിനിഷിലേക്ക്

ഒരോവറിൽ ബെൻ ഡെക്കറ്റിനെയും ഹാരി ബ്രൂക്കിനെയും പുറത്താക്കിയ ശാർദൂൽ താക്കൂറാണ് ഇന്ത്യയ്ക്ക് തിരിച്ചുവരവ് സമ്മാനിച്ചത്

dot image

ലീഡ്‌സിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് ഫോട്ടോ ഫിനിഷിലേക്ക്. അഞ്ചാം ദിനം മികച്ച രീതിയിൽ തുടങ്ങിയ ഇംഗ്ലണ്ടിനെ രണ്ടാം സെഷന്റെ അവസാനത്തിൽ ഇന്ത്യ തിരിച്ചടിച്ചു. ഒരോവറിൽ ബെൻ ഡെക്കറ്റിനെയും ഹാരി ബ്രൂക്കിനെയും പുറത്താക്കിയ ശാർദൂൽ താക്കൂറാണ് ഇന്ത്യയ്ക്ക് തിരിച്ചുവരവ് സമ്മാനിച്ചത്.

നിലവിൽ 55 ഓവർ പിന്നിടുമ്പോൾ 257 ന് നാല് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ആറ് വിക്കറ്റ് കയ്യിലിരിക്കെ 113 റൺസ് മാത്രമാണ് ആവശ്യമായിട്ടുള്ളത്. അതിനിടയിൽ വിക്കറ്റുകൾ വീഴ്ത്താനായാൽ ഇന്ത്യയ്ക്ക് സാധ്യതയുണ്ട്. ശാർദൂലിന് പുറമെ രണ്ട് വിക്കറ്റും നേടിയത് പ്രസിദ്ധ് കൃഷ്ണയാണ്. ആദ്യ ഇന്നിങ്സിൽ അഞ്ചുവിക്കറ്റ് നേടിയ ബുംമ്രയ്ക്ക് വിക്കറ്റ് നേടാനായില്ല.

21 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലീഷ് ഓപ്പണർമാർ ആക്രമിച്ച് കളിക്കുകയായിരുന്നു. ബെൻ ഡക്കറ്റ് സെഞ്ച്വറി നേടിയപ്പോൾ സാക്ക് ക്രോളി അർധ സെഞ്ച്വറി നേടി. ഡക്കറ്റ് 149 റൺസ് നേടിയും ക്രോളി 65 റൺസ് നേടിയും പുറത്തായി.

അതേ സമയം 471, 364 എന്നിങ്ങനെയാണ് ഇന്ത്യ രണ്ട് ഇന്നിങ്‌സുകളിൽ നേടിയത്. ആദ്യ ഇന്നിങ്സിൽ യശ്വസി ജയ്‌സ്വാൾ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവർ സെഞ്ച്വറി ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി. ഇംഗ്ലണ്ടിനായി ഒല്ലി പോപ്പ് സെഞ്ച്വറിയുമായും ഹാരി ബ്രൂക്ക് 99 റൺസുമായും തിളങ്ങിയപ്പോൾ 465 റൺസ് നേടി. ആറ് റൺസിന്റെ ലീഡായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. പിന്നീട് 364 റൺസ് കൂടി അതിലേക്ക് കൂട്ടിച്ചേർക്കുകയിരുന്നു.

Content Highlights: Shardul Magic; Indian bowlers on track; india vs england test

dot image
To advertise here,contact us
dot image