
കൊച്ചി: സിഎംആര്എല് -എക്സാലോജിക് കരാറില് അന്വേഷണം ആവശ്യപ്പെട്ടുള്ള റിവിഷന് ഹര്ജിയില് ഹൈക്കോടതി ഇന്ന് വിധി പറയും. ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള് ബെഞ്ചാണ് വിധി പറയുന്നത്. അന്വേഷണ അനുമതി നിഷേധിച്ച വിജിലന്സ് കോടതിയുടെ വിധിയില് പിഴവുണ്ടെന്നായിരുന്നു ഹര്ജിക്കാരൻ്റെ അഭിഭാഷകൻ്റെ വാദം. ഈ നിലപാട് അമികസ് ക്യൂറിയും ആവര്ത്തിച്ചു. എഫ്ഐആര് രജിസ്റ്റര് ചെയ്യും മുന്പുള്ള പ്രാഥമിക അന്വേഷണത്തിന് വിചാരണ കോടതിക്ക് ഉത്തരവ് നല്കാമായിരുന്നു എന്നാണ് അമിക്കസ് ക്യൂറി സ്വീകരിച്ച നിലപാട്.
ഹര്ജിക്കാരൻ്റെ മരണത്തെ തുടര്ന്ന് ഹര്ജിയുമായി മുന്നോട്ടുപോകാനില്ല എന്നാണ് നേരത്തെ ഗിരീഷ് ബാബുവിൻ്റെ കുടുംബം ഹൈക്കോടതിയെ അറിയിച്ചത്. കുടുംബത്തിന് താല്പര്യമില്ലാത്തതിനാല് ഹര്ജിയുമായി മുന്നോട്ട് പോകാന് അഭിഭാഷകനും താല്പര്യം പ്രകടിപ്പിച്ചില്ല.
സിഎംആര്എല് - എക്സാലോജിക് കരാറില് അന്വേഷണം ആവശ്യപ്പെട്ടുള്ള വിജിലന്സ് കോടതി വിധിയില് പിഴവുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ അമിക്കസ് ക്യൂറി വ്യക്തമാക്കിയിരുന്നു. എഫ്ഐആര് രജിസ്റ്റര് ചെയ്യും മുന്പുള്ള പ്രാഥമിക അന്വേഷണത്തിന് വിചാരണ കോടതിക്ക് ഉത്തരവ് നല്കാമായിരുന്നു. ഗിരീഷ് ബാബുവിന്റെ പരാതിയില് പ്രാഥമിക അന്വേഷണമാകാം. പ്രാഥമിക അന്വേഷണത്തിനുള്ള കാരണം ഹര്ജിക്കാരന് നല്കിയ പരാതിയിലുണ്ടെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കിയിരുന്നു.
ഏകീകൃത കുർബാന; വത്തിക്കാൻ നടപടിയെ ചോദ്യം ചെയ്ത് എറണാകുളം അതിരൂപതയിലെ അൽമായ മുന്നേറ്റ സംഘടനപ്രമുഖര്ക്ക് പണം നല്കിയെന്ന് സമ്മതിച്ച സിഎംആര്എല് സിഎഫ്ഒയുടെ മൊഴിയുണ്ട്. ഹര്ജിക്കാരനായ ഗിരീഷ് ബാബുവിനെപ്പോലെയുള്ള സാധാരണക്കാര്ക്ക് തെളിവ് ശേഖരിക്കുന്നതിന് പരിമിതിയുണ്ട്. അന്വേഷണ ഏജന്സിയാണ് തെളിവുകള് ശേഖരിക്കേണ്ടതെന്നും അമിക്കസ് ക്യൂറി ഹൈക്കോടതിയെ അറിയിച്ചിരുന്നു. അഭിഭാഷകനായ അഖില് വിജയ് ആയിരുന്നു അമിക്കസ് ക്യൂറി. ഇതിന് പിന്നാലെയായിരുന്നു റിവിഷന് ഹര്ജി ഹൈക്കോടതി വിധി പറയാന് മാറ്റിയത്.
എക്സാലോജിക് കമ്പനിയുടമ വീണ വിജയന്, മുഖ്യമന്ത്രി പിണറായി വിജയന് പ്രതിപക്ഷ എംഎല്എമാരായ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരാണ് റിവിഷന് ഹര്ജിയിലെ എതിര് കക്ഷികള്. ഇവര്ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് നല്കിയ ഹര്ജി നേരത്തെ മൂവാറ്റുപുഴ വിജിലന്സ് കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്ജിക്കാരന് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹര്ജിക്കാരന് കളമശ്ശേരി സ്വദേശി ജി ഗിരീഷ് ബാബു മരിച്ചുവെങ്കിലും റിവിഷന് ഹര്ജി നിലനില്ക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കശ്മീരിലെ വാഹനാപകടത്തിൽ മരിച്ച നാല് മലയാളികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു