'തിരഞ്ഞെടുപ്പിന്റെ ചർച്ച അൻവറിലേക്ക് മാറുന്നു; യുഡിഎഫിന് അനുകൂലമായ സാഹചര്യം തകർക്കരുത്'; കോൺഗ്രസിൽ അതൃപ്തി

ആര്യാടന്‍ ഷൗക്കത്തിനെതിരെ അന്‍വര്‍ പറഞ്ഞത് തിരുത്തണമെന്നും കോണ്‍ഗ്രസിന് ആവശ്യമുണ്ട്

dot image

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ ചര്‍ച്ച മുന്‍ എംഎല്‍എ പി വി അന്‍വറിലേക്ക് മാറുന്നതില്‍ കോണ്‍ഗ്രസ് പ്രാദേശിക ഘടകങ്ങളില്‍ അതൃപ്തി. യുഡിഎഫിന്റെ പ്രചാരണ വിഷയങ്ങള്‍ ചര്‍ച്ചയാകുന്നില്ലെന്നാണ് പ്രാദേശിക ഘടകങ്ങളുടെ ആക്ഷേപം. സംസ്ഥാന സര്‍ക്കാരിനെതിരായ ജനവികാരം ഉപയോഗപ്പെടുത്തണമെന്നും അന്‍വറിനോട് ഏറ്റുമുട്ടി യുഡിഎഫിന് അനുകൂലമായ സാഹചര്യം തകര്‍ക്കരുതെന്നും പ്രവര്‍ത്തകര്‍ പറയുന്നു.

യുഎഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെതിരെ അന്‍വര്‍ പറഞ്ഞത് തിരുത്തണമെന്നും കോണ്‍ഗ്രസിന് ആവശ്യമുണ്ട്. അന്‍വര്‍ തിരുത്തിയാല്‍ കോണ്‍ഗ്രസ് പരിഗണിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. അന്‍വര്‍ യുഡിഎഫിന് അനുകൂലമായി നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അന്‍വറുമായി ഫോണില്‍ സംസാരിക്കുമെന്നാണ് വിവരം.

അതേസമയം നിലമ്പൂരില്‍ മത്സരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് അന്‍വര്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന വിവരവും വരുന്നുണ്ട്. പ്രചാരണത്തിന് എത്തേണ്ട നേതാക്കളുടെ പട്ടികയും അന്‍വര്‍ ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. മത്സരത്തിന് ഒരുങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നിര്‍ദ്ദേശം നല്‍കി. തൃണമൂല്‍ സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിര്‍ണായക യോഗം ഇന്ന് മഞ്ചേരിയില്‍ നടക്കും. വൈകുന്നേരം നാല് മണിക്കാണ് യോഗം ചേരുന്നത്. നാളെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗവും ചേരും. ഇതിന് ശേഷം മത്സരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം നടത്തുക.

Content Highlights: Nilambur By Election Congress have dissatisfaction on P V Anvar

dot image
To advertise here,contact us
dot image