LIVE

LIVE BLOG: വംഗ നാട്ടിൽ താമര വിരിയുമോ? തമിഴ്‌നാട്ടിൽ സ്റ്റാലിൻ ഇടറുമോ? അറിയാം രാജ്യം ഉറ്റുനോക്കുന്ന ഫലങ്ങൾ

dot image

രാജ്യം ഉറ്റുനോക്കുന്ന സംസ്ഥാനങ്ങളില്‍ ആര് ഭരിക്കുമെന്ന് ഇന്നറിയാം. കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങള്‍ ഇനി ആര് ഭരിക്കുമെന്ന് അല്‍പ്പസമയത്തിനകം അറിയാം. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും നേരിട്ട് ഏറ്റുമുട്ടിയ ചതുഷ്‌കോണ മത്സരത്തിനാണ് ബംഗാള്‍ ഇത്തവണ സാക്ഷ്യം വഹിച്ചത്. നാലാമതും ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ചാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ജനവിധി തേടിയത്. ബംഗാളില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പഴയ പ്രതാപം തിരിച്ചു പിടിക്കാനായി ഇത്തവണ ഇടതുപക്ഷം ബംഗാളില്‍ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുപക്ഷവുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസും ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലര്‍ പ്രോഗ്രസീവ് സഖ്യം ഭരണം നിലനിര്‍ത്താനുള്ള പോരാട്ടത്തിന് ഇറങ്ങുന്ന തമിഴ്‌നാട്ടില്‍ ഇത്തവണ ശക്തമായ ത്രികോണ പോരാട്ടമാണ് നടക്കുന്നത്. എഐഎഡിഎംകെ-ബിജെപി സഖ്യവും വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെയും ഡിഎംകെയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ആകെയുള്ള 234 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് ഏപ്രില്‍ 23ന് ഒരൊറ്റ ഘട്ടമായിട്ടാണ് തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നത്. 4654 സ്ഥാനാര്‍ത്ഥികളാണ് തമിഴ്‌നാട്ടില്‍ ജനവിധി തേടിയത്. 85.10 ശതമാനമായിരുന്നു തമിഴ്‌നാട്ടിലെ പോളിംഗ് നിരക്ക്.

ഭരണം നിലനിര്‍ത്താനുള്ള പോരാട്ടമാണ് പതുച്ചേരിയില്‍ ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം നടത്തുന്നത്. ബിജെപിയും എഐഎഡിഎംകെയും എല്‍ജെകെയുമാണ് ഇവിടെ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായ മറ്റ് കക്ഷികള്‍. ഓള്‍ ഇന്ത്യ എന്‍ ആര്‍ കോണ്‍ഗ്രസ് 16, ബിജെപി 11, രണ്ട് സീറ്റ് വീതം എഐഎഡിഎംകെ, എല്‍ജെകെ എന്നിങ്ങനെയാണ് എന്‍ഡിഎ സഖ്യകക്ഷികള്‍ മത്സരിച്ചത്. ഇത്തവണ അധികാരം തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സെക്യുലര്‍ പ്രോഗ്രസീവ് സഖ്യം മത്സരിച്ചത്. ഏപ്രില്‍ 9ന് ഒറ്റഘട്ടമായിട്ടായിരുന്നു പുതുച്ചേരിയിലെ തെരഞ്ഞെടുപ്പ് നടന്നത്. 89.85 ശതമാനമായിരുന്നു പുതുച്ചേരിയിലെ പോളിംഗ്.

ഭരണം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതൃത്വത്തിലുള്ള നോര്‍ത്ത് ഈസ്റ്റ് ഡെമോക്രാറ്റിക് സഖ്യം അസമില്‍ തെരഞ്ഞെടുപ്പിനെ നേരിട്ടത്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അസം സോന്‍മിലിറ്റോ മോര്‍ച്ചയാണ് ഇവിടെ ബിജെപി സഖ്യത്തിന്റെ മുഖ്യ എതിരാളികള്‍. കോണ്‍ഗ്രസ്, സിപിഐഎം റായിജോര്‍ ദള്‍, അസം ജാതീയ പരിഷത്ത്, സിപിഐ(എംഎല്‍) ലിബറേഷന്‍, ഓള്‍പാര്‍ട്ടി ഹില്‍ ലീഡേഴ്‌സ് കോണ്‍ഫറന്‍സ് എന്നിവരാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അസം സോന്‍മിലിറ്റോ മോര്‍ച്ചയിലെ സഖ്യകക്ഷികള്‍. ആകെയുള്ള 126 നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് എപ്രില്‍ 9ന് ഒറ്റ ഘട്ടമായിട്ടായിരുന്നു അസമില്‍ തെരഞ്ഞെടുപ്പ് നടന്നത്. 722 സ്ഥാനാര്‍ത്ഥികളാണ് അസം നിയമസഭയിലേയ്ക്ക് ജനവിധി തേടിയത്. 85.96 ആയിരുന്നു അസമിലെ പോളിംഗ് ശതമാനം.

Live News Updates
  • May 04, 2026 07:13 AM

    'ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നു, നിങ്ങളുടെ തന്ത്രങ്ങള്‍ വീണ്ടും ആരംഭിക്കൂ'; സ്‌ട്രോങ് റൂമിന് പുറത്തുള്ള സിസിടിവി ക്യാമറകള്‍ ഓഫായെന്ന് മഹുവ മൊയ്ത്ര

    സ്‌ട്രോങ് റൂമിന് പുറത്തുള്ള സിസിടിവി ക്യാമറകള്‍ ഓഫ് ആയെന്ന ആരോപണവുമായി ടിഎംസി നേതാവ് മഹുവ മൊയ്ത്ര. കൃഷ്ണനഗര്‍ നോര്‍ത്ത് 83, ചപ്‌റ 82, കലിഗഞ്ച് 80, നകഷിപറ 81 എന്നീ സ്‌ട്രോങ് റൂമിന്റെ സിസിടിവികളാണ് രണ്ട് മിനുറ്റ് 16 സെക്കന്റ് നേരം ഓഫായതെന്ന് മഹുവ ആരോപിച്ചു. 'ഞങ്ങള്‍ ഉണര്‍ന്നിരിക്കുന്നു, നിങ്ങളുടെ തന്ത്രങ്ങള്‍ വീണ്ടും ആരംഭിക്കൂ' എന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ ടാഗ് ചെയ്ത് മഹുവ എക്‌സില്‍ കുറിച്ചു

    To advertise here,contact us
  • May 04, 2026 06:59 AM

    പശ്ചിമബംഗാളില്‍ ടിഎംസി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം

    പശ്ചിമബംഗാളില്‍ ടിഎംസി പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കം. മമത ബാനര്‍ജി മത്സരിക്കുന്ന ഭബാനിപുര്‍ മണ്ഡലത്തിലെ സഖാവത് മെമ്മോറിയല്‍ സ്‌കൂളിലെ കൗണ്ടിങ്ങ് സെന്ററിലാണ് തര്‍ക്കം. ടിഎംസിയുടെ പോളിങ്ങ് ഏജന്റുമാര്‍ക്ക് കൗണ്ടിങ്ങ് സെന്ററിലേക്ക് പേനയോ ഫയലുകളോ കൊണ്ടുപോകാന്‍ അനുവദിക്കുന്നില്ലെന്ന് ടിഎംസി പ്രവര്‍ത്തകര്‍ ആരോപിച്ചു. എന്നാല്‍ ബിജെപി പ്രവര്‍ത്തകരെ അനുവദിക്കുന്നുണ്ടെന്നാണ് ആരോപണം

    To advertise here,contact us
dot image
To advertise here,contact us
dot image