
തന്റെ പിതാവ് ചാൾസ് ചാൻ ഒരു ചാരനായിരുന്നു എന്ന് വെളിപ്പെടുത്തി ഇതിഹാസതാരം ജാക്കി ചാൻ. തന്റെ യഥാർത്ഥ പേര് ചാൻ എന്നല്ലെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ പീപ്പിൾസ് മാഗസിന് നൽകിയ അഭിമുഖത്തിലാണ് ജാക്കി ചാൻ ഇക്കാര്യം പറഞ്ഞത്.
'എന്റെ അച്ഛൻ ഒരു ചാരനായിരുന്നു. എനിക്ക് 40 വയസ്സുള്ളപ്പോഴാണ് ഈ രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത്. ഒരു ദിവസം, ഞാൻ കാർ ഓടിക്കുമ്പോൾ അച്ഛൻ പെട്ടെന്ന് പറഞ്ഞു മോനേ… എനിക്ക് പ്രായമായിരിക്കുകയാണ്. ഒരുപക്ഷേ ഒരിക്കലും ഉണരാത്ത ഒരു ഉറക്കത്തിലേക്ക് ഞാൻ പോയേക്കാം. അതിനാൽ എനിക്ക് നിന്നോട് ഒരു രഹസ്യം പറയാനുണ്ട്… നീ ചാൻ അല്ല. നിന്റെ യഥാർത്ഥ പേര് ഫാങ് എന്നാണ്', ജാക്കി ചാൻ പറഞ്ഞു. ആ വെളിപ്പെടുത്തൽ തന്നെ ഞെട്ടിച്ചെന്നുവെന്നും ജാക്കി ചാൻ പറഞ്ഞു.
2003-ൽ ജാക്കി കമ്മീഷൻ ചെയ്ത 'ട്രേസസ് ഓഫ് ദി ഡ്രാഗൺ: ജാക്കി ചാൻ ആൻഡ് ഹിസ് ലോസ്റ്റ് ഫാമിലി' എന്ന പേരിൽ ജാക്കി ചാൻ ഒരു ഡോക്യുമെന്ററി പുറത്തിറക്കിയിരുന്നു. 1940-കളിലെ ചൈനീസ് ആഭ്യന്തരയുദ്ധകാലത്ത് ചാൾസ് ചാന്റെ ചാരനെന്ന നിലയിലുള്ള പ്രവർത്തനങ്ങളായിരുന്നു അതിന്റെ പ്രമേയം. അദ്ദേഹത്തിന്റെ അമ്മ ലീ-ലീക്കും കറുപ്പ് കള്ളക്കടത്തിന്റെയും ചൂതാട്ടത്തിന്റെയും രഹസ്യ ഭൂതകാലമുള്ളതായും അത് അപര്ഞ്ഞിരുന്നു.
അതേസമയം 'ദി കരാട്ടെ കിഡ്: ലെജൻഡ്‌സ്' എന്ന ചിത്രമാണ് ജാക്കി ചാന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ജോനാഥൻ എന്‍റിവിസില്‍ സംവിധാനം ചെയ്ത ചിത്രം റാൽഫ് മച്ചിയോയും പ്രധാന വേഷത്തിലുന്നുണ്ട്. കരാട്ടെ കിഡ് ലെജൻഡ്‌സ് ഇന്ത്യയിൽ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്തിട്ടുണ്ട്.
Content Highlights: Jackie Chan reveals shocking truth about his family