ലീഡ്‌സിൽ അവസാന ദിനം മഴയെത്തി; ഇംഗ്ലണ്ടിനെതിരെ കൈവിട്ട കളിയിൽ ഇന്ത്യയ്‌ക്കൊപ്പം ഭാഗ്യം!

നിർണായക സെഞ്ച്വറിയുമായി ബെൻ ഡക്കറ്റും അർധ സെഞ്ച്വറിയുമായി സാക്ക് ക്രോളിയും ക്രീസിലുണ്ട്

dot image

ലീഡ്‌സിൽ ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റിന്റെ രണ്ടാം സെഷൻ പുരോഗമിക്കുന്നതിനിടെ മഴയെത്തി. 40.5 ഓവറിലാണ് മഴയെത്തിയത്. നിലവിൽ ഇത്രയും ഓവറുകളിൽ നിന്ന് വിക്കറ്റൊന്നും നഷ്ടമാവാതെ 181 റൺസാണ് ഇംഗ്ലണ്ട് നേടിയത്. വിജയത്തിലേക്ക് വേണ്ടത് 49.1 ഓവറിൽ 189 റൺസ് മാത്രമാണ്. വിജയത്തിലേക്ക് പത്ത് വിക്കറ്റ് ദൂരമുള്ള ഇന്ത്യയ്ക്ക് ഇതുവരെ ഒന്നുപോലും നേടാനായില്ല.

നിർണായക സെഞ്ച്വറിയുമായി ബെൻ ഡക്കറ്റും അർധ സെഞ്ച്വറിയുമായി സാക്ക് ക്രോളിയും ക്രീസിലുണ്ട്. 122 പന്തുകളിൽ 14 ഫോറുകൾ അടക്കം നേടിയാണ് ഡക്കറ്റിനെ നേട്ടം. 121 പന്തിൽ 59 റൺസാണ് സാക്ക് ക്രോളി നേടിയിട്ടുള്ളത്.

21 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലീഷ് ഓപ്പണർമാർ ആക്രമിച്ച് കളിക്കുകയായിരുന്നു. പ്രധാന പേസര്‍മാരായ ജസ്പ്രീത് ബുംറയെയും മുഹമ്മദി സിറാജിനെയും സൂക്ഷ്മതയോടെ നേരിട്ട ഇംഗ്ലണ്ട് ബാറ്റർമാർ മൂന്നാം പേസറായ പ്രസിദ്ധ് കൃഷ്ണയെയും ഷാർദുൽ താക്കൂറിനെയും ആക്രമിച്ച് കളിച്ചു.

അതേ സമയം 471, 364 എന്നിങ്ങനെയാണ് ഇന്ത്യ രണ്ട് ഇന്നിങ്‌സുകളിൽ നേടിയത്. ആദ്യ ഇന്നിങ്സിൽ യശ്വസി ജയ്‌സ്വാൾ, റിഷഭ് പന്ത്, ശുഭ്മാൻ ഗിൽ എന്നിവർ സെഞ്ച്വറി ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി. ഇംഗ്ലണ്ടിനായി ഒല്ലി പോപ്പ് സെഞ്ച്വറിയുമായും ഹാരി ബ്രൂക്ക് 99 റൺസുമായും തിളങ്ങിയപ്പോൾ 465 റൺസ് നേടി. ആറ് റൺസിന്റെ ലീഡായിരുന്നു ഇന്ത്യയ്ക്കുണ്ടായിരുന്നത്. പിന്നീട് 364 റൺസ് കൂടി അതിലേക്ക് കൂട്ടിച്ചേർക്കുകയിരുന്നു.

Content Highlights: rain in india vs england test on last day

dot image
To advertise here,contact us
dot image