ധോണിയെ കുറിച്ച് കേള്‍ക്കുമ്പോഴെല്ലാം ഓര്‍മ വരുന്നത് ഈ വാക്കാണ്..! പുകഴ്ത്തി എബി ഡിവില്ലിയേഴ്സ്

താരത്തെ ഹാൾ ഓഫ് ഫെയ്മിൽ ഉള്‍പ്പെടുത്തിയതിന് പിന്നാലെ പ്രശംസിച്ചുകൊണ്ട് ഐസിസി വീഡിയോ പുറത്തുവിട്ടിരുന്നു

dot image

ഇന്ത്യന്‍ ക്രിക്കറ്റ് സൂപ്പര്‍ താരം മഹേന്ദ്ര സിങ് ധോണിയെ ഐ.സി.സി ഹാള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തിയിരുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റന്‍മാരില്‍ ഒരാളായ ധോണി വ്യക്തിപരമായും ടീമിന് വേണ്ടിയും സ്വന്തമാക്കിയ നേട്ടങ്ങളെ ബഹുമാനിച്ചാണ് ഉള്‍പ്പെടുത്തല്‍.

തിങ്കളാഴ്ച്ചയാണ് ധോണിയെ ഐസിസി ഹോള്‍ ഓഫ് ഫെയ്മില്‍ ഉള്‍പ്പെടുത്തിയത് ധോണിയെ കൂടാതെ മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ നായകന്‍ ഗ്രെയിം സ്മിത്ത്, ഇതിഹാസ താരം ഹാഷിം അംല, മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍, മുന്‍ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ ഡാനിയല്‍ വെട്ടോറി, മുന്‍ പാകിസ്ഥാന്‍ വനിതാ ക്യാപ്റ്റന്‍ സന മിര്‍, ഇംഗ്ലണ്ടിന്റെ സാറാ ടെയ്ലര്‍ എന്നിവരയെും ഐസിസി പുതുതായി ഹാള്‍ ഓഫ് ഫെയ്മിലേക്ക് ഉള്‍പ്പെടുത്തി.

താരത്തെ ഹാൾ ഓഫ് ഫെയ്മിൽ ഉള്‍പ്പെടുത്തിയതിന് പിന്നാലെ പ്രശംസിച്ചുകൊണ്ട് ഐസിസി വീഡിയോ പുറത്തുവിട്ടിരുന്നു. ഒരുപാട് ക്രിക്കറ്റര്‍മാരെല്ലാം ധോണിയെ കുറിച്ച് വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. അതില്‍ മുന്‍ ഇന്ത്യന്‍ നായകനെ കുറിച്ച് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസ താരമായ എ ബി ഡിവില്ലിവേഴ്സ് പറയുന്ന വാക്കുകളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ധോണി എന്ന പേര് ആലോചിക്കുമ്പോള്‍ തന്നെ ഓര്‍മവരുന്നത് റെസ്‌പെക്ട് എന്ന വാക്കാണ് ഓര്‍മവരുന്നതെന്നാണ് എബിഡി പറഞ്ഞത്.

'ധോണി എന്ന പേര് കേള്‍ക്കുമ്പോള്‍ ഞാന്‍ റെസ്‌പെക്ട് എന്ന വാക്കാണ് ഓര്‍ക്കുക. വര്‍ഷങ്ങളോളം അദ്ദേഹം സ്വയം കൊണ്ടുനടന്ന രീതി കളിച്ച രീതി, ആര്‍ക്കെതിരെയാണ് കളിക്കുന്നതെന്ന് എങ്ങനെ ബിഗ് മാച്ചില്‍ പെരുമാറണം എന്നൊക്കെ വ്യക്തമായി ധോണിക്ക് അറിയാം,' എബിഡി പറഞ്ഞു.

അതേസമയം ഹാള്‍ ഓഫ് ഫെയ്മില്‍ ഇടം ലഭിക്കുന്ന 11ാത്തെ ഇന്ത്യന്‍ ക്രിക്കറ്ററാണ് ധോണി. 'ഇന്ത്യയ്ക്കായി 17,266 അന്താരാഷ്ട്ര റണ്‍സും, 829 പുറത്താക്കലുകളും, എല്ലാ ഫോര്‍മാറ്റുകളിലും 538 മത്സരങ്ങളും കളിച്ച ധോണിയുടെ കണക്കുകള്‍ മികവ് മാത്രമല്ല, അസാധാരണമായ സ്ഥിരത, ഫിറ്റ്‌നസ്, ദീര്‍ഘായുസ്സ് എന്നിവ പ്രതിഫലിപ്പിക്കുന്നു,' ഐസിസി ഒരു പത്രക്കുറിപ്പില്‍ എഴുതി.

'ഐ.സി.സി ഹാള്‍ ഓഫ് ഫെയിമില്‍ എന്റെ പേര് ഉള്‍പ്പെടുത്തിയത് മഹത്തരമായ ബഹുമതിയാണ്. വിവിധ തലമുറകളിലായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാരുടെ സംഭാവനകളെ അംഗീകരിക്കുന്ന വേദിയാണത്. എക്കാലത്തെയും മികച്ച താരങ്ങള്‍ക്കൊപ്പം നിങ്ങളുടെ പേരും ഓര്‍മിക്കപ്പെടുന്നത് ഒരു അതിശയകരമായ അനുഭവമാണ്. മനസ്സില്‍ എക്കാലവും അഭിമാനത്തോടെ കൊണ്ടുനടക്കാവുന്ന ഒന്നാണിത്,' ധോണി പറഞ്ഞതായി ഐ.സി.സി പ്രസ്താവനയില്‍ പറഞ്ഞു.

ടീമിനെ നയിക്കുന്നതില്‍ അഗ്രകണ്യനായ ധോണി, 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. 2013 ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തതും ധോണിയുടെ നായകത്വമായിരുന്നു.

Content Higlight- AB Devillers talks about MS Dhoni after MSD induced in Hall of Fame of ICC

dot image
To advertise here,contact us
dot image