പത്തനംതിട്ട ജനറൽ ആശുപത്രിയിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ ആംബുലൻസ് ലഭിച്ചില്ല; പരാതിയുമായി കുടുംബം

സംഭവം മാനസികമായി വിഷമം ഉണ്ടാക്കിയതായി ശാന്തകുമാരിയുടെ ഭർത്താവ്

dot image

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാൻ ആംബുലൻസ് ലഭിച്ചില്ലെന്ന് പരാതി. അരമണിക്കൂറിലധികം കാവൽ നിൽക്കേണ്ടി വന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. അടൂർ സ്വദേശിനി 62 വയസ്സുള്ള ശാന്തകുമാരിയാണ് മരിച്ചത്. ഐസിയുവിൽ നിന്നും മൃതദേഹം മോർച്ചറിയിലേക്ക് മാറ്റാനായി പുറത്തെത്തിച്ചിരുന്നു. എന്നാൽ കാഷ്വാലിറ്റിക്ക് സമീപം ആംബുലൻസിനായി ബന്ധുക്കൾക്ക് മൃതദേഹവുമായി കാത്തുനിൽക്കേണ്ടി വന്നു. സംഭവം മാനസികമായി വിഷമം ഉണ്ടാക്കിയതായി ശാന്തകുമാരിയുടെ ഭർത്താവ് വിശ്വംഭരൻ പറഞ്ഞു.

Content Highlights: complaint against pathanamthitta medical college

dot image
To advertise here,contact us
dot image