വാഗ-അട്ടാരി അതിര്‍ത്തിയില്‍ ഇന്ന് ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും; ഗേറ്റുകൾ തുറക്കില്ല ഹസ്തദാനവും ഇല്ല

ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു

dot image

പഞ്ചാബ്: ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയായ വാഗ-അട്ടാരിയില്‍ ഇന്നുമുതല്‍ ബീറ്റിംഗ് റിട്രീറ്റ് പുനരാരംഭിക്കും. നിലവിലെ സാഹചര്യത്തില്‍ ഇരുരാജ്യങ്ങളുടെയും സൈനികര്‍ ഗേറ്റുകള്‍ തുറക്കുകയോ പരസ്പരം ഹസ്തദാനം ചെയ്യുകയോ ചെയ്യില്ല. പൊതുജനങ്ങള്‍ക്ക് ചടങ്ങ് കാണാനായി പ്രവേശനം അനുവദിക്കും. ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ ബീറ്റിംഗ് റിട്രീറ്റ് ചടങ്ങുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇപ്പോള്‍ സ്ഥിതിഗതികള്‍ ശാന്തമായതിനെ തുടര്‍ന്നാണ് ചടങ്ങുകള്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചത്.

ഇന്ത്യാ പാകിസ്താന്‍ അതിര്‍ത്തിയായ പഞ്ചാബിലെ അമൃത്സറില്‍ വാഗ-അട്ടാരിയില്‍ എല്ലാ ദിവസവും നടക്കുന്ന ചടങ്ങാണ് ബീറ്റിംഗ് റിട്രീറ്റ്. സൂര്യാസ്തമയത്തോടെ ഇരു രാജ്യങ്ങളുടെയും സൈനികര്‍ മാര്‍ച്ച് ചെയ്‌തെത്തി പതാക താഴ്ത്തുന്ന ചടങ്ങാണിത്. ലോകത്തിലെ ഏറ്റവും വര്‍ണാഭമായ സംഗീതവിരുന്നുകളില്‍ ഒന്നാണ് ബീറ്റിംഗ് റിട്രീറ്റ്.

Content Highlights: Beating retreat ceremony to resume today at Attari-Wagah Border

dot image
To advertise here,contact us
dot image