
ഇന്ത്യൻ ക്രിക്കറ്റിൽ രോഹിത് ശർമ അരങ്ങേറ്റം കുറിച്ചിട്ട് ഇന്ന് 18 വർഷം തികയുകയാണ്. 2007 ജൂൺ 23ന് അയർലൻഡിനെതിരെയായിരുന്നു രോഹിത് ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്. രാഹുൽ ദ്രാവിഡിന്റെ ടീമിൽ അന്ന് പക്ഷേ മധ്യനിര ബാറ്ററായിരുന്നു രോഹിത്. ഏഴാം നമ്പറിൽ ക്രീസിലെത്താൻ നിയോഗിക്കപ്പെട്ട താരത്തിന് പക്ഷേ ബാറ്റിങ്ങിനിറങ്ങേണ്ടി വന്നില്ല. എങ്കിലും രോഹിത് ശർമ എന്ന ഇതിഹാസത്തിന്റെ തുടക്കത്തിന് അവിടെ തുടക്കമായി.
അന്താരാഷ്ട്ര കരിയർ 18 വർഷം പിന്നിട്ടതിന്റെ ഓർമകൾ രോഹിത് പങ്കുവെയ്ക്കുകയും ചെയ്തു. ഇൻസ്റ്റാഗ്രാമിൽ ഏറെ കടപ്പെട്ട ദിവസമെന്നാണ് രോഹിത് കുറിച്ചിരിക്കുന്നത്. ഇക്കാലയളവിൽ പല ചരിത്ര നേട്ടങ്ങളുടെ ഭാഗമാകാനും രോഹിത് ശർമയ്ക്ക് സാധിച്ചു.
Rohit Sharma's Instagram story for 18 years of International cricket.
— Johns. (@CricCrazyJohns) June 23, 2025
- MISSION 2027 WORLD CUP 🤞 pic.twitter.com/CGBZ2QVWb0
അന്താരാഷ്ട്ര ക്രിക്കറ്റിൽ 19,700 റൺസ്, 49 സെഞ്ച്വറികൾ, 42.18 ബാറ്റിങ് ശരാശരി, 637 സിക്സറുകൾ, 44 പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകൾ, ഒമ്പത് പ്ലെയർ ഓഫ് ദ മാച്ച് അവാർഡുകൾ എന്നിവ രോഹിത് ശർമയുടെ കരിയറിന്റെ ഭാഗമാണ്. ഇതുകൂടാതെ രണ്ട് തവണ ഐസിസി കിരീടങ്ങൽ നേടിയ ക്യാപ്റ്റൻ, 2007 ടി20 ലോകകപ്പ് നേട്ടം എന്നിവയും രോഹിത്തിന്റെ കരിയറിന്റെ ഭാഗമായി.
18 വർഷം പിന്നിടുമ്പോൾ രോഹിത് ശർമ ടെസ്റ്റ്, ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യയുടെ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് രോഹിത് തന്നെയാണ് തുടരുന്നത്. ഹിറ്റ്മാൻ എന്ന ഓമനപ്പേരിൽ വിശേഷിപ്പിക്കപ്പെട്ട രോഹിത് ഇനിയും എത്രകാലം ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായിരിക്കുമെന്ന ചിന്തയിലാണ് ആരാധകർ.
Content Highlights: Rohit Sharma arrived in international cricket on this day 18 years ago