മകനെ ബിജെപിക്ക് നൽകി ആന്റണി,സഹോദരനെ നൽകി സണ്ണി ജോസഫ്, ബാർട്ടർ സിസ്റ്റം തുടരുന്നു; പരിഹസിച്ച് എം ശിവപ്രസാദ്

ബാര്‍ട്ടര്‍ സിസ്റ്റം തുടരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്

മകനെ ബിജെപിക്ക് നൽകി ആന്റണി,സഹോദരനെ നൽകി സണ്ണി ജോസഫ്, ബാർട്ടർ സിസ്റ്റം തുടരുന്നു; പരിഹസിച്ച് എം ശിവപ്രസാദ്
dot image

കൊച്ചി: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ വി ജെ ഷാജി ബിജെപി വേദിയില്‍ എത്തിയ വാര്‍ത്തകള്‍ക്ക് പിന്നാലെ പരിഹാസ ഫേസ്ബുക്ക് കുറിപ്പുമായി എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. ബാര്‍ട്ടര്‍ സിസ്റ്റം തുടരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ്.

മകനെ ബിജെപിക്ക് നല്‍കി എ കെ ആന്റണിയും സഹോദരിയെ ബിജെപിക്ക് നല്‍കി കെ മുരളീധരനും സഹോദരനെ ബിജെപിക്ക് നല്‍കി സണ്ണി ജോസഫും പങ്കാളിയായെന്നും ബിജെപി വോട്ടിന് വേണ്ടി ഇത് തുടരുമെന്നും ശിവപ്രസാദ് കുറിച്ചു.

കണ്ണൂരില്‍ ഇന്നലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ അദാലത്തിലാണ് പരാതിയുമായി ഷാജിയെത്തിയത്. ഗ്യാസ് ഏജന്‍സിയുടെ ലൈസന്‍സുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയ ഷാജി യുഡിഎഫ് സര്‍ക്കാരിന്റെ സമയത്താണ് ലൈസന്‍സ് റദ്ദാക്കപ്പെട്ടതെന്നും സണ്ണി ജോസഫ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചിട്ടില്ലെന്നും പ്രതികരിച്ചു. മുമ്പ് താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും സണ്ണി ജോസഫിന്റെയും തന്റെയും രാഷ്ട്രീയം വ്യത്യസ്തമാണെന്നും ഷാജി കൂട്ടിച്ചേര്‍ത്തു.

2011ല്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ഉപേക്ഷിച്ചതാണ്. ബിജെപിയില്‍ ചേരുന്നത് ആലോചനയില്‍ ഉണ്ട്. ഇതുസംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ഷാജി കൂട്ടിച്ചേര്‍ത്തു. സണ്ണി ജോസഫിന്റെ ഇളയ സഹോദരനാണ് ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ഷാജി.

Content Highlights: m sivaprasad against sunny joseph about his brother's bjp entry

dot image
To advertise here,contact us
dot image