'സ്വരാജിനെതിരെ വോട്ട് ചെയ്യണമെന്ന സ്ക്രീൻഷോട്ടുകൾ'; വ്യാജ പ്രചാരണത്തിനെതിരെ എപി സുന്നിവിഭാഗം നേതാക്കള്‍

തങ്ങളുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ സ്‌ക്രീന്‍ഷോട്ടുകളാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും നേതാക്കൾ

dot image

കൊച്ചി: നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിനെതിരെ സുന്നികള്‍ വോട്ട് ചെയ്യാന്‍ തീരുമാനം എടുത്തിരുന്നുവെന്ന നിലയിലുള്ള പ്രചാരണം വ്യാജമാണെന്ന് എപി സുന്നിവിഭാഗം നേതാക്കള്‍. പ്രചരിക്കുന്നത് വ്യാജ സ്‌ക്രീന്‍ഷോട്ടുകളാണെന്നും ഇതില്‍ വഞ്ചിതരാകരുതെന്നും സുന്നി നേതാക്കളായ വടശ്ശേരി ഹസന്‍ മുസ്ലിയാറും വഹാബ് സഖാഫി മമ്പാടും ഫേസ്ബുക്കിലൂടെ വിശദീകരിച്ചു.

വോട്ടെടുപ്പിന് തൊട്ടുതലേദിവസമാണ് തൻ്റെ പേരിൽ പ്രചാരണം അഴിച്ചുവിട്ടിരിക്കുന്നതെന്ന് വ്യക്തമാക്കിയ വടശ്ശേരി ഹസന്‍ മുസ്ലിയാർ പീഡിത വിഭാഗങ്ങള്‍ എവിടെയുള്ളവരാണെങ്കിലും അവര്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തുന്നയാളാണ് സ്വരാജ് എന്നും അദ്ദേഹത്തിനെതിരെ സുന്നികള്‍ വോട്ട് ചെയ്യാന്‍ തീരുമാനിച്ചുവെന്ന തരത്തിലുള്ള പച്ച നുണയാണ് തന്റെ പേരില്‍ വ്യാജ സ്‌ക്രീന്‍ഷോട്ടായി പ്രചരിക്കുന്നതെന്നും പറഞ്ഞു.

'ഒരു പ്രത്യേക രാഷ്ട്രീയ കക്ഷിയെ കൂട്ട്പിടിച്ച് സുന്നികളുടെ വഖഫ് സ്വത്തുക്കളും സ്ഥാപനങ്ങളും ബിദഇകള്‍ തട്ടിയെടുക്കുന്ന ഒരു കാലഘട്ടം ഇവിടെകഴിഞ്ഞ്‌പോയിട്ടുണ്ട്. കോഴിക്കോട് മുഹിയുദ്ധീന്‍ പള്ളി, പട്ടാള പള്ളി, ശാദുലി പള്ളി തുടങ്ങി അനേകം ആരാധനാലയങ്ങള്‍ സുന്നികള്‍ക്ക് നഷ്ടപ്പെട്ടത് ആ കാലഘട്ടത്തിലാണ്. സുന്നികള്‍ ക്ക് വഖഫ് ബോഡിലും ഹജ്ജ്കമ്മറ്റിയിലും പ്രാതിനിധ്യം വേണമെന്ന് 1960മുതല്‍ സമ സ്ത കേരളജംഇയ്യത്തുല്‍ ഉലമ കേരളാ സര്‍ക്കാറിനോട് ആവശ്യപ്പെടുകയുണ്ടായി. 1981ല്‍ അധികാരത്തില്‍ വന്ന ഇ കെ നായ നാര്‍ ഗവണ്‍മെന്റാണ് സമസ്തയുടെ ഈ ആവശ്യം പരിഗണിച്ചത്.അണ്‍എയ്ഡഡ് മേഖലയില്‍ പോലും സ്ഥാപനങ്ങള്‍ അനുവ ദിക്കാത്ത കാലഘട്ടത്തില്‍ അച്ചുതാനന്ദന്‍ സര്‍ക്കാറാണ്‌സുന്നികള്‍ക്ക്പരിമിതമെങ്കിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അനുവദിച്ചത്. നിലവിലുള്ള പിണറായി ഗവണ്‍മെന്റ് ഒരു ഡസനോളം സര്‍ക്കാര്‍ തസ്തികകളിലാണ് സുന്നീ വിഭാഗത്തെ പരിഗണിച്ചിട്ടുള്ളത്. എന്നാല്‍ മറ്റു വിഭാഗങ്ങളെ അവഗണിച്ചതുമില്ല. ഇത്തരമൊരുഘട്ടത്തില്‍മാറി ചിന്തി ക്കേണ്ടതായ യാതൊരു സാഹചര്യവും സുന്നികള്‍ക്ക് മുന്നിലില്ല', എന്നും വടശ്ശേരി ഹസ്സന്‍ മുസലിയാര്‍ നിലപാട് വ്യക്തമാക്കി.

എം സ്വരാജ് കാന്തപുരത്തിന്റെ അനുഗ്രഹം വാങ്ങിയില്ലെന്നും പരിപാടികള്‍ക്ക് വിളിച്ചാല്‍ വരാറില്ലെന്നും എ പി സുന്നിവിഭാഗം നേതാക്കൾ വിമര്‍ശിച്ചതായും സോഷ്യല്‍മീഡിയയില്‍ പ്രചാരണം നടക്കുന്നുണ്ട്. അതിനെ തള്ളി വഹാബ് സഖാഫി മമ്പാടും രംഗത്തെത്തി. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ മത്സരിച്ച പ്രിയങ്കാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മര്‍കസില്‍ വന്നിട്ടുണ്ടോയെന്നും ഉസ്താദിന്റെ അണികളുടെ വോട്ട് വേണ്ടാത്തതുകൊണ്ടാണോയെന്നും വഹാബ് സഖാഫി മമ്പാട് ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചിട്ടുണ്ട്.

'ഒരു വ്യാജന്‍ കറങ്ങുന്നുണ്ട്. വ്യാജനിറങ്ങിയ സ്ഥിതിക്ക് ഇനി അതിനെക്കുറിച്ചും രണ്ട് വാക്ക് പറഞ്ഞേക്കാം. മര്‍കസുള്‍പ്പെടുന്ന വയനാട് പാര്‍ലിമെന്റ്‌റില്‍ തുടരെ രണ്ട് ഇലക്ഷന്‍ നടന്നു. രാഹുലും പ്രിയങ്കയും മാറി മാറി മത്സരിച്ചു. എന്നാല്‍ വോട്ട് ചോദിച്ചു ഏതൊക്കെ ഗാന്ധിമാര്‍ എത്ര പ്രാവശ്യം മര്‍കസില്‍ വന്നിട്ടുണ്ട്?. അപ്പോള്‍ പലരും പോകാത്തതിന് കാരണം ഉസ്താദിന്റെ അണികളുടെ വോട്ടു ആ തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് വേണ്ടെന്ന അഭിപ്രായം കൊണ്ടായിരുന്നോ ? തിരഞ്ഞെടുപ്പ് കാലത്ത് മര്‍ക്കസില്‍ പോയി ചിരിച്ചു ചായ കുടിച്ചു പോന്ന ഇത്തരം പാര്‍ട്ടിക്കാരില്‍ പലരും മര്‍ക്കസിന്റെയും സുന്നി സംഘടനകളുടെയും പരിപാടികള്‍ അകാരണമായി ബഹിഷ്‌കരിക്കുന്നതില്‍ പിന്നീട് എത്ര പങ്കാളികളായിട്ടുണ്ട് ?. സ്ഥാനാര്‍ഥി സന്ദര്‍ശനങ്ങള്‍ തിരഞ്ഞെടുപ്പ് കാലത്ത് പല കോലത്തിലും കാണും . അതിനെ അടിസ്ഥാനപ്പെടുത്തി മാത്രമല്ല സുന്നി സംഘടന നേതൃത്വം തിരഞ്ഞെടുപ്പില്‍ നയം തീരുമാനിക്കാറുള്ളതെന്ന്. വരുന്നവര്‍ക്കെല്ലാര്‍ക്കും കൂടി വോട്ടു വീതം വെച്ച് നല്‍കാനും കഴിയില്ലെന്ന് ഫേക്ക് ഐഡിയയില്‍ നുണകള്‍ തള്ളുന്നവര്‍ മനസ്സിലാക്കുക. ആരുടെയെങ്കിലും ഒര്‍ജിനല്‍ എഫ്ബി നോക്കിയുമല്ല സുന്നി പ്രവര്‍ത്തകര്‍ വോട്ടു രേഖപ്പെടുത്താറുള്ളത്. അതിനൊക്കെ സംഘടനയുടെ വ്യവ്യസ്ഥാപിത ചാനല്‍ പ്രവര്‍ത്തക്കുന്നുണ്ട്. ഫേക്ക് നുണകള്‍ നിര്‍മിച്ചു ഇത്രയും തുറന്നെഴുതാന്‍ അവസര മുണ്ടാക്കിവര്‍ക് നന്ദി', വഹാബ് സഖാഫി മമ്പാട് ഫേസ്ബുക്കിൽ കുറിച്ചു.

Content Highlights: A P Sunni Leaders Vahab Saquafi Mampad and Vadasseri Hassan Musliyar over fake campaign

dot image
To advertise here,contact us
dot image