സിഡ്‌നിയിലും ഓസീസ്! ആഷസ് 4-1ന് തൂക്കി

അവസാന മത്സരത്തിൽ അഞ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്

സിഡ്‌നിയിലും ഓസീസ്! ആഷസ് 4-1ന് തൂക്കി
dot image

ആഷസ് അഞ്ചാം മത്സരത്തിലും മികച്ച വിജയവുമായി ഓസ്‌ട്രേലിയ. അഞ്ചിൽ നാല് മത്സരവും വിജയിച്ചാണ് ഓസ്‌ട്രേലിയയുടെ ഡോമിനനൻസ്. എംസിജിയിൽ നടന്ന നാലാം മത്സരത്തിൽ മാത്രമാണ് ഇംഗ്ലണ്ട് വിജയം കണ്ടത്.

അവസാന മത്സരത്തിൽ അഞ് വിക്കറ്റിനാണ് ഓസീസ് വിജയിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 160 പിന്തുടർന്ന കങ്കാരുപ്പട അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

37 റൺസ് നേടിയ മാർനസ് ലബുഷെയ്‌നാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ജേക്ക് വെതറാൾഡ് 34 റൺസ് നേടി. അവസാന ഇന്നിങ്‌സിന് ഇറങ്ങിയ ഉസ്മാൻ ഖവാജ ആറ് റൺസ് നേടി മടങ്ങി. അലക്‌സ് കാലി (16) കാമറൂൺ ഗ്രീൻ (22) പുറത്താകാതെ വിജയം എളുപ്പമാക്കുകയായിരുന്നു.

ഇംഗ്ലണ്ടിനായി ജോഷ് ടംഗ് മൂന്ന് വിക്കറ്റ് നേടി. 302 റൺസുമായി അഞ്ചാം ദിനം ബാറ്റിങ് പുനരാംഭിച്ച ഇംഗ്ലണ്ട് 40 റൺസ് കൂടി സ്‌കോർബോർഡിൽ ചേർത്തു. 154 റൺസ് നേടിയ ജേക്കബ് ബെഥലിന്റെ ബാറ്റിങ്ങാണ് ഇംഗ്ലണ്ടിന് ലീഡ് നൽകിയത്.

നേരത്തെ ഒന്നാം ഇന്നിങ്‌സിൽ നേടിയ 183 റൺസിന്റെ കൂറ്റൻ ലീഡാണ് ഓസ്‌ട്രേലിയക്ക് വിജയം എളുപ്പമാക്കിയത്. ആദ്യ ഇന്നിങ്‌സിൽ ട്രാവിസ് ഹെഡ് (163), സ്റ്റീവ് സ്മിത്ത് (138) എന്നിവർ ഓസീസിനായി ശതകം തികച്ചു. ഇംഗ്ലണ്ടിനായി ഒന്നാം ഇന്നിങ്‌സിൽ റൂട്ടും സെഞ്ച്വറി നേടിയിരുന്നു.

ട്രാവിസ് ഹെഡ് കളിയിലെ താരമായും മിച്ചൽ സ്റ്റാർക്ക് പരമ്പരയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടു.

Content Highlights- Australia win's fifth ashes test

dot image
To advertise here,contact us
dot image