വഴിക്കടവിൽ പതിനഞ്ച് വയസ്സുകാരൻ ഷോക്കേറ്റ് മരിച്ച സംഭവം; രാഷ്ട്രീയ ഗൂഢാലോചന ആരോപിച്ച് എം വി ഗോവിന്ദൻ

വഴിക്കടവിലെ ദാരുണസംഭവം സർക്കാരിനെതിരെ ഉപയോഗിക്കാൻ ആസൂത്രിത ശ്രമം നടന്നെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി

dot image

മലപ്പുറം: വഴിക്കടവിൽ പതിനഞ്ച് വയസ്സുകാരൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച സംഭവം രാഷ്ട്രീയവത്കരിക്കാൻ ശ്രമം നടന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ദാരുണ സംഭവങ്ങൾ ഇടതുപക്ഷത്തെ ആക്രമിക്കാൻ ഉപയോഗിക്കുന്നുവെന്നും വഴിക്കടവിലെ സംഭവം സർക്കാരിനെതിരെ ഉപയോഗിക്കാൻ ആസൂത്രിത ശ്രമം നടന്നെന്നും എം വി ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് സ‍ർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങൾ ബോധപൂർവ്വമാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കുറ്റപ്പെടുത്തി. സംഭവത്തെ യുഡിഎഫ് വീണു കിട്ടിയ അവസരം പോലെ ഉപോയോഗിക്കുന്നു. സംഭവം ഉണ്ടായ ഉടനെ പ്രക്ഷോഭം ആരംഭിച്ചുവെന്നും ഇത് സ്വാഭാവികമായ പ്രതികരണമല്ലെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ഇതിലെ ​ഗൂഢാലോചന അന്വേഷിക്കണമെന്നും പ്രതിയുടെ ഫോൺ രേഖകൾ പരിശോധിക്കണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. ആരൊക്കെയായി ബന്ധപ്പെട്ടു എന്ന് പകൽ വെളിച്ചം പോലെ മനസിലാകുമെന്നും എം വി ​ഗോവിന്ദൻ കൂട്ടിച്ചേ‍ർത്തു. സംഭവം നടന്നത് പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെ വാർഡിൽ ആണെന്നും ഇയാൾ നിലമ്പൂരിൽ മത്സരിക്കുന്ന ആര്യാടൻ ഷൗക്കത്തിൻ്റെ അടുത്ത സുഹൃത്താണെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു.

കർഷകരെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും കർഷകരുമായി ഇതിന് ബന്ധമില്ലെന്നും എം വി ​ഗോവിന്ദൻ വ്യക്തമാക്കി. അനന്തുവിൻറെ മരണം ആസൂത്രിതമായി നടന്ന നിയമവിരുദ്ധ പ്രവർത്തനത്തിൻറെ ഫലമാണെന്നും എം വി ​ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. സ്ഥിരമായി നടക്കുന്ന കുറ്റവാളി പ്രവർത്തനമാണ് ഇതിന് പിന്നിൽ. മാധ്യമങ്ങൾ തന്നെ ഇക്കാര്യം പുറത്ത് കൊണ്ടുവന്നു.

നിലമ്പൂ‍ർ വഴിക്കടവിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി നേരത്തെയും പന്നികളെ പിടികൂടാൻ ഇത്തരത്തിൽ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തിൽ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേർന്നത്. ഇവർക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.

സമീപത്തെ തോട്ടിൽ മീൻപിടിക്കാൻ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാർത്ഥികൾക്കും ഇന്നലെ ഷോക്കേറ്റത്. കെഎസ്ഇബി വൈദ്യുതി ലൈനിൽ നിന്ന് നേരിട്ട് കണക്ഷൻ കൊടുത്തിരുന്ന അനധികൃത ഫെൻസിംഗിൽ നിന്നാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സംഭവത്തിൽ അനന്തു എന്ന വിദ്യാർത്ഥി മരിക്കുകയും ഒപ്പമുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോ​ഗ്യനില തൃപ്തികരമാണ് എന്നാണ് ഇവരുടെ ബന്ധുക്കൾ അറിയിക്കുന്നത്. അതേസമയം മരിച്ച 15 വയസുകാരൻ ജിത്തുവിൻ്റെ മൃതദേഹം നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയ അനന്തുവിൻ്റെ പോസ്റ്റ്‌മോർട്ടം പൂ‍ർത്തിയായി.

Content Highlights: M V Govindan alleges a political conspiracy in the Vazhikkadavu electric shock incident

dot image
To advertise here,contact us
dot image