തെലങ്കാന ബിജെപിയില്‍ പൊട്ടിത്തെറി; ടി രാജാ സിങ് എംഎല്‍എ പാര്‍ട്ടി വിട്ടു

തുടര്‍ച്ചയായി വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നതിനാല്‍ കുപ്രസിദ്ധി നേടിയ എംഎല്‍എയാണ് രാജാസിങ്

dot image

ഹൈദരാബാദ്: തെലങ്കാനയിലെ ബിജെപിക്ക് വലിയ തിരിച്ചടി. ഘോഷാമഘല്‍ എംഎല്‍എ ടി രാജാ സിങ് എംഎല്‍എ പാര്‍ട്ടി വിട്ടതാണ് തിരിച്ചടിയായത്. രാമചന്ദര്‍ റാവുവിനെ സംസ്ഥാന ബിജെപി അദ്ധ്യക്ഷനാക്കാന്‍ പോകുന്നു എന്ന റിപ്പോര്‍ട്ടുകളില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് രാജാ സിങ് പാര്‍ട്ടി വിട്ടത്.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ജി കിഷന്‍ റെഡ്ഢിക്ക് രാജാ സിങ് രാജിക്കത്ത് കൈമാറി. പാര്‍ട്ടിക്ക് വേണ്ടി ചോരയും ജീവനും നല്‍കിയ ലക്ഷകണക്കിന് പ്രവര്‍ത്തകരെ വഞ്ചിക്കലാണ് രാമചന്ദര്‍ റാവുവിനെ സംസ്ഥാന ബിജെപി അദ്ധ്യക്ഷനാക്കുന്നതിലൂടെ നടക്കുകയെന്ന് രാജിക്കത്തില്‍ രാജാ സിങ് ആരോപിക്കുന്നു.

ബിജെപിയില്‍ നിന്ന് വിടുകയാണെന്ന് രാജിക്കത്തില്‍ രാജാസിങ് വ്യക്തമാക്കി. എന്നാല്‍ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോടൊപ്പം ഉറച്ചുനില്‍ക്കുമെന്നും ധര്‍മ്മപ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തുടരുമെന്നും രാജാ സിങ് പറയുന്നു.

തുടര്‍ച്ചയായി വിദ്വേഷപ്രസംഗങ്ങള്‍ നടത്തുന്നതിനാല്‍ കുപ്രസിദ്ധി നേടിയ എംഎല്‍എയാണ് രാജാസിങ്. കഴിഞ്ഞ ഏപ്രിലില്‍ വഖഫ് നിയമം ലൗ ജിഹാദിന് അറുതി വരുത്തുമെന്ന് രാജാ സിങ് പ്രസംഗിച്ചിരുന്നു. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും രാജാ സിങ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Goshamahal MLA T Raja Singh quit BJP

dot image
To advertise here,contact us
dot image