

അണ്ടർ 19 ലോകകപ്പിലെ രണ്ടാം സെമി ഫൈനലിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യ ആദ്യം ബൗൾ ചെയ്യും. ടോസ് നേടിയ അഫ്ഗാൻ ആദ്യം ബാറ്റ് തിരഞ്ഞെടുത്തു.
ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ആയുഷ് മഹാത്രെയും സംഘവും അവസാന നാലിൽ പ്രവേശിച്ചത്. അയൽക്കാരെ തോൽപിക്കാനായാൽ ഇന്ത്യക്ക് ആറാം കിരീടത്തനരികിലെത്താം.
ഓപണറായെത്തുന്ന 14കാരൻ വൈഭവ് സൂര്യവംശി, വേദാന്ത് ത്രിവേദി, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ഡു എന്നിവരെല്ലാം ഫോമിലാണ്. മലയാളി ഓപണർ ആരോൺ ജോർജും ബാറ്റിങ്ങിൽ അവസരത്തിനൊത്തുയരുക കൂടി ചെയ്താൽ കാര്യങ്ങൾ എളുപ്പമാവും.
ഓൾ റൗണ്ടർമാരായ ക്യാപ്റ്റൻ മാത്രെ, ആർ.എസ്. അംബരീഷ്, കനിഷ്ക് ചൗഹാൻ, ഖിലൻ പട്ടേൽ എന്നിവരും മികച്ച സംഭാവനകളർപ്പിക്കുന്നു. അഞ്ചിൽ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്.
ഫൈനലിലെത്തിയാൽ ഇംഗ്ലണ്ടാകും ഇന്ത്യയുടെ എതിരാളി. നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ തോൽപ്പിച്ചാണ് ഫൈനലിലെത്തിയത്.
സെമി ഫൈനലിൽ 27 റൺസിനായിരുന്നു ഇംഗ്ലീഷുകാരുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ ഏഴ് വിക്കറ്റിന് 277 റൺസെടുത്തു. ഓസീസ് മറുപടി 47.3 ഓവറിൽ 250ൽ തീർന്നു. ക്യാപ്റ്റന്മാരായ തോമസ് റൂ (110) ഇംഗ്ലണ്ടിനായും ഒലിവർ പീക് (100) ആസ്ട്രേലിയക്കായും സെഞ്ച്വറി നേടി.
Content Highlights- Under-19 World Cup: India to bowl first against Afghanistan in semi-final