വിജിലൻസ് സംഘം പോയ ലിഫ്റ്റ് തകരാറിലായി, 14 പേർ ഖനിയിൽ കുടുങ്ങി; അപകടം 2000 അടി താഴ്ചയിൽ

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഖനി. കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവുമായി പോയ ലിഫ്റ്റ് ഖനിയ്ക്കുള്ളിൽ 2000 അടി താഴ്ചയിൽ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്.
വിജിലൻസ് സംഘം പോയ ലിഫ്റ്റ് തകരാറിലായി, 14 പേർ ഖനിയിൽ കുടുങ്ങി; അപകടം 2000 അടി താഴ്ചയിൽ

ജയ്പൂർ: ലിഫ്റ്റ് തകരാറിലായതിനെത്തുടർന്ന് രാജസ്ഥാനിലെ ഖനിയിൽ 14 പേർ കുടുങ്ങിയതായി റിപ്പോർട്ട്. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലുള്ള കോലിഹാൻ ഖനിയിലാണ് സംഭവം. പരിശോധനയ്ക്കായി പോയ മുതിർന്ന വിജിലൻസ് ഉദ്യോ​ഗസ്ഥരടക്കമുള്ളവരാണ് ലിഫ്റ്റിലുണ്ടായിരുന്നത്.

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് ഖനി. കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവുമായി പോയ ലിഫ്റ്റ് ഖനിയ്ക്കുള്ളിൽ 2000 അടി താഴ്ചയിൽ കുടുങ്ങിയെന്നാണ് സംശയിക്കുന്നത്. ചീഫ് വിജിലൻസ് ഓഫീസർ ഉപേന്ദ്ര പാണ്ഡേ, ഖേത്രി കോംപ്ലക്സ് യൂണിറ്റ് തലവൻ ജി ഡി ​ഗുപ്ത, കോലിഹാൻ ഖനി ഡെപ്യൂട്ടി ജനറൽ മാനേജർ എ കെ ശർമ്മ തുടങ്ങിയവർ ലിഫ്റ്റിൽ കുടുങ്ങിയവരിൽ ഉൾപ്പെടുന്നു. വിജിലൻസ് സംഘത്തിനൊപ്പം ഒരു മാധ്യമപ്രവർത്തകനും ഫോട്ടോ​ഗ്രാഫറുമുണ്ടായിരുന്നു.

ഡോക്ടർമാരുടെ സംഘത്തെ ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങളുമായി ഖനിയ്ക്ക് പുറത്ത് വിന്യസിച്ചിട്ടുണ്ട്. ഖനിയിൽ കുടുങ്ങിയവരുമായി ആശയവിനിമയം സാധ്യമാവുന്നില്ലെന്നാണ് നിലവിലെ വിവരം. രക്ഷാദൗത്യം തുടരുകയാണ്. ഇതുവരെ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എല്ലാവരും സുരക്ഷിതരായി പുറത്തെത്തും. സ്ഥലം എംഎൽഎ ധർമപാൽ ​ഗുജ്ജാർ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com