20 വർഷം ബൈപോളാർ രോഗത്തോട് പൊരുതി, ‘റിവഞ്ച് ഓഫ് ദ നേഡ്‌സ്’ താരം റോബർട്ട് കാരഡീൻ ജീവനൊടുക്കി

ബൈപോളാർ രോഗത്തോട് പൊരുതി ‘റിവഞ്ച് ഓഫ് ദ നേഡ്‌സ്’ താരം റോബർട്ട് കാരഡീൻ ജീവനൊടുക്കി

20 വർഷം ബൈപോളാർ രോഗത്തോട് പൊരുതി, ‘റിവഞ്ച് ഓഫ് ദ നേഡ്‌സ്’ താരം റോബർട്ട് കാരഡീൻ ജീവനൊടുക്കി
dot image

‘റിവഞ്ച് ഓഫ് ദ നേഡ്സ്’ (1984) എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഹോളിവുഡ് നടൻ റോബർട്ട് കാരഡീൻ (71) അന്തരിച്ചു. 20 വർഷത്തോളം ബൈപോളാർ രോഗത്തോട് പൊരുതിയാണ് ഇദ്ദേഹം ജീവനൊടുക്കിയത്. നാൽപ്പതിലേറെ വർഷം ടെലിവിഷൻ പരമ്പരകളിലും നിരവധി സിനിമകളിലും അഭിനയിച്ചു. സ്വഭാവനടനായ ജോൺ കാരഡീന്റെ നടൻ കൂടിയായിരുന്നു ഇദ്ദേഹം.

മാർട്ടിൻ സ്കോർസെസെയുടെ ‘മീൻ സ്ട്രീറ്റ്സ്’, ഹാൽ ആഷ്ബിയുടെ ‘കമിങ് ഹോം’, സാമുവൽ ഫുള്ളറുടെ ‘ദ് ബിഗ് റെഡ് വൺ’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപത്രങ്ങൾ ചെയ്തു. ഹോളിവുഡിൽ നിന്നുള്ള നിരവധി പേരാണ് ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നത്.

Content Highlights: Carradine was a long-time Hollywood actor, best known as Lewis Skolnick in the Revenge of the Nerds film series and as Sam McGuire on Disney’s Lizzie McGuire. His career spanned more than five decades with roles in films like The Cowboys, Mean Streets, Coming Home, and The Long Riders.

dot image
To advertise here,contact us
dot image