നവകേരള സദസ്: ഒരു കോടിയുടെ ബസ് ആഢംബരമല്ല, ടോയ്ലറ്റ് അധികമായി ഉണ്ടെന്ന് മാത്രം; ഗതാഗതമന്ത്രി

'നവ കേരള സദസിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും'
നവകേരള സദസ്: ഒരു കോടിയുടെ ബസ് ആഢംബരമല്ല,
ടോയ്ലറ്റ് അധികമായി ഉണ്ടെന്ന് മാത്രം; ഗതാഗതമന്ത്രി

തിരുവനന്തപുരം: നവ കേരള സദസിന് പുതിയ കെഎസ്ആർടിസി ബസ് വാങ്ങിയതിലുയരുന്ന വിവാദങ്ങളിൽ പ്രതികരിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഈ ബസ് വാങ്ങിയത് സംസ്ഥാന സർക്കാരിൻറെ ചെലവ് കുറയ്ക്കാനാണെന്ന് മന്ത്രി പറഞ്ഞു. 21 മന്ത്രിമാരും പൈലറ്റ് വാഹനവും പോയാൽ ഇതിലും കൂടുതലാകും ചെലവ്. ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന കെഎസ്ആർടിസി ബസിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. നവ കേരള സദസിന് ശേഷവും ഈ ബസ് വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയും.

ബസ് എവിടെയാണ് പണിയുന്നതെന്ന് പറയേണ്ട കാര്യമില്ല. പതിനെട്ടാം തീയതി ബസ് കാസർകോട് നിന്ന് പുറപ്പെടും. ബസ് ഇപ്പോഴുള്ളത് ബംഗളൂരുവിൽ അല്ല. സർക്കാരാണ് ബസിന് പണം നൽകുന്നത്. ബസ് നവീകരിക്കുന്നത് ആഡംബരമല്ല. ടോയ്ലറ്റ് അധികമായി ഉണ്ട് എന്നത് ഒഴിച്ചാൽ മറ്റൊരു ആഡംബരവും ഇതിലില്ലെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.

നവകേരള സദസിന്റെ ഭാ​ഗമായി സർക്കാർ ഉപയോഗത്തിന് ബസ് വാങ്ങാൻ ഒരു കോടി അഞ്ച് ലക്ഷം അനുവദിച്ച് കഴിഞ്ഞ ദിവസം ഉത്തരവിറങ്ങിയിരുന്നു. നവംബർ 10 നാണ് ബസ് വാങ്ങാൻ‌ ധനവകുപ്പ് പണം അനുവദിച്ചത്. ഇൻഫർമേഷൻ ആൻറ് പബ്ലിസിറ്റി വകുപ്പിൻ്റെ ചെലവിലാണ് പണം ഉൾപ്പെടുത്തിയിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിന് ഇളവ് നൽകിയാണ് പണം അനുവദിച്ചിരിക്കുന്നത്.

നവകേരള സദസ്സ് തിരഞ്ഞെടുപ്പ് പ്രചാരണമാണെന്ന് പ്രതിപക്ഷം ആരോപണം കടുപ്പിക്കുന്നതിനിടെയാണ് പുതിയ നടപടി. നികുതിപ്പണം കൊണ്ട് പ്രചാരണം നടത്തേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഭീഷണിപ്പെടുത്തി പണം പിരിക്കുകയാണ്. നിയമവിരുദ്ധമായ പിരിവ് നിര്‍ത്തണമെന്നും വി ഡി സതീശന്‍ ആരോപിച്ചു.

നവകേരള സദസ്: ഒരു കോടിയുടെ ബസ് ആഢംബരമല്ല,
ടോയ്ലറ്റ് അധികമായി ഉണ്ടെന്ന് മാത്രം; ഗതാഗതമന്ത്രി
നവകേരള സദസ്സിന് ആഡംബര ബസ്; ഒരു കോടി അഞ്ച് ലക്ഷം 'സ്പെഷ്യലായി' അനുവദിച്ച് ഉത്തരവിറങ്ങി

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടന പരിപാടിയാണ് നവകേരള സദസ്. ഈ മാസം 18നാണ് മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലുമെത്തുന്ന നവകേരള സദസിൻെറ തുടക്കം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com