സഭാ മേലധ്യക്ഷന്മാരെ കണ്ട് അടൂര്‍ പ്രകാശ്; സൗഹൃദ സന്ദര്‍ശനമെന്ന് പ്രതികരണം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച നിര്‍ണ്ണായകമാവും

dot image

മലപ്പുറം: സഭാ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്. സിറോമലബാര്‍ സഭ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്, യാക്കോബായ മലബാര്‍ ഭദ്രാസന മെത്രൊപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് എന്നിവരുമായാണ് അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തിയത്. മാനന്തവാടി, ബത്തേരി രൂപതകള്‍ക്കും യാക്കോബായ മലബാര്‍ ഭദ്രാസനത്തിനും കീഴിലാണ് നിലമ്പൂരിലെ വിവിധ ഇടവകകള്‍. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച നിര്‍ണ്ണായകമാവും.

വയനാട്ടിലെത്തിയപ്പോള്‍ സൗഹൃദസന്ദര്‍ശനത്തിന്റെ ഭാഗമായാണ് സഭാ അധ്യക്ഷന്മാരെ കണ്ടതെന്നാണ് അടൂര്‍ പ്രകാശ് പ്രതികരിച്ചതെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പും നിലമ്പൂര്‍ സ്ഥാനാര്‍ത്ഥി തിരഞ്ഞെടുപ്പിലും അടക്കം സഭയെ ചൊല്ലി വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. ഇക്കാര്യം അടൂര്‍പ്രകാശുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ സഭാ നേൃത്വം സൂചിപ്പിച്ചെന്നാണ് വിവരം.

പ്രിയങ്കാ ഗാന്ധിയുടെ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ ഒരു ക്രിസ്ത്യന്‍ യുഡിഎഫ് എംഎല്‍എ പോലുമില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞിരുന്നു. ആര്യാടന്‍ ഷൗക്കത്തിന്റെ പേര് സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ സജീവമായ ഘട്ടത്തിലായിരുന്നു അന്‍വറിന്റെ പരാമര്‍ശം. 20 ശതമാനം പ്രാതിനിധ്യമുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ഒരു എംഎല്‍എ പോലുമില്ല എന്ന വിഷയം ഉന്നയിച്ചിട്ടുണ്ടെന്നും വി എസ് ജോയിയുടെ പേര് പരാമര്‍ശിച്ചുകൊണ്ട് പി വി അന്‍വര്‍ പറഞ്ഞിരുന്നു. ഇതുള്‍പ്പെടെ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായെന്നാണ് വിവരം.

ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, എം സി സെബാസ്റ്റ്യന്‍ ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കളും അടൂര്‍ പ്രകാശിനൊപ്പമുണ്ടായിരുന്നു.

Content Highlights: Nilambur udf convenor Adoor prakash Meet priest at wayanad

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us