ആ തോൽവിയായിരുന്നു ചിന്തയിൽ, ഇനിയും അങ്ങനെ ഇരിക്കരുതെന്നുള്ളതായിരുന്നു മോട്ടിവേഷൻ; എയ്ഡൻ മാർക്രം

383 മിനിറ്റ് ക്രീസിൽ നിന്ന് 207 പന്തുകൾ നേരിട്ട് 136 റൺസെടുത്ത് മാർക്രം മടങ്ങുമ്പോഴേക്കും ദക്ഷിണാഫ്രിക്ക കിരീടം ഉറപ്പിച്ചിരുന്നു

dot image

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക കിരീടം ചൂടിയിരുന്നു. ക്രിക്കറ്റിന്റെ മെക്കയായ ലോർഡ്‌സിൽ അരങ്ങേറിയ മത്സരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ദക്ഷിണാഫ്രിക്കൻ ജയം. ഇതോടെ ഐസിസി ടൂർണമെന്റ് ഫൈനലുകളിൽ ഓസ്‌ട്രേലിയയുടെ അപരാജിത കുതിപ്പിന് കൂടിയാണ് വിരാമമായത്.

ചരിത്രത്തിൽ ഏഴ് ലോകകപ്പ് സെമി ഫൈനലുകളിലും ഒരു ഫൈനലിലും തോറ്റ ദക്ഷിണാഫ്രിക്ക ഒടുവിൽ കിരീടത്തിൽ മുത്തമിട്ടപ്പോൾ മുന്നിൽ നിന്ന് നയിച്ചത് എയ്ഡൻ മാർക്രമായിരുന്നു. ബാവുമയ്‌ക്കൊപ്പം ചേർന്ന് താരം നടത്തിയ സെഞ്ച്വറി പ്രകടനം എക്കാലത്തും ഓർമിപ്പിക്കപ്പെടും. 383 മിനിറ്റ് ക്രീസിൽ നിന്ന് 207 പന്തുകൾ നേരിട്ട് 136 റൺസെടുത്ത് മാർക്രം മടങ്ങുമ്പോഴേക്കും ദക്ഷിണാഫ്രിക്ക കിരീടം ഉറപ്പിച്ചിരുന്നു. മാർക്രമായിരുന്നു കളിയിലെ താരവും. 2024 ടി 20 ലോകകപ്പ് ഫൈനലിൽ ക്യാപ്റ്റനെന്ന നിലയിൽ തലനാരിഴയ്ക്കായിരുന്നു മാർക്രമിന് കിരീടം നഷ്ടപ്പെട്ടത്. ഇന്ത്യക്കെതിരെ പൊരുതിവീണ ദക്ഷിണാഫ്രിക്ക ഏഴ് റൺസിനായിരുന്നു തോറ്റുപുറത്തായത്.

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീട നേട്ടത്തിന് ശേഷം ആ തോൽവിയെ കുറിച്ചും അത് എങ്ങനെ മോട്ടിവേറ്റ് ചെയ്തു എന്നതിനെ കുറിച്ചും മത്സരം ശേഷം മാർക്രം സംസാരിച്ചിരുന്നു. 'കഴിഞ്ഞ രാത്രിയിൽ ട്വന്റി-20 ലോകകപ്പിനെ കുറിച്ച് ഞാൻ കഴിഞ്ഞ ദിവസം ചിന്തിച്ചിരുന്നു. അന്ന ഔട്ടായതിന് ശേഷം ഒരു പ്രതീക്ഷയുമില്ലാതെ ഇരുന്നതും ഞാൻ ഓർത്തു. ഇനി അങ്ങനെ ഇരിക്കരുതെന്ന് എനിക്കുണ്ടായിരുന്നു. ക്രീസിൽ നിലനിൽക്കാൻ അതെനിക്കൊരു മോട്ടിവേഷനായി. പറ്റാവുന്നിടത്തോളം ക്രീസിൽ നിലനിൽക്കാനും കളി ജയിക്കാനും മാത്രമാണ് എപ്പോഴും ചിന്തിക്കാറുള്ളത്. എന്ത് നേട്ടമാണ് ലഭുക്കുന്നതെന്ന് ഒരിക്കൽ പോലും ആലോചിക്കാറില്ല,' മാർക്രം പറഞ്ഞു.

അതേസമയം നീണ്ട 27 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഓസ്ട്രേലിയയെ തോൽപ്പിച്ച് ദക്ഷിണാഫ്രിക്ക ഒരു ഐസിസി കിരീടം നേടിയിരിക്കുന്നത്.


ഓസ്‌ട്രേലിയ ഉയർത്തിയ 282 റൺസ് വിജയലക്ഷ്യം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു ദക്ഷിണാഫ്രിക്ക. സെഞ്ച്വറിയോടെ മുന്നിൽ നിന്ന് നയിച്ച എയ്ഡൻ മാർക്രത്തിന്റെയും പരിക്കേറ്റിട്ടിട്ടും തളരാതെ പോരാടിയ ക്യാപ്റ്റൻ ടെംബ ബാവുമയുടെയും ബാറ്റിങ് മികവിലാണ് പ്രോട്ടീസിന്റെ കിരീടനേട്ടം.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ ആദ്യ ഇന്നിംഗ്‌സിൽ 212 റൺസിന് പുറത്തായപ്പോൾ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്‌സ് 138 റൺസിൽ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിംഗ്‌സിൽ 73-7ലേക്ക് തകർന്നടിഞ്ഞെങ്കിലും വാലറ്റക്കാരുടെ മികവിൽ 207 റൺസടിച്ച ഓസീസ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 282 റൺസിൻറെ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു.

Content Highlights- Aiden Markram's big revelation about t2o worldcup finals being his motivation

dot image
To advertise here,contact us
dot image