
രണ്ട് വർഷത്തോളം നീണ്ടുനിന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിന്റെ ഫൈനലിനുള്ള ഒരുക്കത്തിലാണ് ക്രിക്കറ്റ് ലോകം. ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോർഡ്‌സ് മൈതാനത്ത് നടക്കുന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയുമാണ് കിരീടത്തിനായി മാറ്റുരക്കുക.
ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കാണ് മത്സരം ആരംഭിക്കുക. 69.99 ശതമാനം പോയിന്റുമായി ടേബിളിൽ ഒന്നാമതായാണ് ദക്ഷിണാഫ്രിക്ക എത്തിയതെങ്കിൽ ഓസ്‌ട്രേലിയ 67.54 പോയിന്റാണ് സ്വന്തമാക്കിയത്.
ഫൈനൽ മത്സരം ആരംഭിക്കുന്നതിന് മുമ്പുള്ള ക്രിക്കറ്റ് ആരാധകരുടെ സംശയമാണ് മത്സരം സമനിലയിൽ പിരിഞ്ഞാൽ എന്ത് ചെയ്യുമെന്നുള്ളത്. മത്സരം സമനിലയിലോ ടൈ ആയാലോ ഇരു ടീമുകളും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഷെയർ ചെയ്യുന്നതാണ്. എന്തെങ്കിലും കാരണം കൊണ്ട് കളി മുടങ്ങിയാലും ട്രോഫി ഷെയർ ചെയ്യും.
പോയിന്റ് അടിസ്ഥാനമാക്കി ഒന്നാമതുണ്ടായ ദക്ഷിണാഫ്രിക്ക ട്രോഫി ലഭിക്കുകയില്ല. മഴ കളി മുടക്കുകയാണെങ്കിൽ ഒരു റിസേർവ് ഡേയുണ്ടാകും.
മത്സരത്തിന് ഒരു ദിവസം മുമ്പ് തന്നെ ഇരു ടീമുകളും പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചിരുന്നു.
ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: എയ്ഡൻ മർക്രം, റയാൻ റിക്കൽടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (c), ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈൽ വെറെയ്നെ , മാർക്കോ യാൻസൺ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.
ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ; ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, വെബ്സ്റ്റർ, അലക്‌സ് ക്യാരി (wk), പാറ്റ് കമ്മിൻസ് (c ), മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.
Content Highlights- What will happen if the SA vs AUS WTC 2025 final ends in a draw or a tie?