
ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യ. ഇന്ത്യയുടെ മികച്ച ബൗളിങ് ആക്രമണത്തിൽ ഇംഗ്ലണ്ട് 192 റൺസിൽ കൂടാരം കയറി. വാഷിംഗ്‌ടൺ സുന്ദർ നാല് വിക്കറ്റും ബുംറയും സിറാജും രണ്ട് വിക്കറ്റ് വീതവും നേടി. നിതീഷ് കുമാർ റെഡ്‌ഡിയും ആകാശ് ദീപും ഓരോ വിക്കറ്റ് നേടിയും ആക്രമണത്തിൽ പങ്കാളിയായി.
ഇംഗ്ലണ്ട് നിരയിൽ ഒരാൾക്ക് പോലും നിലയുറപ്പിക്കാനായില്ല. 40 റൺസ് നേടിയ ജോ റൂട്ട് ആണ് ടോപ് സ്‌കോറർ. നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു. ഒന്നര ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ത്യയ്ക്ക് വിജയിക്കാൻ 10 വിക്കറ്റ് കയ്യിലിരിക്കെ വേണ്ടത് 192 റൺസ് മാത്രമാണ്.
Content Highlights: england collapsed vs india in second innings at lords