

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം ആദ്യമായി ബിജെപിയുടെ കൈകളിലേക്ക്. ആകെയുള്ള 101 വാർഡുകളില്‍ 50 സീറ്റില്‍ എന്‍ഡിഎ വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് 51 സീറ്റ് വേണ്ട കോർപ്പറേഷനില്‍ 2 സ്വതന്ത്രരും വിജയിച്ചിട്ടുണ്ട്. ഇവരില്‍ ഒരാളുടെ പിന്തുണ ലഭിച്ചാല്‍ തലസ്ഥാനത്ത് ആദ്യമായി ഭരണം പിടിക്കാന്‍ ബിജെപിക്ക് സാധിച്ചു. എല്‍ഡിഎഫ് 29, യുഡിഎഫ് 19 എന്നിങ്ങനെയാണ് കക്ഷി നില.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ 30 വര്‍ഷത്തോളമായി എല്‍ഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും പ്രതിപക്ഷ കക്ഷിയാകാന്‍ ബിജെപിക്ക് കഴിഞ്ഞ കോർപ്പറേഷന്‍ കൂടിയാണ് തിരുവനന്തപുരം. 2020 10 സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിന്‍റെ സ്ഥിതി ദയനീയമായിരുന്നു. എന്നാല്‍ ഇത്തവണ കേരളത്തില്‍ത്തന്നെ ആദ്യമായി സ്ഥാനാര്‍ഥിനിര്‍ണയം നടത്തി കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിന് ഇറങ്ങിയ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ശബരിനാഥിനെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടുന്നു. ഫലം വന്നപ്പോള്‍ കഴിഞ്ഞ തവണത്തേക്കാള്‍ വിജയം നേടാന്‍ യുഡിഎഫിന് സാധിക്കുകയും ചെയ്തു.
തിരുവനന്തപുരം കോർപ്പറേഷനില്‍ സ്വതന്ത്രന്‍റെ തീരുമാനം നിർണ്ണായകമാകും
സീറ്റ് നില 49 ലേക്ക് ഉയർത്തി എന്‍ഡിഎ
LDF 20
NDA 36
UDF 16
IND 1
LDF - 19
NDA - 34
UDF - 14
IND - 1
LDF 16
NDA 28
UDF 13
Others - 1
തിരുവനന്തപുരം കോർപ്പറേഷന്‍ മുട്ടട വാർഡില്‍ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണവ എസ് സുരേഷ് വിജയിച്ചു.