കേരള സർവ്വകലാശാലാ സെനറ്റിൽ ജന്മഭൂമി ലേഖകൻ; ഗവർണർ ആർഎസ്എസ് അനുകൂലിയെ നിയമിച്ചതിൽ പ്രതിഷേധിച്ച് എസ്എഫ്ഐ

എം സതീശന്റെ നിയമനം മരവിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു

dot image

തിരുവനന്തപുരം: കേരള സര്‍വ്വകലാശാലാ സെനറ്റിലേക്ക് ആര്‍എസ്എസ് അനുകൂലിയെ നിയമിച്ച് ഗവര്‍ണര്‍. ജന്മഭൂമി ദിനപത്രത്തിലെ ലേഖകന്‍ എം സതീശനെയാണ് സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. കോതമംഗലം എം എ കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീറിങ് വിഭാഗം ഡീന്‍ ആയ പ്രൊഫസര്‍ ബി ബിജുവിനെ എന്‍ജിനീയറിംഗ് വിഭാഗം മേധാവിയായും നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി.

എം സതീശന്റെ നിയമനം മരവിപ്പിച്ചില്ലെങ്കില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകുമെന്ന് എസ്എഫ്‌ഐ പ്രതികരിച്ചു. സര്‍വ്വകലാശാല കാവിവല്‍ക്കരിക്കാനുള്ള ആര്‍എസ്എസ് അജണ്ടയുടെ ഭാഗമാണ് അനധികൃത നിയമനം എന്നും എസ്എഫ്‌ഐ പ്രതികരിച്ചു.

'ഉന്നത നിലവാരം പുലര്‍ത്തുന്ന കേരളത്തിന്റെ സര്‍വ്വകലാശാലകളെ കാവിവത്കരിക്കുവാന്‍ ആര്‍എസ്എസ് നടത്തുന്ന വര്‍ഗീയ അജണ്ടയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള അനധികൃത നിയമനം ഗവര്‍ണര്‍ തന്നെ നടത്തിയിട്ടുള്ളത്. ഇതിന് മുന്‍പും രാഷ്ട്രീയ ലാഭം നേടുവാനും സംഘപരിവാര്‍ താത്പര്യത്തെ സംരക്ഷിക്കുവാനും വര്‍ഗീയ അജണ്ടകള്‍ നടപ്പിലാക്കുവാനുമുള്ള മുന്‍ ചാന്‍സലരുടെ നീക്കങ്ങള്‍ കേരളീയ പൊതുസമൂഹം കണ്ടിട്ടുള്ളതാണ്. സര്‍വ്വകലാശാല പ്രവര്‍ത്തനങ്ങളെ നിശ്ചലമാക്കുവാനും സംഘപരിവാര്‍ രാഷ്ട്രീയത്തെ ഒളിച്ചുകടത്തുവാനുമുള്ള ആര്‍എസ്എസ് നീക്കവും ചാന്‍സലരുടെ അമിതാധികാര പ്രവണതകളും നമുക്ക് അനുഭവമുള്ളതാണ്. അതിനെതിരെയുള്ള ഉജ്ജ്വലമായ സമരപ്രക്ഷോഭങ്ങള്‍ എസ്എഫ്‌ഐ കേരളത്തിലെമ്പാടും ഏറ്റെടുത്തിട്ടുണ്ട്. സംഘപരിവാര്‍ വര്‍ഗ്ഗീയ അജണ്ടകള്‍ നടപ്പിലാക്കുവാനുമുള്ള നീക്കങ്ങള്‍ ഏതറ്റം വരെയും പ്രതിരോധിക്കും' എന്നും എസ്എഫ്‌ഐ അറിയിച്ചു.

Content Highlights: Governor appoints Janmabhoomi writer to Kerala University Senate

dot image
To advertise here,contact us
dot image