
ക്രിക്കറ്റ് പ്രേമികളെല്ലാം ഒരുപോലെ ഉറ്റ് നോക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് തുടക്കം. വൻ ശക്തികളായ ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഏറ്റുമുട്ടുന്ന മത്സരത്തിൽ ആദ്യ സെഷൻ ദക്ഷിണാഫ്രിക്കയുടെ കയ്യിലായി.
ആദ്യ സെഷൻ അവസാനിക്കുമ്പോൾ 23.2 ഓവറിൽ 67 റൺസിന് നാല് എന്ന നിലയിലാണ് ഓസീസ്. ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, ട്രാവിസ് ഹെഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.
ഖവാജ പൂജ്യം റൺസിന് പുറത്തായി. ലബുഷെയ്ൻ 56 പന്തിൽ 17 റൺസ് നേടി പുറത്തായി. കാമറൂൺ ഗ്രീൻ നാല് റൺസും ട്രാവിസ് ഹെഡ് 11 റൺസുമാണ് നേടിയത്. കഗീസോ റബാഡ ഉസ്മാൻ ഖവാജയെയും കാമറൂൺ ഗ്രീനിനെയും പുറത്താക്കിയപ്പോൾ മാർക്കോ യാൻസൻ ട്രാവിസ് ഹെഡിനെയും ലബുഷെയ്നെയും പുറത്താക്കി.
ദക്ഷിണാഫ്രിക്ക പ്ലെയിംഗ് ഇലവൻ: എയ്ഡൻ മർക്രം, റയാൻ റിക്കൽടൺ, വിയാൻ മൾഡർ, ടെംബ ബാവുമ (സി), ട്രിസ്റ്റൻ സ്റ്റബ്‌സ്, ഡേവിഡ് ബെഡിംഗ്ഹാം, കൈൽ വെറെയ്‌നെ , മാർക്കോ യാൻസൺ, കേശവ് മഹാരാജ്, കാഗിസോ റബാഡ, ലുങ്കി എൻഗിഡി.
ഓസ്‌ട്രേലിയ പ്ലേയിംഗ് ഇലവൻ; ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, കാമറൂൺ ഗ്രീൻ, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, വെബ്സ്റ്റർ, അലക്‌സ് ക്യാരി, പാറ്റ് കമ്മിൻസ് , മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ജോഷ് ഹേസൽവുഡ്.
Content Highlights: good start for south africa in WTC finals against australia