അര്‍ദ്ധരാത്രിയിലെ ഈ പരിതാപകരമായ വീഡിയോയിലൂടെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിശക്തിയെ അപമാനിക്കരുത്: രാഹുല്‍ ഗാന്ധി

വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം

അര്‍ദ്ധരാത്രിയിലെ ഈ പരിതാപകരമായ വീഡിയോയിലൂടെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിശക്തിയെ അപമാനിക്കരുത്: രാഹുല്‍ ഗാന്ധി
dot image

ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണെന്നും അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുതെന്നും രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ വിമർശിച്ചു.

'മിസ്റ്റര്‍ മോദി, ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് നമ്മുടെ വിദ്യാര്‍ത്ഥികളുടെ ആവശ്യം. അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുത്', രാഹുല്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാനെ മാറ്റണം, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണം, മാപ്പ് പറയണം എന്നീ മൂന്ന് ആവശ്യങ്ങളും രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നുണ്ട്.

സിജെപി സമരം ശക്തമാകവെ ഇന്നലെ രാത്രിയായിരുന്നു വീഡിയോ സന്ദേശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തിയത്. വിഷയത്തില്‍ ഗൗരവമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് അറിയിച്ച മോദി, പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസുകളില്‍ ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കുന്നതിനും കര്‍ശന ശിക്ഷ ഉറപ്പാക്കുന്നതിനുമുള്ള കരട് നിയമം ഇന്ന് കേന്ദ്ര മന്ത്രിസഭ പരിഗണിക്കുമെന്നും അറിയിച്ചു. ബില്‍ എത്രയും വേഗം പാസാക്കാനുള്ള ശ്രമമുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും വലിയ മാനസിക വേദനയാണ് സൃഷ്ടിച്ചതെന്നും ഇത്തരം സംഭവങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും നരേന്ദ്ര മോദി വീഡിയോയില്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥികള്‍ക്ക് ഒരു അക്കാദമിക് വര്‍ഷം നഷ്ടപ്പെടാന്‍ പാടില്ല എന്നതായിരുന്നു തങ്ങളുടെ പ്രധാന ഉത്തരവാദിത്തം. അതിനാല്‍ എത്രയും വേഗം പരീക്ഷ വീണ്ടും നടത്തേണ്ടത് അനിവാര്യമായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ സര്‍ക്കാര്‍ ഇതിനകം ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. നിരവധി പ്രതികളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിട്ടുണ്ടെന്നും എന്നാല്‍ അതുകൊണ്ട് മാത്രം തൃപ്തിപ്പെടാന്‍ കഴിയില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. അറസ്റ്റും തടവും മാത്രം മതിയെന്ന നിലപാടല്ല തങ്ങളുടേത്. അതിനാലാണ് ഫാസ്റ്റ് ട്രാക്ക് കോടതികള്‍ക്കായുള്ള വ്യവസ്ഥകള്‍ തയ്യാറാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയത് എന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ദിവസം മുഴുവന്‍ പ്രവര്‍ത്തിച്ച് കരട് നിയമം തയ്യാറാക്കി വ്യാഴാഴ്ച രാത്രി തന്നെ സമര്‍പ്പിച്ചതായും മോദി അറിയിച്ചിരുന്നു.

അതേസമയം സിജെപി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സോനം വാങ്ചുക്ക് നടത്തി വന്നിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. 26 ദിവസമായി തുടര്‍ന്ന് വന്നിരുന്ന നിരാഹാരമാണ് അവസാനിപ്പിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചയോടെയാണ് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്. കേന്ദ്ര മന്ത്രിമാരായ ജെ പി നദ്ദയും ജിതേന്ദ്ര സിംഗും ആശുപത്രിയിലെത്തി ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വാങ്ചുക് നിരാഹാര സമരം അവസാനിപ്പിച്ചത്. ജെ പി നദ്ദയുടെയും ജിതേന്ദ്ര സിംഗിന്റെയും കൈയില്‍ നിന്ന് വാങ്ചുക്ക് നാരാങ്ങാനീര്‍ വാങ്ങികുടിച്ച് കുടിച്ച് നിരാഹാരം അവസാനിപ്പിക്കുന്ന ദൃശ്യങ്ങള്‍ ആശുപത്രിയില്‍ നിന്നും പുറത്ത് വന്നിട്ടുണ്ട്. ഭാര്യ ഗീതാഞ്ജലി ആങ്‌മോയുടെ സാന്നിധ്യത്തിലാണ് വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് ജെ പി നദ്ദയും ജിതേന്ദ്ര സിംഗും വാങ്ചുക്കിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതെന്നാണ് ബന്ധപ്പെട്ട സ്രോതസ്സുകളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Content Highlights: Leader of the Opposition Rahul Gandhi criticised Prime Minister Narendra Modi over the NEET paper leak controversy after the Prime Minister shared a video saying that students' demands would be addressed. Rahul Gandhi responded with remarks questioning the government's handling of the issue.

dot image
To advertise here,contact us
dot image