മൂന്ന് വർഷം ഫ്‌ളാറ്റിൽ ലോക്ക്ഡ്!; മുബൈയിൽ ടെക്കിയെ രക്ഷിച്ചത് മനുഷ്യ വിസർജ്യം വരെയുണ്ടായിരുന്ന മുറിയിൽ നിന്നും

നഗരജീവിതത്തിലെ ഏകാന്തത എങ്ങനെ ഒരാളെ ബാധിക്കുമെന്നുള്ളതിന്റെ ഏറ്റഴും വലിയ ഉദാഹരണമാണ് മുംബൈയിലെ അനൂപ് കുമാറിന്റെ ജീവിതം

dot image

നഗരജീവിതത്തിലെ ഏകാന്തത എങ്ങനെ ഒരാളെ ബാധിക്കുമെന്നുള്ളതിന്റെ ഏറ്റഴും വലിയ ഉദാഹരണമാണ് മുംബൈയിലെ അനൂപ് കുമാറിന്റെ ജീവിതം. 55 വയസ്സുള്ള ജൂയിനഗർകാരൻ കഴിഞ്ഞ മൂന്ന് വർഷമായി തന്റെ ഫ്‌ളാറ്റ് വിട്ട് പുറത്ത് പോയിട്ടില്ല. പുറം ലോകവുമായുള്ള അദ്ദേഹത്തിന്റെ ആകെയുള്ള കമ്മ്യൂണിക്കേഷൻ എന്നുപറയുന്നത് ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുന്നതാണ്.

അനൂപിന്റെ അവസ്ഥയിൽ അലിവ് തോന്നിയ ഒരു നല്ല അയൽവാസി സോഷ്യൽ ആൻഡ് ഇവാൻജേലിക്കൽ അസോസിയേഷൻ ഫോർ ലവ് എന്ന അസോസിയേഷനിലെ സോഷ്യൽ വർക്കേഴ്‌സിനെ അറിയിക്കുകയായിരുന്നു. അവസ്ഥയറിഞ്ഞെത്തിയ സോഷ്യൽ വർക്കേഴ്‌സ് അനൂപിന്റെ അപാർട്ട്‌മെന്റിൽ എത്തുകയായിരുന്നു. മാലിന്യങ്ങളടക്കം നിറഞ്ഞുനിന്ന അദ്ദേഹത്തിൻ്റെ ഫ്ലാറ്റിൽ മനുഷ്യ വിസർജ്യമടക്കമുണ്ടായിരുന്നു.

നേരത്തെ കംപ്യട്ടർ പ്രൊഗ്രാമർ ആയിരുന്ന അയാൾ മനുഷ്യമാലിന്യമായി നിറഞ്ഞ ആ ഫ്‌ളാറ്റിൽ ഒറ്റക്കായിരുന്നു താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മ ഇന്ത്യൻ എയർഫോഴ്‌സിലെ ടെലി കമ്മ്യൂണിക്കേഷൻസിലായിരുന്നു ജോലി ചെയ്തിരുന്നതെങ്കിൽ അച്ഛൻ മുംബൈയിലെ ടാറ്റ ഹോസ്പിറ്റലിലെ ജോലിക്കാരനായിരുന്നു.

അച്ഛനെയും അമ്മയെയും കഴിഞ്ഞ ആറ് വർഷത്തിനിടയിലാണ് അദ്ദേഹത്തിന് നഷ്ടപ്പെട്ടത്. സഹോദരൻ 20 വർഷം മുമ്പ് ആത്മഹത്യ ചെയ്തിരുന്നു. അനൂപ് ആരോടും മിണ്ടിയിരുന്നില്ലെന്നും വല്ലപ്പോഴുെമെ അദ്ദേഹത്തിന്റെ വാതിൽ തുറക്കാറുള്ളെന്നും അയൽവാസി പറയുന്നു. ആളുകൾ ചേർന്ന് ഫ്‌ളാറ്റിലെ ചവറുകൾ ഇടക്ക് വൃത്തിയാക്കികൊടുത്തിരുന്നുവെന്നും പാരെന്റ്‌സിന്റെ പേരിലുണ്ടായിരുന്ന ഫിക്‌സ്ഡ് ഡെപ്പോസിറ്റ് അദ്ദേഹത്തിന്റെ പേരിലാക്കി നൽകിയെന്നും അയൽവാസിയായ വിജയ് ഷിബെ പറഞ്ഞു.

തനിക്ക് സുഹൃത്തുക്കളൊന്നുമില്ലെന്നും അച്ഛനും അമ്മയും സഹോദരനും മരിച്ചെന്നും അനൂപ് കുമാർ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ആരോഗ്യസ്ഥിതി മോശമായതിനാൽ ജോലിയും ലഭിക്കുന്നില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights- Techie locks self in Navi Mumbai flat for 3 years, connects with outside world through online food orders

dot image
To advertise here,contact us
dot image