

നടൻ അജിത് കുമാറിന്റെ വീടിന് നേരെ ഉണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് പൊലീസ്. കഴിഞ്ഞ ദിവസമാണ് അജിത്തിന്റെയും നടി രമ്യ കൃഷണന്റെയും വീടിന് നേരെ ബോംബ് ഭീഷണി സന്ദേശം പൊലീസിന് ലഭിക്കുന്നത്. പരിശോധനയ്ക്ക് ശേഷം സന്ദേശം വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അഭിനേതാക്കളുടെ വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല. പൊലീസിന് ഭീഷണി സന്ദേശം അയച്ചയാളെക്കുറിച്ചുള്ള വിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
അടുത്തിടെ തമിഴ് സിനിമയിലെ അഭിനേതാക്കളായ വിജയ്, തൃഷ, നയൻതാര, രജനീകാന്ത്, തുടങ്ങിയ താരങ്ങളുടെ വീടിന് നേരെയും പൊലീസിന് വ്യാജ ബോംബ് സന്ദേശം ലഭിച്ചിരുന്നു. ഈ ഭീഷണികളുടെ ഉത്ഭവം കണ്ടെത്താനുള്ള ശ്രമങ്ങൾ അധികൃതർ ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം ഒക്ടോബറിൽ, സംഗീതസംവിധായകൻ ഇളയരാജയുടെ ടി നഗർ സ്റ്റുഡിയോയിലും വ്യാജ ബോംബ് ഭീഷണി ഉണ്ടായിരുന്നു. അഭിനേതാക്കൾക്ക് പുറമെ രാഷ്ട്രീയ നേതാക്കളുടെ വീടിന് നേരെയും ബോംബ് ഭീഷണി ലഭിച്ചരുന്നു. നഗരത്തിൽ സുരക്ഷ ശക്തമാക്കാനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
Content Highlight: Bomb threat to Ajith Kumar's residence proves to be a hoax