
മുംബൈ ഇന്ത്യൻസ് ഐപിഎൽ 2025 സീസണിന്റെ ഫൈനൽ കാണാതെ പുറത്തായതോടെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് ഉറപ്പിച്ച് ഗുജറാത്ത് ടൈറ്റന്‍സിന്‍റെ സായ് സുദര്‍ശന്‍.15 മത്സരങ്ങളില്‍ 759 റണ്‍സുമായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സായ് സുദര്‍ശന്‍റെ സ്ഥാനത്തിന് ഇനി ഭീഷണിയില്ല.
ഭീഷണിയുണ്ടായിരുന്ന സൂര്യകുമാര്‍ യാദവ് 717 റണ്‍സുമായി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇനി ഫൈനൽ കളിക്കാൻ അവസരമുള്ള റൺ വേട്ടയിൽ മുന്നിലുള്ള വിരാട് കോഹ്‌ലിക്കും ശ്രേയസ് അയ്യരിനും സായിയെ മറികടക്കാൻ 150 ലേറെ റൺസ് വേണ്ടി വരും. അതിനുള്ള സാധ്യത തുലോം തുച്ഛമാണെന്നിരിക്കെ ഓറഞ്ച് ക്യാപ് സായ് സുദർശന്റെ തലയിൽ തന്നെ നിൽക്കും.
അതേസമയം പർപ്പിൾ ക്യാപിനുള്ള പോരാട്ടം ഇതുവരെ അവസാനിച്ചിട്ടില്ല. 25 വിക്കറ്റുമായി ഗുജറാത്തിന്‍റെ പ്രസിദ്ധ് കൃഷ്ണയാണ് പര്‍പ്പിൾ ക്യാപ് പട്ടികയിൽ മണ്ണിൽ. എന്നാൽ 21 വിക്കറ്റുമായി നാലാം സ്ഥാനത്തുള്ള ജോഷ് ഹേസല്‍വുഡ് ഭീഷണിയായുണ്ട്.
താരം ഫൈനലിൽ അഞ്ചുവിക്കറ്റ് പ്രകടനം നടത്തുകയാണെങ്കിൽ ഹേസല്‍വുഡിന് ഈ ക്യാപ് സ്വന്തമാക്കാം. അതേ സമയം പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്തുള്ള ചെന്നൈയുടെ നൂര്‍ അഹമ്മദ്(24), ട്രെന്‍റ് ബോള്‍ട്ട്(22) എന്നിവര്‍ക്ക് ഇനി ഒരു മത്സരം ബാക്കിയില്ലാത്തതിനാൽ ഇനി മുന്നേറാൻ അവസരമില്ല.
Content Highlights: Purple Cap in IPL 2025: Updated list after punjab kings vs Mumbai Indians