
ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയപ്പോൾ ഫീൽഡിങ് തിരഞ്ഞെടുത്തതിന് പിന്നിലെ കാരണം വ്യക്തമാക്കി ബെൻ സ്റ്റോക്സ്. സമീപ കാലത്തായി സ്കോർ പിന്തുടരുന്നതിൽ ഇംഗ്ലണ്ട് ടീമിന്റെ പോസിറ്റീവ് സമീപനമാണ് ആദ്യം ഇന്ത്യയെ ബാറ്റിങിനയച്ചതെന്ന് സ്റ്റോക്സ് വ്യക്തമാക്കി. ഈ അടുത്ത് ഹെഡിംഗ്ലിയിൽ നടന്ന കൗണ്ടി ക്രിക്കറ്റിലെ മത്സര ഫലങ്ങളും തീരുമാനത്തെ സ്വാധീനിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ മികച്ച രീതിയിലാണ് ബാറ്റ് വീശുന്നത്. ഇംഗ്ലണ്ടിന്റെ ബാസ് ബോൾ ശൈലിയിൽ ബാറ്റ് വീശിയ ഇന്ത്യ 51 ഓവർ പിന്നിടുമ്പോൾ 215 റൺസിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. യശ്വസി ജയ്‌സ്വാൾ 100 റൺസുമായും ശുഭ്മാൻ ഗിൽ 58 റൺസുമായും ക്രീസിലുണ്ട്.
Yashasvi Jaiswal notches up a gritty hundred in his first-ever Test innings on England soil 💯#ENGvIND 📝: https://t.co/FXxW1HkGLm pic.twitter.com/Oa1b4ghj0t
— ICC (@ICC) June 20, 2025
42 റൺസെടുത്ത കെ എൽ രാഹുൽ പുറത്തായി. അരങ്ങേറ്റക്കാരനായ സായ് സുദർശൻ പൂജ്യത്തിനും പുറത്തായി. ബെൻ സ്റ്റോക്സ്, ബ്രെയ്‌ഡൻ കെയ്‌സ് എന്നിവർക്കാണ് വിക്കറ്റുകൾ.
Content Highlights: why england choose bowling vs india in first test, ben stokes explain