

ഇന്ത്യന്‍ വനിതാ ബാഡ്മിന്റണ്‍ താരം പിവി സിന്ധു ഇന്തോനേഷ്യ മാസ്‌റ്റേഴ്‌സ് പോരാട്ടത്തിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്. അതിനാടകീയതകൾക്ക് ഒടുവിൽ ടോപ് സീഡ് ചൈനയുടെ ചെന്‍ യു ഫെയോട് രണ്ട് സെറ്റുകൾ നീണ്ട മത്സരത്തിസാണ് സിന്ധു അടിയറവ് പറഞ്ഞത്. സ്‌കോര്‍: 13-21, 17-21.
ജക്കാർത്തയിലെ കോർട്ട് 1-ൽ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. രണ്ടാം ഗെയിമിന്റെ മധ്യത്തിൽ സിന്ധുവിന് മഞ്ഞ കാർഡും പിന്നീട് ചുവപ്പ് കാർഡും ലഭിച്ചു. 12-17 എന്ന നിലയിൽ പിന്നിലായിരുന്ന സിന്ധു ഗെയിം വൈകിപ്പിച്ചതും മോശമായി പെരുമാറിയതുമാണ് രണ്ട് കാർഡുകളും ലഭിക്കാൻ കാരണം. പിന്നീട് മാച്ച് റഫറി ഇടപെട്ടാണ് ഇന്ത്യൻ ഷട്ട്ലറും ചെയർ അമ്പയറും തമ്മിലുള്ള തർക്കം ശാന്തമാക്കിയത്.
In a controversial decision, PV Sindhu was shown a red card during her loss to Chen Yufei at the #IndonesiaMasters2026
— The Bridge (@the_bridge_in) January 23, 2026
But what even is a red card in Badminton, and why did she receive one? Tune in to find out!#Badminton #PVSindhu pic.twitter.com/Dk1lDyqnzg
ഒടുവിൽ താരത്തിന് നല്‍കിയ ചുവപ്പ് കാര്‍ഡ് പിന്‍വലിക്കുകയും ചെയ്തു. പിന്നാലെ മത്സരം പുനരാരംഭിച്ചപ്പോള്‍ സിന്ധു രണ്ടാം സെറ്റില്‍ തിരിച്ചടിക്കാനുള്ള ശ്രമം നടത്തിയിരുന്നെങ്കിലും വിജയത്തിലെത്തിയില്ല.
Content Highlights: